ഋഷിരാജ് സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഋഷിരാജ് സിങ്ങ്
ഋഷിരാജ് സിങ്ങ്

കേരള കേഡറിലുള്ള ഉയര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്ങ്. ഇപ്പോള്‍ കേരള പോലീസ് പകര്‍പ്പവകാശ സംരക്ഷണ വിഭാഗത്തിന്റെ നോഡല്‍ ഓഫീസറാണ് ഐ.ജി. ആയ ഋഷിരാജ് സിങ്ങ്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ അദ്ദേഹം ഒരുപാട് പ്രശംസകള്‍ നേടിയിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ബാല്യം

രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു ജനനം.

[തിരുത്തുക] കുടുംബം

[തിരുത്തുക] ഐ.പി.എസ്.

1987 ലെ ഐ.പി.എസ് ബാച്ച് ആണ് അദ്ദേഹം. മസ്സൂറിയിലെ ഐ.പി.എസ് അക്കാഡമിയിലായിരുന്നു പരിശിലനം.

[തിരുത്തുക] പരിശീലന കാലം

[തിരുത്തുക] കേരളത്തില്‍

പുനലൂര്‍‍ എ.എസ്.പി. ആയാണ് സേവനത്തില്‍ പ്രവേശിച്ചത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്.പി. ആയി. കൊച്ചിയിലെ സിറ്റി പോലീസ് കമ്മീഷണറായിരുന്നു.അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം നീതിയേ ബഹുമാനിച്ചിരുന്നു.തെറ്റ ചെയ്തവര്‍ എത്ര വലിയവനായാലും നിയമത്തിന്‍റെ മുന്പില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.രാഷ്ട്രീയ കാരുടെ കണ്ണില്‍ അങ്ങനെയാണ് അയാള്‍ കരടായത്.വി എസ് അച്ചുതാനന്ദനൊഴിച്ച്.ഇത്തരം പോലീസ് ഓഫീസര്‍മാരെ കേരളത്തിലെ ജനസാമാന്യം ആഗ്രഹിക്കുന്നു.

[തിരുത്തുക] സുപ്രധാന കേസുകള്‍

ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പോലീസുകാരെ പിടിച്ചതും വൈദ്യുത വകുപ്പിലായിരുന്ന കാലത്ത് പല പ്രമുഖരുടെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടന്ന വൈദ്യുതി മോഷണം പിടിച്ചതും ഋഷിരാജ് സിങ്ങിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച സംഭവങ്ങളാണ്. കെ. കരുണാകരന്റെ പുത്രി പത്മജയും വൈദ്യതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തില്‍ പെടുന്നു. വൈദ്യുത ഇന്‍റലിജന്‍സ് മേധാവിയായി ഇരുന്ന കാലത്ത് നേതൃത്വം കൊടുത്ത പരിശോധനകളില്‍ നിന്നെല്ലാം 18 കോടിയോളം വരുമാനം സര്‍ക്കാറിനുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്. 2006 -ല്‍ സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്.[1]. ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോ റൈഡു ചെയ്യാന്‍ 2006 ഡിസംബര്‍ മാസം പേരില്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവ അദ്ദേഹത്തിനുണ്ടായിരുന്ന ആന്‍റി പൈറസിയുടെ മേധാവിത്ത ചുമതല എടുത്തുകളഞ്ഞത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .[2].

വിദ്യാര്‍ത്ഥികളെ തല്ലിയ പോലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെന്‍കുമാറിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ച് ഐ.പി.എസ് അസ്സൊസിയേഷന്‍ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു. [3]

[തിരുത്തുക] പ്രമാണാധാരസൂചി

  1. | സീരിയല്‍ അഭിനയത്തിന്റെ പേരില്‍ ലോകായുക്ത എടുത്ത കേസിനെപറ്റി
  2. റിയാന്‍ സ്റ്റുഡിയോ റെയിഡുമായി ബന്ധപ്പെട്ട പത്ര വാര്‍ത്താശകലം
  3. | ഐ.ജി ടി.പി. സെന്‍കുമാറിനെ വിമര്‍ശിച്ച കത്ത്