കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ എണ്ണഛായാചിത്രം
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ എണ്ണഛായാചിത്രം

കേരളവ്യാസന്‍ എന്നറിയപ്പെടുന്ന പച്ച മലയാള‌ പ്രസ്ഥാനത്തിന്‍റെ വക്താവായിരുന്ന കവി. കൊടുങ്ങല്ലൂര്‍ കോവിലകത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവര്‍മ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ഉള്ളടക്കം

[തിരുത്തുക] ജനനം

കൊല്ലവര്‍ഷം 1040 കന്നി മാസം 4 നു അതായത് 1864 ആഗസ്റ്റിലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചത്. അച്ചന്‍ വെണ്മണി അച്ഛന്‍ നമ്പൂതിരി; അമ്മ കുഞ്ഞിപിള്ള തമ്പുരാട്ടി. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം 29-മത്തെ വയ്സ്സിലാണ് കുഞ്ഞിപിള്ള തമ്പുരാട്ടിയ്ക്ക് ഉണ്ണിയുണ്ടായത്. അതു കോണ്ട് വളരെ ലാളനയോടെയാണ് രാമവര്‍മ്മ വളര്‍ന്നത്. ലാളന അധികമായതിനാല്‍ കുഞ്ഞിക്കുട്ടന്‍ എന്ന ചെല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

[തിരുത്തുക] ബാല്യം

കുടുംബ ഗുരുവായിരുന്ന വിളപ്പില്‍ ഉണ്ണിയാശന്‍ ആണ് ആദ്യ ഗുരു. പിന്നീട് മുന്നാംകൂര്‍ ഗോദവര്‍മ്മതമ്പുരാന്‍ അദ്ദേഹത്തെ പഠിപ്പിച്ചു. വ്യാകരണം അമ്മാവനായ കുഞ്ഞു രാമവര്‍മ്മയില്‍ നിന്നു അഭ്യസിച്ചു. തര്‍ക്കം പഠിപ്പിച്ചത് കുഞ്ഞന്‍ തമ്പുരാനില്‍ നിന്നായിരുന്നു. ജോതിഷം വലിയ കൊച്ചുണ്ണിത്തമ്പുരാനും പഠിപ്പിച്ഛു.

[തിരുത്തുക] യൌവനം

21-ആം വയസ്സില്‍ കൊടുങ്ങല്ലൂര്‍ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ 18 വര്‍ഷത്തിനുശേഷം മരിച്ചപ്പോള്‍ അദ്ദേഹം തൃശ്ശൂര്‍ കിഴക്കേ സ്രാമ്പില്‍ കുട്ടിപ്പാറുവ‍മ്മയെ വിവാഹം ചെയ്തു എന്നല്‍ താമസിയാതെ അവരും മരണം വരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവത്തമ്പുരാട്ടിയേയും വിവാഹം ചെയ്തിട്ടുണ്ട്. അവരാണ് ധര്‍മ്മപത്നിയായി അറിയപ്പെടുന്നത്. വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യം നേടുന്നതിനു മുന്‍പു തന്നെ കവിതാരചനയില്‍ പ്രാഗത്ഭ്യം നേടിയിരുന്നു, വ്യാകരണം പഠിച്ചതിനു ശേഷം ഏഴാമത്തെ വയ്സ്സിലേ കവിതാ രചന തുടങ്ങിയിരുന്നു. ആദ്യമായി പ്രകാശിപ്പിക്കപ്പെട്ട കൃതി കവിതാഭാരതമാണ്; 22-മത്തെ വയസ്സില്‍. [1] അങ്ങനെ 28 കൊല്ലം അദ്ദേഹം ഭാഷക്കായി പ്രവര്‍ത്തിച്ചു. പഴയ ഐതിഹ്യങ്ങള്‍ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാന്‍ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു, അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു. അദ്ദേഹത്തിന് സാഹിത്യകാന്മാരായി നിരവധി പണ്ഡിത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ സമ്മേളിക്കുന്ന കവി സമ്മേളനം പ്രശസ്തമായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ശുദ്ധ മലയാളത്തില്‍ കവിതകള്‍ രചിച്ചിരുന്നു. അക്കാലത്ത് കവിതകളില്‍ സംസ്കൃതത്തിന്‍റെ അതിപ്രസരം പ്രകടമായിരുന്നു. പച്ച മലയാളം എന്നാണീ പ്രസ്ഥാനം അറിയപ്പെടുന്നത്. അദ്ദേഹം മഹാഭാരതം 874 ദിവസം കോണ്ട് തര്‍ജ്ജമ ചെയ്തു തീര്‍ത്തു. ആ വിവര്‍ത്തനം ഒന്നു തന്നെ അദ്ദേഹത്തിന്‍റെ കഴിവുകള്‍ വെളിപ്പെടുത്തുന്നതാണ്.

[തിരുത്തുക] അന്ത്യം

1913-ല്‍ തന്‍റെ 48-മത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്.

[തിരുത്തുക] കൃതികള്‍

  • കവിഭാരതം
  • അംബോപദേശം
  • ദക്ഷയാഗ ശതകം
  • നല്ല ഭാഷ
  • തുപ്പല്‍കോളാമ്പി
  • പാലുള്ളി ചരിതം
  • മദിരാശി യാത്ര
  • കൃതിരത്ന പഞ്ചകം
  • കംസന്‍
  • കേരളം ഒന്നാം ഭാഗം
  • ദ്രോണാചാര്യര്‍ ( അപൂര്‍ണ്ണം)
  • ണാസംഗം
  • നളചരിതം
  • ചന്ദ്രിക
  • സന്താനഗോപാലം
  • സീതാസ്വയം‍വരം
  • ഗംഗാവിതരണം
  • ശ്രീമനവിക്രമ ജയം ( സാമൂതിരി) യെപ്പറ്റി)
  • മാര്‍ത്താണ്ഡ വിജയം (അപൂര്‍ണ്ണം)
  • മദുസൂദന വിജയം
  • ഘോഷയാത്ര


[തിരുത്തുക] കവിതകള്‍

  • അയോദ്ധ്യാകാണ്ഡം
  • ആത്മബോധം പാന
  • ചാന പഞ്ചകം
  • പട്ടാഭിഷേകം പാന
  • ദോഷവിചാരം കിളിപ്പാട്ട്
  • രാധാമാധവയോഗം വഞ്ചിപ്പാട്ട്
  • കൊടുങ്ങല്ലൂറ് ഭഗവതി കുറത്തിപ്പാട്ട്
  • മയൂരധ്യജ ചരിതം
  • പലവകപ്പാട്ടുകള്‍
  • ഖണ്ഡകൃതികള്‍

[തിരുത്തുക] വിവര്‍ത്തനം

  • മഹാഭാരതം
  • കാദംബരി കഥാസാരം
  • വിക്രമോര്‍വ്വശീയം
  • ശുകസന്ദേശം

[തിരുത്തുക] സ്മാരകങ്ങള്‍

കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തിന്‍റെ സ്മാരകമായി ഒരു കലാശാല സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. അതിന്‍റെ വെബ്സൈറ്റ്

[തിരുത്തുക] പ്രമാണാധാരസൂചി

  1. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.