തിരുനാവായ നാവാമുകുന്ദക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം. മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ . നാവാമുകുന്ദന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉപദൈവങ്ങള്‍ ഗണപതിയും ലക്ഷ്മിയുമാണ്. അരികിലായി വേറിട്ട് ഒരു ശാസ്താക്ഷേത്രവുമുണ്ട്[1] മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തിരൂരിന് 8 കിലോമീറ്റര്‍ തെക്കാണ് തിരുനാവായ. കുറ്റിപ്പുറത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ തിരൂര്‍ റോഡിലൂടെ സഞ്ചരിച്ചാലും എത്തിച്ചേരാം. ഇടക്കുളം റെയില്‍വേസ്റ്റേഷനില്‍ നിന്നും ഒരു മൈല്‍ അകലെയാണ്‌ ഈ ക്ഷേത്രം. ഒരു ഉള്‍ഗ്രാമ പ്രദേശമായ ഈ സ്ഥലത്ത് താമസ സൌകര്യങ്ങള്‍ തുലോം കുറവാണ് .

ഈ ക്ഷേത്രത്തിനടുത്താണ് ഇതിഹാസപ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത്. ഈ ക്ഷേത്രം ഇപ്പോഴും സാമൂതിരാജ്യകുടുംബത്തിന്റെ ഉടമസ്ഥയിലാണ്.

ഇവിടത്തെ പ്രധാന പ്രത്യേകത മരണാനന്തരകര്‍മ്മങ്ങള്‍ (ശ്രാദ്ധം, ബലി, ക്ഷേത്രപിണ്ഡബലി) ചെയ്യുന്നു എന്നുള്ളതാണ്. ഭാരതപ്പുഴയുടെ തീരത്തിലായതിനാലും അരികെ ശിവ, ബ്രഹ്മ ക്ഷേത്രങ്ങള്‍ ഉള്ളതിനാലാണ്. ഇത്തരത്തിലുള്ള കേരളത്തിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രമാണ് [2]

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങള്‍ക്കുള്ള വിശേഷണങ്ങളില്‍ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തില്‍ ഭഗവാന്‍ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരത പ്പുഴയുടെ അങ്ങേക്കരയില്‍ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്‍റെ പ്രതിഷ്ഠയും കാണുന്നുണ്ട് അങ്ങനെ ഈ തിരുനാവായ ദിവ്യദേശത്തില്‍ നിന്നും നമുക്ക് ത്രിമൂര്‍ത്തികളുടെയും ദര്‍ശനം ഒരുമിച്ച് ലഭിയ്ക്കുന്നതാണ്.

[തിരുത്തുക] ഐതീഹ്യം

ഇവിടെ ഭഗവാന്‍റെ ലീല ഇങ്ങനെ: ലക്ഷ്മീദേവിയും ഗജേന്ദ്രന്‍ എന്ന ആനയും ദിവസേന തൊട്ടടുത്തുള്ള തടാകത്തില്‍ നിന്നെടുക്കുന്ന താമര പൂക്കള്‍ അതിരാവിലെ തന്നെ ഭഗവാന് അര്‍പ്പിച്ചിരുന്നു. ഇതില്‍ ലക്ഷ്മീദേവിയ്ക്ക് ഗജേന്ദ്രനോട് വളരെയധികം അസൂയയും ദേഷ്യവും തോന്നി. ലഷ്മീ ദേവിയ്ക്ക് മുകുന്ദ പെരുമാള്‍ തന്‍റെ പൂക്കള്‍ മാത്രമേ സ്വീകരിയ്ക്കാവൂ എന്ന് മനസ്സാ ശഠിച്ചു. സര്‍വ്വവും ഗ്രഹിയ്ക്കുന്ന ഭഗവാന്‍ തന്‍റെ വാമഭാഗത്തിന്‍റെ ചിന്ത തെറ്റാണെന്ന് തെളിയിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചു.

ലക്ഷ്മീദേവി എല്ലാ ദിവസവും രാവിലെ തന്നെ ഗജേന്ദ്രന്‍ വരുന്നതിന് മുന്‍പേ തടാകത്തിലിറങ്ങി പൂക്കളൊക്കെയും കൈവശപ്പെടുത്തി ഭഗവാന് സമര്‍പ്പിയ്ക്കും. ഗജേന്ദ്രന്‍ തടാകത്തിലെത്തുമ്പോള്‍ അവിടെ ഒരു പുവ് പോയിട്ട് ഒരു മൊട്ട് പോലും കാണാനുണ്ടാകാറില്ല. ഇതറിഞ്ഞ ഗജേന്ദ്രന്‍ ലക്ഷ്മീദേവിയുടെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് കരഞ്ഞു കൊണ്ട് പെരുമാളിനോട് തന്‍റെ സങ്കടം ഉണര്‍ത്തിച്ചു. ഗജേന്ദ്രന്‍റെ ശബ്ദം കേട്ടമാത്രയില്‍ തന്നെ ഭഗവാന്‍ ലക്ഷ്മീദേവിയോട് ആ തടാകത്തില്‍ നിന്നും ദേവി ഇനി പൂ ഉതിര്‍ക്കാന്‍ പാടുള്ളതല്ലെന്നും പകരം തന്‍റെ സമീപമിരു ന്നു ഗജേന്ദ്രനര്‍പ്പിയ്ക്കുന്ന പൂക്കളെ സ്വികരിയ്ക്കുകയാണ് വേണ്ടതെന്നും ഉണര്‍ത്തിച്ചു. ഭഗവാന്‍റെ വാക്കുകളെ ശിരസാവഹിച്ചുകൊണ്ട് ലക്ഷ്മീ ദേവി അടുത്ത ദിവസം മുതല്‍ തന്നെ സമീപമിരുന്ന് ഗജേന്ദ്രനര്‍പ്പിയ്ക്കുന്ന താമരപ്പൂക്കളെ സ്വീകരിയ്ക്കാനാരംഭിച്ചു.

ഈ ലീലയിലൂടെ ഭഗവാന്‍ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ആത്മാക്കളെയും ഒരു പോലെ സം രക്ഷിയ്ക്കുന്നു എന്നുള്ളതാണ് നമുക്ക് കാണിച്ചു തരുന്നത് . അതേ സമയം ആരെങ്കി ലും മറ്റുള്ള ജീവാത്മക്കളോട് അനാദരവ് പ്രകടിപ്പിയ്ക്കുകയോ അവരുടെ ഭക്തിയുത ഭഗവദ് സേവനത്തില്‍ തടസ്സം വരുത്തുകയോ ചെയ്താല്‍, അവരെ ഭഗവാന്‍ ഒരു പാഠം പഠിപ്പിയ്ക്കുകയും അതിലൂടെ അവരുടെ തെറ്റുകളെന്താണെന്ന് മനസ്സിലാക്കിക്കോടുക്കുകയും ചെയ്യുന്നു. ഇവിടെയും അതു തന്നെ സംഭവിച്ചു, ഗജേന്ദ്രന്‍റെ ഭക്തിയെ ആദരിച്ചതിനോടൊപ്പം ലക്ഷ്മീദേവിയെ ഒരു പാഠം പഠിപ്പിച്ച് തന്‍റെ തെറ്റെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.

തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിയ്ക്കാത്ത ലക്ഷ്മീദേവിയെ ഇവിടെ ‘’മലര്‍ മങ്കൈ നാച്ചിയാര്‍‘’ എന്നും അറിയപ്പെടുന്നുണ്ട്.

നവയോഗികളായ സത്തുവനാഥര്‍, സാലോഗ നഥര്‍, ആദിനാഥര്‍, അരുളിത്തനാഥര്‍, മാദംഗ നാഥര്‍, മച്ചേന്ദിര നാഥര്‍, കഡയന്തിര നാഥര്‍, കോരയ്ക്കനാഥര്‍, കുക്കുടാനാഥര്‍, എന്നിവര്‍ക്ക് ഭഗവാനിവിടെ ദര്‍ശനം നല്‍കിയിട്ടൂണ്ട്. യാഗങ്ങള്‍ നടത്തുന്നതില്‍ വളരെ സമര്‍ത്ഥരായിരുന്നു ഈ നവയോഗികളും. അതുകോണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേര്‍ ലോപിച്ച് “തിരുനാവായ’ എന്നുമായിമാറി.

ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയ പ്പെടുന്നുണ്ട്.

മംഗളശാസനം: നമ്മാള്‍വാര്‍ - 11 പാശുരാമങ്ങളും തിരുമങ്കൈ ആള്‍വാര്‍- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.


ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയില്‍ നിറയെ ചുവന്ന താമരപ്പൂ ക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേര്‍ വന്നതും. വേദപണ്ഡി തന്മാരായ നവയോഗികളാല്‍ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.

[തിരുത്തുക] അനുബന്ധം

  1. തിരുനാവായ ക്ഷേത്രം. Indian Temples Portal. ശേഖരിച്ച തീയതി: 2006-10-13.
  2. മലപ്പുറം - വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ - തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ശേഖരിച്ച തീയതി: 2006-10-13.
ഇതര ഭാഷകളില്‍