കുഞ്ഞുണ്ണിമാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഞ്ഞുണ്ണി മാഷ്
കുഞ്ഞുണ്ണി മാഷ്

’’’പൊക്കമില്ലായ്മയാണെന്റെ പൊക്കം’’’

കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത.


ഉള്ളടക്കം

[തിരുത്തുക] ബാല്യം

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേലാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം ആരംഭിച്ചു. 1953 ഇല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം ഹൈസ്കൂളില്‍ ചേര്‍ന്നു. അദ്ദേഹം 1982 ഇല്‍ അദ്ധ്യാപന രംഗത്തുനിന്ന് വിരമിച്ചു.

[തിരുത്തുക] കുഞ്ഞുണ്ണിക്കവിതകള്‍

മലയാള കവിതയില്‍ തന്റെതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കുഞ്ഞുണ്ണിമാഷിന് സാധിച്ചു. ചെറുതും അര്‍ഥഗഹനവും സുന്ദരവുമായിരുന്നു കുഞ്ഞുണ്ണിക്കവിതകള്‍

കവിതകളുടെ ശ്രവണസുഖത്തിനും ലാളിത്യത്തിനും ഗഹനതയ്ക്കും ഭാവാതുരതയ്ക്കും പേരുകേട്ടവയായിരുന്നു കുഞ്ഞുണ്ണിക്കവിതകള്‍. ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ ഉപമിക്കാം. ഹൈക്കു കവിതകളെപ്പോലെ ഒറ്റശ്വാസത്തില്‍ പാടാന്‍ കഴിയുന്നവയും ഒരു ചെറിയ സമയത്തെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ കാഴ്ചവെയ്ക്കുകയും മനസ്സിനെ കുളിരണിയിക്കുന്നതുമായിരുന്നു കുഞ്ഞുണ്ണിക്കവിതകള്‍. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും ഹാസ്യത്തിനും പ്രശസ്തമാണ്.

[തിരുത്തുക] സാഹിത്യ ജീവിതം

കുട്ടേട്ടന്‍ എന്നപേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു പംക്തി എഴുതിയിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. വാലപ്പാടുള്ളാ അയത്താരത്തുവീട്ടില്‍ കുട്ടികളുടെ കത്തുകള്‍ വരിക പതിവായിരുന്നു. ഒട്ടുവളരെ കത്തുകള്‍ക്കും കുട്ടികളുടെ ബാലസാഹിത്യ സൃഷ്ടികള്‍ക്കും അദ്ദേഹം മറുപടിയും തിരുത്തലുകളുമയച്ചു.

അദ്ധ്യാപന രംഗത്തുനിന്ന് വിരമിച്ച അദ്ദേഹം 1987 ഇല്‍ വാലപ്പാട്ടേക്കു തിരിച്ചുവന്നു. സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.

[തിരുത്തുക] ചില കുഞ്ഞുണ്ണിക്കവിതകള്‍

തന്റെ കവിതകളെപ്പറ്റി കുഞ്ഞുണ്ണിമാഷ് ഇങ്ങനെ എഴുതി

1. “ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പിലിയുണ്ടെന്നുള്ളില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.“

2. ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാല്‍

3. ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകില്‍ മരിച്ചങ്ങു കിടക്കുമ്പോ ഴുള്ളതാം സുഖമുണ്ടിടാം.

4. ഞാനെന്റെ മീശചുമന്നതിന്റെ കൂലിചോദിക്കാന്‍ ഞാനെന്നോടു ചെന്നപ്പോള്‍ ഞാനെന്നെ തല്ലുവാന്‍ വന്നു.

[തിരുത്തുക] പുരസ്കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് (1982)
വാഴക്കുന്നം അവാര്‍ഡ് (2002)
വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുന്‍‌നിര്‍ത്തി 1988ഇലും 2002 ഇലും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

[തിരുത്തുക] നുറുങ്ങുകള്‍

കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരു ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണിമാഷ്.

[തിരുത്തുക] മരണം

കുഞ്ഞുണ്ണിമാഷ് തന്റെ വാലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26 നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.


കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങള്‍

  1. ഊണുതൊട്ടുറക്കംവരെ
  2. പഴമൊഴിപ്പത്തായം
  3. കുഞ്ഞുണ്ണിയുടെ കവിതകള്‍
  4. വിത്തും മുത്തും
  5. കുട്ടിപ്പെന്‍സില്‍
  6. നമ്പൂതിരി ഭലിതങ്ങള്‍
  7. രാഷ്ട്രീയം
  8. കുട്ടികള്‍ പാടുന്നു
  9. ഉണ്ടയും ഉണ്ടിയും
  10. കുട്ടിക്കവിതകള്‍
  11. കളിക്കോപ്പ്
  12. പഴഞ്ചൊല്ലുകള്‍
  13. പതിനഞ്ചും പതിനഞ്ചും.
  14. അക്ഷരത്തെറ്റ്
  15. നോണ്‍സെന്‍സ് കവിതകള്‍
  16. മുത്തുമണി
  17. ചക്കരപ്പാവ
  18. കുഞ്ഞുണ്ണി രാമായണം
  19. കദളിപ്പഴം
  20. നടത്തം
  21. കലികാലം
  22. എന്നിലൂടെ (ആത്മകഥ)