പുലിക്കോടന്‍ നാരായണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള പോലീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ്‌ ‍പുലിക്കോടന്‍ നാരായണന്‍. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ പുലിക്കോടന്‍ നാരായാണന്‍ കേരള പോലീസില്‍ സബ്‌-ഇന്‍സ്പെക്ടര്‍ ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു.

പേരാമ്പ്ര പോലീസ്‌ സ്റ്റേഷന്‍ സബ്‌-ഇന്‍സ്പെക്ടര്‍ ആയിരുന്ന നാരായണന്‍ പിന്നീട്‌ നക്സലൈറ്റുകളെ അടിച്ചമര്‍ത്തുന്നതിനുള്ള ക്രൈം ബ്രാഞ്ച്‌ വിഭാത്തിലേക്ക്‌ മാറ്റപ്പെട്ടു. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ട്‌ എന്ന സംശയത്തിന്റെ പേരില്‍ രാജന്‍ എന്നൊരു യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കക്കയം പോലീസ്‌ ക്യാമ്പില്‍ വെച്ച്‌ നാരായണന്റെ ക്രൂരമായ മര്‍ദ്ദനം ഉള്‍പെട്ട ചോദ്യം ചെയ്യലില്‍ ഈ യുവാവ്‌ മരിച്ചു.

പുലിക്കോടന്‍ നാരായണനേയും ജയറാം പടിക്കലിനേയും പ്രതി ചേര്‍ത്തു കൊലപാതക കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും തെളിവുകളുടെ ആഭാവത്താല്‍ വെറുതെ വിട്ടു. സര്‍വ്വീസില്‍ തുടര്‍ന്ന് പുലിക്കോടന്‍ നാരായണന്‍ ഡെപ്യൂട്ടി സൂപ്രണ്ട്‌ (ഡി.വൈ.എസ്‌.പി) റാങ്കില്‍ വിരമിച്ചു.

പുലിക്കോടന്‍ നാരായണന്റെ മര്‍ദ്ധന മുറ ആയ "ഉരുട്ടല്‍" വളരെയധികം കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒന്നാണ്‌. ചോദ്യം ചെയ്യപ്പെടുന്നവനെ ബഞ്ചില്‍ കിടത്തി, കാലുകളില്‍ (പാദം മുതല്‍ തുടയുടെ മുകള്‍ വശം വരെ) ഉല്ലക്ക കൊണ്ട്‌ ഉരുട്ടുന്ന ഈ മര്‍ദ്ദന മുറ അതീവ ഭീകരമായിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു.

സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നിഷ്ഠുരമര്‍ദ്ദനത്തിനു പേരുകേട്ട ഈ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മീയതയിലേക്കു തിരിയുകയും ആത്മീയപ്രഭാഷകനായി മാറുകയും ചെയ്തു.ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് നല്ല ശ്രോതാക്കളുണ്ട്.

ആശയവിനിമയം
ഇതര ഭാഷകളില്‍