മധുസൂദനന്‍ നായര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി. മധുസൂദനന്‍ നായര്
 center
ജനനം: ഫെബ്രുവരി 25, 1949
അരുവിയോട്, തിരുവനന്തപുരം
{{{position}}}: കവി,അദ്ധ്യാപകന്‍
വെബ്‌സൈറ്റ്‌: http://www.vmadhusoodanannair.net/


വി. മധുസൂദനന്‍ നായര്‍ (ജ. ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ്. ലോകമെമ്പാടും മലയാളി ആരാധകരുള്ള കവിയാണ് ഇദ്ദേഹം. കവിതയെ ജനപ്രിയമാക്കുന്നതിലും അക്ഷരാ‍ഭ്യാസം ഇല്ലാത്തവര്‍ക്കുംകുട്ടികള്‍ക്കുപോലും കവിതയെ പ്രിയങ്കരമാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ജനനം, ബാല്യം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍‌കര താലൂക്കില്‍പ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനന്‍ നായര്‍ ജനിച്ചത്. അച്ഛന്‍ കെ. വേലായുധന്‍ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനില്‍ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികള്‍ മധുസൂദനന്‍ നായരില്‍ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

[തിരുത്തുക] അധ്യാപകവൃത്തിയിലേക്ക്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനന്‍ നായര്‍ കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍ മലയാള അധ്യാപകനായി ചേര്‍ന്നത്. 27 വര്‍ഷം ഇവിടെ അധ്യാപകനായി ജോലിചെയ്ത അദ്ദേഹം പതിനേഴു വര്‍ഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സര്‍വകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലും സന്ദര്‍ശക അധ്യാപകനായും സേവനമനുഷ്ടിച്ചു. അധ്യാപകവൃത്തിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.

[തിരുത്തുക] രചനകള്‍

1992-ല്‍ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തന്‍” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനന്‍‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.

[തിരുത്തുക] പ്രധാന കൃതികള്‍

  • നാറാണത്തുഭ്രാന്തന്‍
  • ഭാരതീയം
  • അഗസ്ത്യഹൃദയം
  • ഗാന്ധി
  • അമ്മയുടെ എഴുത്തുകള്‍
  • നടരാജ സ്മൃതി
  • പുണ്യപുരാണം രാമകഥ
  • സീതായനം
  • വാക്ക്
  • അകത്താര് പുറത്താര്
  • ഗംഗ
  • സാക്ഷി

[തിരുത്തുക] ആലാപനം

സ്വന്തം കവിതകള്‍ ആലപിച്ച ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കി മധുസൂദനന്‍ നായര്‍ 1990കളുടെ തുടക്കത്തില്‍ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തില്‍ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തില്‍ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനന്‍ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.

‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഖിക്കപ്പെടുമ്പോള്‍ തന്നെ കവിതയുടെ വാണിജ്യവല്‍കരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.

[തിരുത്തുക] പുരസ്കാരങ്ങള്‍

  • 1986-ലെ കുഞ്ഞുപിള്ള കവിതാ പുരസ്കാരം, 'നാറാണത്തുഭ്രാന്തന്‍' എന്ന കൃതിക്ക്.
  • 1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'നാറാണത്തുഭ്രാന്തന്‍' എന്ന കവിതാ സമാഹാരത്തിന്.
  • 1991-ലെ കെ. ബാലകൃഷ്ണന്‍ പുരസ്കാരം 'ഭാരതീയം' എന്ന കവിതയ്ക്ക്

[തിരുത്തുക] മൊഴിമുത്തുകള്‍

“ഒരിക്കല്‍ ഒരു അമ്പലത്തില്‍ സദസ്സിനു മുന്‍പില്‍ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചു വേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നു വന്നു. എന്നിട്ട് തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസു പൊതി കൈയില്‍ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളില്‍. എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ”. - മധുസൂദനന്‍ നായര്‍, പുരസ്കാരങ്ങളെ കുറിച്ച്.

[തിരുത്തുക] ഇതും കാണുക

മധുസൂദനന്‍ നായരുടെ വെബ് വിലാസം

ഇതര ഭാഷകളില്‍