ശക്തന്‍ തമ്പുരാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശക്തന്‍ തമ്പുരാന്‍
ശക്തന്‍ തമ്പുരാന്‍

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഘലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍.(1790-1805) ശരിയായ പേര് രാജാ രാമവര്‍മ്മ എന്നാണ്.(ജനനം - 1751, മരണം - 1809). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലിയായും ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹമാണ്തൃശ്ശൂര്‍ പൂരം തുടങ്ങിയത് . കൊച്ചി രാജ്യ ചരിത്രത്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡ വര്‍മ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമര്‍ച്ച ചെയ്തു. നീതിനടപ്പാക്കുന്നതില്‍ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ ശക്തന്‍ തമ്പുരാന്‍ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു തൃശ്ശൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. കേരള-ഡച്ച് വാസ്തുവിദ്യാശൈലിയില്‍ ഈ കൊട്ടാരം 1795-ല്‍ പുനര്‍നിര്‍മ്മിച്ചിരുന്നു.

ശക്തന്‍ തമ്പുരാന്റെ കൊട്ടാരം
ശക്തന്‍ തമ്പുരാന്റെ കൊട്ടാരം

ഉള്ളടക്കം

[തിരുത്തുക] ബാല്യം

കേരളത്തിന്‍റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങള്‍ · ക്രി.വ.300–1800
· പോര്‍ളാതിരി · 240–550
· നാട്ടുരാജ്യങ്ങള്‍ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോര്‍ട്ടുഗീസുകാര്‍ 1498–1788
· മാര്‍ത്താണ്ഡവര്‍മ്മ · 1729–1758
. ടിപ്പു സുല്‍ത്താന്‍ 1788–1790
. ഡച്ചുകാര്‍ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
. മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1950
നാട്ടു രാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂര്‍ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാര്‍ · തിരുവിതാംകൂര്‍
മറ്റു ചരിത്രങ്ങള്‍
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങള്‍ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര- സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകള്‍
തിരുത്തുക
1700കളില്‍ കൊച്ചി തിരുവിതാംകൂര്‍. മൈസൂര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കാണിക്കുന്ന ഭൂപടം
1700കളില്‍ കൊച്ചി തിരുവിതാംകൂര്‍. മൈസൂര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കാണിക്കുന്ന ഭൂപടം

1751-ല് വെള്ളാരപ്പിള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ജനനം‌ പൂയ്യം നക്ഷത്രത്തിലെ അമാവാസി നാളിലായിരുന്നു. പിറന്ന നാള്‍ ജ്യോതിഷപ്രകാരം ശുഭപ്രദമല്ലാതാകയാല്‍ ചെറുപ്പത്തിലേ വളരെ ശ്രദ്ധയോടെയാണ്‌ അദ്ദേഹത്തെ വളര്‍ത്തിയത്‌. അദ്ദേഹത്തിന്‌ മൂന്നു വയസുള്ളപ്പോള്‍ അമ്മത്തമ്പുരാട്ടി മരണമടയുകയും അതിനുശേഷം അദ്ദേഹത്തെ വളര്‍ത്തിയത്‌ ഇളയമ്മയുമായിരുന്നു. അദ്ദേഹം ചിറ്റമ്മയെ സ്വന്തം അമ്മയെപ്പോലെയാണ്‌ കരുതിയിരുന്നത്‌.

ചെറുപ്പത്തിലേ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. കോവിലകത്തുള്ളവര്‍ താമസം തൃപ്പൂണിത്തുറയിലേക്ക്‌ മാറിയതിനാല്‍ പിന്നീടുള്ള വിദ്യാഭ്യാസം അവിടെ വച്ചായിരുന്നു. അദ്ദേഹത്തിന്‌ പത്ത്‌ വയസുള്ളപ്പോള്‍ നാലാം കൂര്‍ സ്ഥാനം ലഭിച്ചു. അപ്പോള്‍ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പട്ടു തുടങ്ങുകയും അദ്ദേഹത്തിന്‌ പത്ത്‌ വയസുള്ളപ്പോള്‍ 'ശക്തന്‍' എന്ന് നാമധേയം ലഭിക്കുകയും ചെയ്തു. [1] കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ നടപ്പിലാക്കുന്നതിലുള്ള കടുത്ത രീതികൊണ്ടാണ്‌ ആ പേര്‌ വന്നതെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നു. 29 വയസ്സായപ്പോള്‍ അദ്ദേഹത്തിന്‌ വീരകേരളസ്ഥാനം ലഭിച്ചു (മൂന്നാം കൂര്‍)

ചെറുപ്പത്തില്‍ തന്നെ ഭരണകാര്യങ്ങളില്‍ വലിയ തല്പരനായിരുന്നു അദ്ദേഹം. മാര്‍ത്താണ്ഡ വര്‍മ്മ യുടെ ഭരണത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതേ മാതിരിയുള്ള കാഴ്ചപ്പാടാണ് വളര്‍ത്തിയെടുത്തത്. ധര്‍മ്മരാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ കാത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്നു. പതിനെട്ടു വയസ്സാകുന്നതിനു മുന്നേ തന്നെ ഭരണകാര്യങ്ങളില്‍ രാജാവിനെ സഹായിക്കാന്‍ തുടങ്ങിയ അദ്ദേഹം 1769-നു ശേഷം ഭരണപരമായ എല്ലാ തീരുമാനങ്ങളും വഹിക്കാന്‍ തുടങ്ങി. ഇംഗ്ലീഷുകാരോടും മൈസൂര്‍, തിരുവിതാംകൂര്‍, കോഴിക്കോട് എന്നീ അയല്‍ രാജ്യങ്ങളോടും ഉള്ള നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രിയും ഫലത്തില്‍ അദ്ദേഹമായിരുന്നു. [2]

മുപ്പതാം വയസ്സില്‍ അദ്ദേഹം തൃശ്ശൂരില്‍ നിന്നും വിവാഹം കഴിച്ചു . അതില്‍ ഒരു പെണ്‍ കുഞ്ഞ്‌ ജനിക്കുയും ചെയ്തു. എന്നാല്‍ അദ്ദേഹവും ഭാര്യയും തമ്മില്‍ ചേര്‍ച്ചപ്പെടാതെ വരികയാല്‍ തമ്പുരാട്ടിയെ വേറെ താമസിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. പിന്നീട്‌ അദ്ദേഹം തൃശ്ശൂരിലെ തന്നെ കരിമ്പേറ്റ്‌ ചുമ്മുക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഇത്‌ അദ്ദേഹം രാജാവായതിനു ശേഷമായിരുന്നു. അദ്ദേഹത്തിന്റെ മുപ്പതിയൊന്‍പതാം വയസ്സില്‍ അദ്ദേഹം സിംഹാരോഹണാഭിഷക്തനായി. വലിയ തമ്പുരാന്‍ മരണമടയുന്നതിനുമുന്നേ ഇളമുറത്തമ്പുരാനും മരിക്കയാല്‍ ശക്തനായിരുന്നു അടുത്ത മൂത്ത രാജകുമാരന്‍.

[തിരുത്തുക] സിംഹാസനത്തില്‍

അദ്ദേഹം ആദ്യമായി ചെയ്തത്‌ തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. തൃശ്ശൂരിലെ കോട്ടക്ക്‌ നടുവില്‍ ഒരു കോവിലകവും പണിയിച്ചു. കോവിലകത്തിനു തൊട്ടായി മറ്റൊരു കോട്ടയും ഉണ്ടാക്കി. അടുത്തുള്ള നായര്‍ വീടുകളില്‍ നിന്നെല്ലാം ഒരാളെങ്കിലും സൈന്യത്തില്‍ ചേരണമെന്ന വ്യവസ്ഥയില്‍ പതിനായിരത്തോളം ഭടന്മാര്‍ സൈന്യത്തില്‍ ചേര്‍ന്നു. അവരുടെ മേധാവിയായി പണിക്കരു വലിയ കപ്പിത്താന്‍ എന്നൊരാളെയും നിയമിച്ചു. അദ്ദേഹം കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന കണക്കിന്‌ വീര ശൂര പരാക്രമിയായിരുന്നു.

ശക്തന്‍ തമ്പുരാന്‍ ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികള്‍ വെട്ടുകയും വഴികള്‍ക്കിരുവശവും തണലിനായി മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികള്‍ക്ക്‌ ചേര്‍ന്ന് താമസിക്കുന്നവര്‍ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കല്‍പനയും പുറപ്പെടുവിച്ചു.

തൃശ്ശൂര്‍ വടക്കും നാഥക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിന്‍ കാട്‌ വെട്ടിത്തെളിച്ച്‌ മൈതാനമാക്കിയതും അത്‌ നാട്ടുകാര്‍ക്ക്‌ സുഗമമായി സഞ്ചരിക്കാന്‍ യോഗ്യമാക്കിയതും ശക്തന്റെ കാലത്താണ്‌. [3]

അദ്ദേഹം കൊട്ടാരം വകയായി വളരെയധികം ഭൂമി പിടിച്ചെടുക്കുകയും അവിടെയെല്ലാം കണ്ടു കൃഷി ചെയ്യിക്കുകയും ചെയ്തു. പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവരുടേതാണെങ്കില്‍ അതിനു നഷ്ടപരിഹാരം കൊടുത്തിരുന്നു, എന്നാല്‍ ജന്മിമാരുടേതിന്‌ യാതൊന്നും നഷ്ട പരിഹാരം കൊടുത്തതുമില്ല. രാജ്യത്ത് അക്രമങ്ങള്‍ അറിയുന്നതിനായി രാത്രി കാലങ്ങളില്‍ ഗൂഡമായി നാടുചുറ്റിയിരുന്നു. ശക്തമായ ഒരു ചാരശൃംഘലയും അദ്ദേഹത്തിനുണ്ടായിരുന്നു. വേഷപ്രച്ഛന്നനായി അദ്ദേഹം തിരുവനന്തപുരം വരെയും കൂട്ടിനാള്‍ പോലുമില്ലാതെ പോയി മുറജപവും മറ്റും കണ്ടതായി പറയുന്നു.

[തിരുത്തുക] ജന്മിത്വത്തിന്റെ അവസാനം

ശക്തന്‍ തമ്പുരാന്റെ ഭരണകാലം കൊച്ചിരാജ്യ ചരിത്രത്തിലെ ജന്മിമാരുടെ ആധിപത്യത്തിന്റെ അവസാനത്തേയും ആധുനിക യുഗത്തിന്റെ ആരംഭത്തേയും കുറിക്കുന്നു. ശക്തരായ പ്രഭുക്കന്മാരുടേയും തൃശ്ശൂര്‍ വടക്കും നാഥ ക്ഷേത്രത്തിലേയും പെരുമനം ക്ഷേത്രത്തിലേയും ഊരാണ്മക്കാരായ പോറ്റിമാരുടേയും ഭീഷണി രാജ്യാധികരത്തിനു ഗൗരവതരമായ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനെതിരായി അവരുടേ ശക്തിയെ അടിച്ചമര്‍ത്താനും തന്റെ അധീശത്വം ഉറപ്പിക്കാനും അദ്ദേഹം കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചു. ഓരോ സ്ഥലത്തും നമ്പൂതിരി യോഗങ്ങള്‍, യോഗാതിരിപ്പാടുമാരെ തിര്‍ഞ്ഞെടുക്കുമായിരുന്നു. ഇവരാണ്‌ പുരോഹിത വര്‍ഗ്ഗം.ഇവരുടെ നേതൃത്വത്തില്‍ തൃസ്സൂരിലേയും പെരുമനത്തേയും നമ്പൂതിരികുടുംബങ്ങള്‍ കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ യുദ്ധത്തില്‍ അഭ്യന്തര കലാപം സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹം ഈ യോഗാതിരിപ്പാടുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിരാമമിട്ടു. പ്രഭുക്കന്മാരുടെ വസ്തുവകകള്‍ പണ്ടാരവകയിലേയ്ക്ക്‌ ചേര്‍ത്ത്‌ അവരെ തരം താഴ്തി അവരുടേയും മറ്റു പ്രമാണിമാരുടേയും അധികാരങ്ങള്‍ അദ്ദേഹം നേരിട്ട്‌ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കി. ദേവസ്വം ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്താന്‍ തുടങ്ങി. അതോടെ നമ്പൂതിരി യോഗങ്ങള്‍ക്ക്‌ പഴയ ശക്തിയും സ്വാധീനവും നഷ്ടപ്പെട്ടു തുടങ്ങി.

[തിരുത്തുക] ഭരണ സംവിധാനം

മാടമ്പിമാരുടെ സ്വാധീനം അറുത്തുമാറ്റുന്നതിനോടൊപ്പം രാജാധികാരം ശക്തമാക്കാനുള്ള ഭരണ പരിഷ്കാരം നടത്തുകയും ചെയ്തു. ഗ്രാമമായിരുന്നു ഏറ്റവും ചെറിയ ഘടകം. ഇത്‌ പര്‍വതീകാരര്‍ എന്നു പറയുന്ന ഉദ്യോഗസ്ഥരുടേ മേല്‍നോട്ടത്തിലാക്കി. അവര്‍ക്കായിരുന്നു നികുതികള്‍ പിരിക്കാനുള്ള അവകാശം. മുന്‍പ്‌ ഇത്‌ നാട്ടിലെ പ്രഭുക്കന്മാരാണ്‌ കൈകാര്യം ചെയ്തിരുന്നത്‌. ചെറിയ കുറ്റങ്ങള്‍ക്ക്‌ വിധി നടപ്പിലാക്കിയിരുന്നതും അവരായിരുന്നു. നിരവധി ഗ്രാമങ്ങള്‍ ചേര്‍ന്ന് താലൂക്കുകളായി മാറ്റി. ഇതിനെ കോവിലകത്തുംവാതിക്കല്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. രണ്ട്‌ താലൂക്കുകള്‍ ചേര്‍ന്ന് ഒരു സൂബ എന്ന സംവിധാനം ഉണ്ടാക്കി. സൂബകള്‍ക്ക്‌ പ്രത്യേക അധികാരമുണ്ടായിരുന്നു. അതിനു പ്രത്യേകം ഉദ്യോഗസ്ഥരും. വ്യവഹാരങ്ങള്‍ക്ക്‌ കച്ചേരികള്‍ നിര്‍മ്മിച്ചു. കൈക്കൂലി, അഴിമതി തുടങ്ങി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. കുറ്റം കണ്ടുപിടിച്ച തെളിയിച്ചു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കു പോലും കടുത്ത ദണ്ഡനകള്‍ കൊടുത്തിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുക, ചാട്ടവാറടി, തടവ്‌ എന്നിങ്ങനെ ഉദ്യോഗസ്ഥരുടെ സാന്മാര്‍ഗ്ഗികത്‌ നിലനിര്‍ത്താന്‍ വേണ്ട ചട്ടങ്ങള്‍ കൊണ്ടുവന്നു. രാജാവ്‌ തന്നെ വ്യാപാരം കൈയാളി. അങ്ങനെ രാജ ഭണ്ഡാരം നിറഞ്ഞു.

[തിരുത്തുക] മറ്റു ജാതിക്കാരോടുള്ള സമീപനം

കൊങ്ങിണികളും ക്രിസ്ത്യാനികളുമായിരുന്നു അന്ന് വ്യാപാരരംഗത്ത്‌ കുത്തക കൈയ്യാളിയിരുന്നത്‌. അവര്‍ക്ക്‌ ഡച്ചുകാരുമായ നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചു. അങ്ങനെ അവര്‍ സമൂഹത്തിലെ കോടീശ്വരന്മാരായിത്തീര്‍ന്നു. ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഡച്ചു സ്വാധീനമുപയോഗിക്കാനും വരവുകളില്‍ കൃത്രിമം കാണിക്കാനും തുടങ്ങി. ഇതില്‍ കുപിതനായ രാജാവ്‌ അവരുടെ പ്രധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രങ്ങളില്‍ അവര്‍ സൂക്ക്ഷിച്ചിരുന്ന നിധിയില്‍ നിന്ന് ഒരു ഭാഗം പിടിച്ചെടുക്കാനായി ഉദ്യോഗസ്ഥരെ അയച്ചു. എന്നാല്‍ ദേവരേശകിണി എന്ന പ്രമാണിയുടെ നേതൃത്വത്തില്‍ അവര്‍ വിലപിടിപ്പുള്ള സാധങ്ങള്‍ ആലപ്പുഴയിലേയ്ക്ക്‌ മാറ്റാന്‍ ശ്രമിച്ചു. ഇത്‌ പരാജയപ്പെടുത്തിയ ശക്തന്‍ ദേവരേശകിണിയടക്കം മൂന്നു പേരെ വധിക്കുകയും വിധി പണ്ടാരവക വെയ്ക്കുകയും ചെയ്തു.

ലത്തീന്‍ ക്രിസ്ത്യാനികളായിരുന്നു ശക്തന്റെ കറുത്ത മുഖം കാണേണ്ടി വന്ന മറ്റൊരു വിഭാഗം. പോര്‍ത്തുഗീസുകാര്‍ ഉണ്ടായിരുന്ന സമയത്ത്‌ അന്നത്തെ കൊച്ചീ രാജാക്കന്മാര്‍ മത പരിവര്‍ത്തനത്തിന്‌ സഹായകരമായ നിലപാടെടുത്തിരുന്നു. ഇതിനായി ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക്‌ പലതരം നികുതിയിളവുകള്‍ നല്‍കി. ഇത്‌ മുതലെടുക്കാനായി നിരവധി പേര്‍ മത പരിവര്‍ത്തനം നടത്തി. എന്നാല്‍ പോര്‍ട്ടൂഗീസുകാര്‍കു ശേഷം അത്രയും പ്രവര്‍ത്തനങ്ങള്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും നടത്തിയില്ല, അതിനായി തമ്പുരാന്റെ പ്രത്യേക സഹായം ആവശ്യമായിരുന്നില്ല. മാത്രവുമല്ല അന്ന് തമ്പുരാന്‍ യൂറോപ്പിലും മറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയുന്നുണ്ടായിരുന്നു. മറ്റ്‌ ഒരു സ്ഥലത്തും ഇല്ലാത്ത ആനുകൂല്യങ്ങള്‍ അവര്‍ അനുഭവിക്കുന്നു എന്ന് അദ്ദേഹം അറിയികുകയും അതിന്‌ അറുതി വരുത്താന്‍ ഉത്തരവ്‌ ഇറക്കുകയും ചെയ്തു. 1763-ല്‍ അദ്ദേഹം പൊതുവായ ഒരു ഭൂമിക്കരം ഏര്‍പ്പെടുത്തുകയും 1776-ല്‍ കരം പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ നികുതി നല്‍കാന്‍ വിസമ്മതിക്കുകയും അഭ്യന്തര കലാപങ്ങള്‍ പൂഴ്‌ത്തി വയ്പ്‌ എന്നിവ ആരംഭിച്ചു. കുറേ കാലം ക്ഷമിച്ചു കഴിഞ്ഞ തമ്പുരാന്‍ ക്ഷമകെട്ട്‌ മര്‍ദ്ദനമുറകള്‍ ആരംഭിഛ്കു. നിരവധി ക്രിസ്ത്യാനികള്‍ക്ക്‌ ഭൂമി നഷ്ടപ്പെട്ടു. പലരേയും നാടു കടത്തി.

സുറിയാനി ക്രിസ്ത്യാനികള്‍ വ്യാപാരം നടത്തുന്നവരും പണ്ടു മുതലേ ക്രിസ്തീയമതം സ്വീകരിച്ചവരുമായിരുന്നു. ഇവര്‍ വ്യക്തമായ നികുതി ഒടുക്കിയിരുന്നവരും പ്രത്യേകം നികുതിയിളവുകള്‍ ഇല്ലാത്തവരും ആയിരുന്നു. മാത്രമല്ല അതില്‍ കൂടുതല്‍ പേരും അഭ്യസ്ഥവിദ്യരുമായിരുന്നു. ശക്തന്‍ തമ്പുരാന്‌ ഇവരോട്‌ പ്രത്യേക സ്നേഹവും ആദരവും ഉണ്ടായിരുന്നു. അവര്‍ക്ക്‌ ഭൂമി ഉദാരമായ വ്യവസ്ഥകളില്‍ നല്‍കുകയും വ്യാപാര പോഷണത്തിനായി നിരവധി സുറിയാനി കുടുംബങ്ങളെ അങ്കമാലിയില്‍ നിന്നും മറ്റും തൃശ്ശൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കുടിയിരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മ ദേശമായ വെള്ളാരപ്പള്ളിയിലെ കാഞ്ഞൂര്‍ പള്ളിയില്‍ അദ്ദേഹം സംഭാവന ചെയ്ത വെങ്കലത്തില്‍ പണിതീര്‍ത്ത വിളക്ക്‌ അദ്ദേഹവും ഈ സമൂഹവുമായുണ്ടായിരുന്ന് സൗഹൃദത്തിന്‌ സാക്ഷ്യം വഹിക്കുന്നു.

[തിരുത്തുക] സാംസ്കാരിക സംഭാവനകള്‍

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട്.*[1] സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തന്‍ തമ്പുരാന്റെ കാലത്തു് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുന്നാഥന്‍ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ ( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം ആരംഭിച്ചു.

[തിരുത്തുക] ആധാരസൂചിക

  1. കൊട്ടാരത്തില്‍, ശങ്കുണ്ണി [1909-1934] (ഏപ്രില്‍ 1994). ഐതിഹ്യമാല, 6th, 1-8, കറന്റ് ബുക്സ്. ISBN 81-240-00107. 
  2. കെ. എം പണിക്കരുടെ അഭിപ്രായത്തില്‍ “കൊച്ചീ രാജ്യം സംഭാവന ചെയ്ത ദീര്‍ഘവീക്ഷണത്തോട് കൂടിയ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം.. കൊടുങ്കാറ്റിനു കീഴടങ്ങാന്‍ മടി കാണിച്ചില്ല പക്ഷേ, കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം തല ഉയര്‍ത്തിപ്പിടിക്കാനും ആ സന്ദര്‍ഭങ്ങളെ ശരിക്കു മുതലെടുക്കുവാനും തക്ക വണ്ണമുള്ള സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു. ബുദ്ധിമാനായ ഒരു നയതന്ത്രജ്ഞന്‍, ശക്തനായ ഒരു ഭരണാധികാരി, സാമ്പത്തികനയത്തില്‍ കാലത്തിനപ്പുറത്തേക്കു കാണാന്‍ കഴിഞ്ഞ വ്യക്തി, നിരവധി നിലകളില്‍ ശോഭിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വൈദേശികാധിപത്യം മൂലം രാജ്യത്തിന്റെ അധികാരം ചുരുങ്ങിച്ചുരുങ്ങി ശൂന്യതയുടെ വക്കു വരെ എത്തിയപ്പോള്‍ ആ വ്യവസ്ഥയില്‍ നിന്ന് ചിട്ടയോടു കൂടിയ ഒരു ഭരണക്രമം അദ്ദേഹം രൂപം നല്‍കി“ . പ്രതിപാദിച്ചിരിക്കുന്നത് കേരളചരിത്രശില്പികള്‍.എ. ശ്രീധരമേനോന്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  3. "പ്രദക്ഷിണ വഴിയില്‍ തേക്കിന്‍ കാട് മൈതാനം", മലയാള മനോരമ, 2007-04-22. ശേഖരിച്ച തീയതി: 2007-04-2൩. (ഭാഷ: മലയാളം)

[തിരുത്തുക] കുറിപ്പുകള്‍

  •   "ഇവിടെ ആണ്ടുതോറും മേടമാസത്തില്‍ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം; അതിനു നാട്ടുകാര്‍ തിരുവമ്പാടി, പാറമേക്കാവ്‌ ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞ്‌ സംഘം ചേര്‍ന്ന് അത്‌ നടത്തണം. അന്നു സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ച്‌ വടക്കുന്നാഥ സന്നിധിയില്‍ കൊണ്ടു വരണം. അവയില്‍ തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നുമുള്ള എഴുന്നള്ളിപ്പുകള്‍ പ്രധാനമായിരിക്കണം. ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങള്‍ തന്നെ വീതിച്ചെടുത്തു ചെലവു ചെയ്യിക്കണം. പിന്നെ വേണ്ടുന്ന സഹായങ്ങള്‍ എല്ലാം നാം ചെയ്തു തരികയും ചെയ്യാം' എന്നാണ്‌ ശക്തന്‍ തമ്പുരാന്‍ കലപന പുറപ്പെടുവിച്ചത്‌. എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെല്ലാം അദ്ദേഹം തന്നെ പ്രത്യേകം കല്‍പിക്കുകയും ചെയ്തു. പൂരം തുടങ്ങിയ കാലം മുതല്‍ അദ്ദേഹം ജീവിച്ചിരുന്നതു വരെയുള്ള കാലമത്രയും അദ്ദേഹം പൂരത്തിനും എഴുന്നള്ളിയിരുന്നു. ഇന്ന് കാണുന്ന ചടങ്ങുകള്‍ അത്രയും അദ്ദേഹം വിഭാവനം ചെയ്തവ തന്നെയാണ്‌ . എന്നാണ്‌ കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

തൃശ്ശൂര്‍ - വിവരങ്ങള്‍

edit

ചരിത്രം തൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍
പ്രധാന സ്ഥലങ്ങള്‍ തൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങള്‍, തൃശൂരിലെ ഗ്രാമപ്രദേശങ്ങള്‍, സ്വരാജ് റൗണ്ട്, തൃശ്ശൂര്‍, തൃശ്ശൂര്‍ ജില്ല
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, കേരള സംഗീത നാടക അക്കാ‍ദമി, കേരള സാഹിത്യ അക്കാദമി
വിദ്യാഭ്യാസം തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആശുപത്രികള്‍ തൃശൂരിലെ പ്രധാന ആശുപത്രികള്‍
ഗതാഗതം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
സംസ്കാരം കേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി
ആരാധനാലയങ്ങള്‍ തൃശൂരിലെ ആരാധനാലയങ്ങള്‍, ഹൈന്ദവക്ഷേത്രങ്ങള്‍, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കല്‍ദായ സുറിയാനി പള്ളി
മറ്റ് വിഷയങ്ങള്‍ തൃശൂര്‍ പൂരം, ശക്തന്‍ തമ്പുരാന്‍
ആശയവിനിമയം
ഇതര ഭാഷകളില്‍