ഡോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോളി
ഡോളി

ഡോളി എന്ന ചെമ്മരിയാട് അലൈംഗിക പ്രത്യുല്‍‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ്. ജൈവ പകര്‍പ്പെടുക്കല്‍ അഥവാ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകര്‍ ഡോളിക്ക് ജന്മം നല്‍കിയത്. സ്കോട്‌ലാന്‍ഡിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകനായ ഡോ.ഇയാന്‍ വില്‍മെറ്റും സഹപ്രവര്‍ത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ആണ്‍,പെണ്‍ ലൈഗിക കോശങ്ങള്‍ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളര്‍ന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകര്‍ മാറ്റിമറിച്ചു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഡോളിക്ക് ജന്മം നല്‍കിയത്. 1996 ജൂലൈ അഞ്ചിനാണ് ഇപ്രകാരം ഡോളി ജനിച്ചത്. എന്നാല്‍ ആറുമാസങ്ങള്‍ക്കു ശേഷം 1997 ഫെബ്രുവരി 22നു മാത്രമേ അപൂര്‍വ്വമായ ഈ പിറവിയുടെ വാര്‍ത്ത ഗവേഷകര്‍ പുറത്തുവിട്ടുള്ളൂ. ആറു വര്‍ഷത്തോളം വാര്‍ത്തകളില്‍ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് 2003 ഫെബ്രുവരി 14നു മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം.

ക്ലോണിംഗ് കുഞ്ഞാടിന് ശാസ്ത്രജ്ഞര്‍ നല്‍കിയ കോഡ് നാമം "6LL3" എന്നായിരുന്നു. പിന്നീട് അവരതിന് "ഡോളി" എന്നു പേരിട്ടു. അമേരിക്കന്‍ ഗായികയായ ഡോളി പാര്‍ട്ടന്റെ ബഹുമാനാര്‍ഥമാണ് ക്ലോണിംഗ് ആടിന് ആ പേരു നല്‍കിയത്. വലിപ്പമേറിയ മാറിടംകൊണ്ട് പ്രശസ്തയാണ്‌‍ ഡോളി പാര്‍ട്ടണ്‍. മറ്റൊരു ചെമ്മരിയാടിന്റെ സ്തനങ്ങളില്‍ നിന്നുമെടുത്ത കോശങ്ങളായിരുന്നല്ലോ ഡോളിയുടെ പിറവിക്കു കാരണമായത്.

ഡോളിയുടെ പിറവി ശാസ്ത്രലോകത്ത് വലിയൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഒരു ജീവിയുടെ ശരി പകര്‍പ്പെടുക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത് മതസ്ഥാപനങ്ങള്‍ രംഗത്തെത്തി. ക്ലോണിങ്ങിലൂടെ പിറക്കുന്ന ജീവികളുടെ പ്രത്യുല്പാദന ശേഷി, രോഗ പ്രതിരോധ ശേഷി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച ശാസ്ത്രലോകത്തും അരങ്ങേറി.എല്ലാ ചര്‍ച്ചകളിലും ഈ ചെമ്മരിയാട് കേന്ദ്ര കഥാപാത്രമായി.

ഡോളി അകാലവാര്‍ധക്യത്തിനടിമയാകുമോ എന്നതായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. ആറു വയസുള്ള ആടിന്റെ കോളങ്ങളില്‍ നിന്നെടുത്തു ജന്മം നല്‍കിയതാകയാല്‍ ഡോളിക്കും ജനിച്ചപ്പോള്‍ത്തന്നെ ആറു വയസു പ്രായമുണ്ട് എന്നതായിരുന്നു ഈ വാദമുന്നയിച്ചവര്‍ മുന്നോട്ടുവച്ച ന്യായം. കോശത്തിലെ ടെലോമിയര്‍ എന്ന ഘടകം ഓരോ വിഭജനത്തിനു ശേഷവും ചുരുങ്ങുന്നുണ്ട്. ഇപ്രകാരം ആറു വയസുള്ള ആടിന്റെ കോശങ്ങളിലെ ടെലോമിയര്‍ ഏറെ ചുരുങ്ങിയതായിരിക്കും. ഈ കോശങ്ങളില്‍ നിന്നും പിറന്നതാകയാല്‍ അവയുടെ വാര്‍ധക്യ പ്രശ്നങ്ങള്‍ ഡോളിയിലുമുണ്ടാകും എന്ന് ഒരു വിഭാഗം ഗവേഷകര്‍ വാദിച്ചു. അഞ്ചാം വയസില്‍ ഡോളിയില്‍ വാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ ഈ വാദത്തിന് പ്രാധാന്യമേറി. പ്രായമേറിയ ആടുകള്‍ക്കേ വാതം ബാധിക്കാറുള്ളു.

ആറ് വ ര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ.

ഡോളിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എഡിന്‍ബര്‍ഗ്ഗിലെ നാഷണല്‍ മ്യൂസിയം ഓഫ് സ്കോട്ട് ലണ്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് തനിപ്പകര്‍പ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്.

ഡോളി നാല് ആട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി. ആദ്യത്തെ കുട്ടിയുടെ പേരാണ് ബോണി.

ഡോളി എന്ന ക്ലോണ്‍ ചെമ്മരിയാടിന്റെ പിറവി മനുഷ്യ ക്ലോണിങ്ങിനെപ്പറ്റി ചിന്തിക്കാന്‍ കുറെയേറെ ഗവേഷകരെ പ്രേരിപ്പിച്ചു എന്നു വേണം കരുതുവാന്‍.

2001 ഡിസംബര്‍ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സര്‍ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞര്‍ നിര്‍മ്മിച്ചു.

2004 ല്‍ തെക്കേ കൊരിയയിലുള്ള ഒരു പറ്റം ശാസ്ത്ര് ജ്ഞര്‍ മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തു. ക്ലോണ്‍ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളര്‍ത്തിയതിനു ശേഷം അതില്‍ നിന്നും ശേഖരിച്ച വിത്തു കോശങ്ങള്‍ രോഗ ചികിത്സക്കായ് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.

വിത്തു കോശങ്ങള്‍ :

  അസ്തികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വ്രക്കകള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാതമിക കോശങ്ങളെയാണ് വിത്ത് കോശങ്ങള്‍ എന്ന് പറയുന്നത്.
  പ്രമേഹം, തലച്ചോറ് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങള്‍ സഹായിക്കും.
  ഇപ്പോള്‍ ക്ലോണിംഗ് വഴി മാംസ്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ക്രിത്രിമമായി ഉണ്ടാക്കാന്‍ ബാക്ടീരിയയുടെ സഹായത്താല്‍ കഴിയുന്നു.
 ബാക്ടീരിയയുടെ ഡി. എന്‍. എ. യില്‍ നിന്നും രാസപദാര്‍തങ്ങളാല്‍ ജീന്‍ മുറിച്ചുമാറ്റി ആ സ്താനത്ത് മാംസ്യങ്ങളും മരുന്നുകളും നിര്‍മ്മിക്കുന്ന ജീനുകള്‍ ചേര്‍ക്കുന്നു. ഇങ്ങനെയുള്ള ജീനുകളെ സ്വന്തം ജീനായി കരുതി ബാക്ടീരിയ മരുന്നുകളും പ്രോട്ടീനുകളും നിര്‍മ്മിക്കുന്നു.


ആശയവിനിമയം