ദേവാനന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേവാനന്ദ്
Enlarge
ദേവാനന്ദ്

മലയാള സിനിമ പിന്നണി ഗായകനാണ് ദേവാനന്ദ്‌.

വൈക്കം സ്വദേശി. യഥാര്‍ഥ പേര്‌ പ്രതാപ്‌. 2006 -ല്‍ പേര്‌ ദേവാനന്ദ്‌ എന്നു മാറ്റി. കര്‍ണാടക സംഗീതജ്ഞനായ വൈക്കം ജി.വാസുദേവന്‍ നമ്പൂതിരിയുടെയും ലീലാവതിയുടെയും മകന്‍. രണ്ടാം ക്ലാസ്‌ മുതല്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. സ്കൂളിലും കോളജിലും ലളിത സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടി. ഭാര്യ: കീര്‍ത്തി. മകന്‍: ശ്രീശേഷ്‌



[തിരുത്തുക] ആദ്യ ഗാനങ്ങള്‍

കോളജില്‍ പഠിക്കുമ്പോള്‍ വി.ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'ശിവം' എന്ന കാസറ്റില്‍ പത്തു പാട്ടുകള്‍ പാടി. പിന്നീട്‌ എ.ബി.സി.എല്ലിന്റെ 'ഓണം പൊന്നോണം' കാസറ്റില്‍ രണ്ടു പാട്ട്‌ പാടി. പ്രണയ വര്‍ണങ്ങള്‍ എന്ന സിനിമയില്‍ ആലേലോ പുല്ലേലോ എന്ന സംഘ ഗാനത്തില്‍ പാടി. രണ്ടാം ഭാവം എന്ന സിനിമയിലെ 'അമ്മ നക്ഷത്രമേ' എന്ന പാട്ടാണ് സിനിമയിലെ ആദ്യ പ്രധാന പാട്ട്‌. പിന്നീട്‌ മീശ മാധവന്‍ എന്ന സിനിമയിലെ 'കരിമിഴിക്കുരുവിയെ കണ്ടില്ല' എന്ന പാട്ട്‌ ഹിറ്റായതോടെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലും തെലുങ്കിലും പാടിയിട്ടുണ്ട്‌




[തിരുത്തുക] പ്രധാന ഗാനങ്ങള്‍

കാത്തിരുന്ന പെണ്ണല്ലേ (ക്ലാസ്‌ മേറ്റ്സ്‌), കരിമിഴിക്കുരുവി (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ (രസികന്‍), അറിയാതെ ഇഷ്ടമായ്‌ (പാണ്ടിപ്പട), ജിന്നിന്റെ കോട്ടകാണാന്‍( ദൈവനാമത്തില്‍), അന്നക്കിളി (ഫോര്‍ ദ പീപ്പിള്‍), സുഖമോ മായ സാന്ത്വനം (സിംഫണി), ഒരു പടപ്പാടിന്റെ ( പൗരന്‍), വേനല്‍ വനികയില്‍ (ആനച്ചന്തം).