ഫുട്ബോള്‍ ലോകകപ്പ്-1998

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോള്‍ ലോകകപ്പ് 1998
ഫ്രാന്‍‌സ് ‘98
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകള്‍ 172(യോഗ്യതാ ഘട്ടമുള്‍പ്പടെ)
ഫൈനല്‍ റൌണ്ട്: 32
ആതിഥേയര്‍ ഫ്രാന്‍‌സ്
ജേതാക്കള്‍ ഫ്രാന്‍‌സ്
മൊത്തം കളികള്‍ 64
ആകെ ഗോളുകള്‍ 171
(ശരാശരി2.67)
ആകെ കാണികള്‍ 2,785,100
(ശരാശരി43,517 )
ടോപ്‌സ്കോറര്‍ ഡാവര്‍ സൂക്കര്‍
(6 ഗോളുകള്‍)
മികച്ച താരം റൊണാള്‍ഡോ

പതിനാറാമത് ഫുട്ബോള്‍ ലോകകപ്പ് 1998 ജൂണ്‍ 10 മുതല്‍ ജുലൈ 12 വരെ ഫ്രാന്‍‌സില്‍ അരങ്ങേറി. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ്‌ ഫ്രാന്‍സ്‌. മുന്‍പ്‌ മെക്‌സിക്കോയ്ക്കും ഇറ്റലിക്കുമാണ്‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളില്‍ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാന്‍സ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌.

‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് നടാടെ ലോകകപ്പ് കിരീടം ചൂടി. ഉറുഗ്വേ, ബ്രസീല്‍, അര്‍ജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവര്‍ക്കൊപ്പം ഫ്രാന്‍സും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡാവര്‍ സൂക്കര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി(6) സുവര്‍ണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരായ സ്വീഡന്‌ യോഗ്യതാ മത്സരത്തില്‍പോലും വിജയം കണ്ടെത്താനായിരുന്നില്ല.

സര്‍ഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളില്‍ പ്രാമുഖ്യം കണ്ടത്‌. പരുക്കന്‍‌കളിയുടെ ആശാന്മാരായ ജര്‍മ്മനി പോലും കളിക്കളത്തില്‍ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങള്‍കും ഫ്രാന്‍സ് വേദിയായി ഏരിയല്‍ ഒര്‍ട്ടേഗ (അര്‍ജന്റീന), തിയറി ഹെന്‍റി (ഫ്രാന്‍സ്‌), മൈക്കേല്‍ ഓവന്‍ (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങള്‍.

64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അര്‍ജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേല്‍ ഓവന്റേതായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ടീമുകള്‍

ആറു വന്‍കരകളില്‍ നിന്നുള്ള 32 ടീമുകളാണ്‌ ഫ്രാന്‍സില്‍‍ മാറ്റുരച്ചത്. ക്രൊയേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ജമൈക്ക എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.

[തിരുത്തുക] പ്രാഥമിക റൌണ്ട്

പകുതി സമയ ഗോള്‍നില ബ്രാക്കറ്റില്‍.

[തിരുത്തുക] ഗ്രൂപ്പ് എ

ടീം പോയിന്റ് കളി ജയം സമനില തോല്‍‌വി അടിച്ച ഗോള്‍ വാങ്ങിയ ഗോള്‍
ബ്രസീല്‍ 6 3 2 0 1 6 3
നോര്‍വേ 5 3 1 2 0 5 4
മൊറോക്കോ 4 3 1 1 1 5 5
സ്കോട്‌ലന്‍‌ഡ് 1 3 0 1 2 2 6
ബ്രസീല്‍ 2 - 1 സ്കോട്‌ലന്‍‌ഡ്
മൊറോക്കോ 2 - 2 നോര്‍വേ
സ്കോട്‌ലന്‍‌ഡ് 1 - 1 നോര്‍വേ
ബ്രസീല്‍ 3 - 0 മൊറോക്കോ
ബ്രസീല്‍ 1 - 2 നോര്‍വേ
സ്കോട്‌ലന്‍‌ഡ് 0 - 3 മൊറോക്കോ

ജൂണ്‍ 10, 1998

ബ്രസീല്‍ 2 - 1 (1-1) സ്കോട്‌ലന്‍ഡ് കാണികള്‍: 80,000
സെസാര്‍ സാമ്പായിയോ 4' ജോണ്‍ കോളിന്‍‌സ് 38'
ടോം ബോയിഡ് 73'
 
മൊറോക്കോ 2 - 2 (1-1) നോര്‍വേ കാണികള്‍: 29,750
മുസ്തഫാ ഹാജി 38' യൂസഫ് ചിപ്പോ 45'+1'
ഹദ്ദാ 59' ഡാന്‍ ഈഗന്‍ 60'

ജൂണ്‍ 16, 1998

സ്കോട്‌ലന്‍‌ഡ് 1 - 1 (0-0) നോര്‍വേ കാണികള്‍: 31,800
ക്രെയ്‌ഗ് ബര്‍ലി 66' ഹാവാര്‍ഡ് ഫ്ലോ 46'
 
 
ബ്രസീല്‍ 3 - 0 (2-0) മൊറോക്കോ കാണികള്‍: 35,000
റൊണാള്‍ഡോ 9'
റിവാള്‍ഡോ 45'+2'
ബെബറ്റോ 50'

ജൂണ്‍ 23, 1998

ബ്രസീല്‍ 1 - 2 (0-0) നോര്‍വേ കാണികള്‍: 55,000
ബെബറ്റോ 78' ആന്ദ്രേ ഫ്ലോ 83'
റെക്ദാല്‍ 88'
 
സ്കോട്‌ലന്‍‌ഡ് 0 - 3 (0-1) മൊറോക്കോ കാണികള്‍: 30,600
സലാല്‍‌ദ്ദിന്‍ ബാസിര്‍ 22'
ഹദ്ദാര്‍ 46'
സലാല്‍‌ദ്ദിന്‍ ബാസിര്‍ 85'

[തിരുത്തുക] ഗ്രൂപ്പ് ബി

ടീം പോയിന്റ് കളി ജയം സമനില തോല്‍‌വി അടിച്ച ഗോള്‍ വാങ്ങിയ ഗോള്‍
ഇറ്റലി 7 3 2 1 0 7 3
ചിലി 3 3 0 3 0 4 4
ഓസ്ട്രിയ 2 3 0 2 1 3 4
കാമറൂണ്‍ 2 3 0 2 1 2 5
ഇറ്റലി 2 - 2 ചിലി
കാമറൂണ്‍ 1 - 1 ഓസ്ട്രിയ
ചിലി 1 - 1 ഓസ്ട്രിയ
ഇറ്റലി 3 - 0 കാമറൂണ്‍
ഇറ്റലി 2 - 1 ഓസ്ട്രിയ
ചിലി 1 - 1 കാമറൂണ്‍

ജൂണ്‍ 11, 1998

ഇറ്റലി 2 - 2 (1-1) ചിലി കാണികള്‍: 31,800
ക്രിസ്റ്റ്യന്‍ വിയേരി 10' മാഴ്സലോ സലാസ് 45'
റോബര്‍ട്ടോ ബാജിയോ (p) 85' മാഴ്സലോ സലാസ് 49'
 
കാമറൂണ്‍ 1 - 1 (0-0) ഓസ്ട്രിയ കാണികള്‍: 33,460
[പിയറി ഞാന്‍‌ക 78' ടോണി പോള്‍സ്റ്റര്‍ 90'
 

ജൂണ്‍ 17, 1998

ചിലി 1 - 1 (0-0) ഓസ്ട്രിയ കാണികള്‍: 30,600
മാഴ്സലോ സലാസ് 70' ഇവികാ വാസ്റ്റിക് 90'
 
 
ഇറ്റലി 3 - 0 (1-0) കാ‍മറൂണ്‍ കാണികള്‍: 29,800
ലൂയി ഡിബാജിയോ 7'
ക്രിസ്റ്റ്യന്‍ വിയേരി 75'
ക്രിസ്റ്റ്യന്‍ വിയേരി 89'

ജൂണ്‍ 23, 1998

ഇറ്റലി 2 - 1 (0-0) ഓസ്ട്രിയ കാണികള്‍: 80,000
ക്രിസ്റ്റ്യന്‍ വിയേരി 49' ആന്‍‌ഡ്രിയാ ഹെര്‍സോഗ് 90'
റോബര്‍ട്ടോ ബാജിയോ 89'
 
ചിലി 1 - 1 (1-0) കാമറൂണ്‍ കാണികള്‍: 35,500
ജോസ് സിയറ 20' പാട്രിക് മാംബ 55'
 

[തിരുത്തുക] ഗ്രൂപ്പ് സി

ടീം പോയിന്റ് കളി ജയം സമനില തോല്‍‌വി അടിച്ച ഗോള്‍ വാങ്ങിയ ഗോള്‍
ഫ്രാന്‍‌സ് 9 3 3 0 0 9 1
ഡെന്മാര്‍ക്ക് 4 3 1 1 1 3 3
ദക്ഷിണാഫ്രിക്ക 2 3 0 2 1 3 6
സൌദി അറേബ്യ 1 3 0 1 2 2 7
സൌദി അറേബ്യ 0 - 1 ഡെന്മാര്‍ക്ക്
ഫ്രാന്‍സ് 3 - 0 ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക 1 - 1 ഡെന്മാര്‍ക്ക്
ഫ്രാന്‍‌സ് 4 - 0 സൌദി അറേബ്യ
ഫ്രാന്‍സ് 2 - 1 ഡെന്മാര്‍ക്ക്
ദക്ഷിണാഫ്രിക്ക 2 - 2 സൌദി അറേബ്യ

ജൂണ്‍ 12, 1998

സൌദി അറേബ്യ 0 - 1 (0-0) ഡെന്മാര്‍ക്ക് കാണികള്‍: 38,140
[മാര്‍ക്ക് റീപര്‍ 68'
 
 
ഫ്രാന്‍‌സ് 3 - 0 (0-0) സൌദി അറേബ്യ കാണികള്‍: 55,077
ക്രിസ്റ്റഫ് ദുഗാരി 34'
പിയറി ഐസ 77'
തിയറി ഹെന്‍‌റി 90'

ജൂണ്‍ 18, 1998

ദക്ഷിണാഫ്രിക്ക 1 - 1 (0-1) ഡെന്മാര്‍ക്ക് കാണികള്‍: 33,300
ബെന്നി മക്കാര്‍ത്തി 52' അലന്‍ നീല്‍‌സണ്‍ 13'
 
 
ഫ്രാന്‍‌സ് 4 - 0 (1-0) സൌദി അറേബ്യ കാണികള്‍: 80,000
തിയറി ഹെന്‍‌റി 36'
ഡേവിഡ് ട്രിസഗേ 68'
തിയറി ഹെന്‍‌റി 77'
ലിസറസു 85'

ജൂണ്‍ 24, 1998

ഫ്രാന്‍‌സ് 2 - 1 (1-1) ഡെന്മാര്‍ക്ക് കാണികള്‍: 39,100
യൂറി യോര്‍ക്കെഫ് 12' മൈക്കല്‍ ലൌഡ്രപ് 42'
ഇമ്മാനുവല്‍ പെറ്റി 56'
 
ദക്ഷിണാഫ്രിക്ക 2 - 2 (1-1) സൌദി അറേബ്യ കാണികള്‍: 31,800
ഷോണ്‍ ബര്‍റ്റ്ലെറ്റ് 19' അല്‍ ജബ്ബാര്‍ 45'
ഷോണ്‍ ബര്‍റ്റ്ലെറ്റ് 90'+4' യൂസഫ് അല്‍ തുനിയന്‍ 74'

[തിരുത്തുക] കലാശക്കളി

ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീല്‍ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന്‌ സെമിഫൈനലില്‍ നെതര്‍ലാന്റിനെ കീഴടക്കാന്‍ പെനാല്‍റ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ കപ്പില്‍ മുത്തമിടാനുള്ള ഫ്രാന്‍സിന്റെ യാത്ര സുഗമമായിരുന്നു. ലിലിയന്‍ തുറാം‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത്‌ ഫ്രാന്‍സ്‌ ഫൈനലില്‍ പ്രവേശിച്ചു.

ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റില്‍ സിനദീന്‍ സിഡാന്റെ ഹെഡ്ഡറില്‍ ബ്രസീലിന്റെ ഗോള്‍മുഖം കുലുങ്ങി. അതിന്റെ ആഘാതത്തില്‍നിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാന്‍ ആയതുമില്ല. മൈക്കേല്‍ ഡിസെയിലി ചുവപ്പുകാര്‍ഡു കണ്ട് പുറത്തായി ഫ്രാന്‍സിന്റെ അംഗബലം കുറഞ്ഞപ്പോള്‍ ബ്രസീല്‍ തിരിച്ചുവരുമെന്നു കരുതിയവര്‍ ഏറെയായിരുന്നു. പക്ഷേ ഫ്രാന്‍സിന്റെ പത്തംഗ നിര കൂടുതല്‍ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തില്‍ ഇമ്മാനുവല്‍ പെറ്റിറ്റിന്റെ കാലുകളുതിര്‍ത്ത സുന്ദരന്‍ ഗോള്‍ ബ്രസീലിന്റെ പതനം പൂര്‍ത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനല്‍ മത്സരമായിരുന്നു ഫ്രാന്‍‌സിലേത്.