റാം ബഹാദൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാം ബഹാദൂർ (നിര്യാണം: 1989, ജാനുവരി ഒന്ന്)
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുര്‍ എന്ന സ്ഥലത്ത് വെച്ച്, 1989 ജാനുവരി ഒന്നിന് സഫ്ദര്‍ ഹാഷ്മി തന്റെ “ഹല്ലാ ബോല്‍” എന്ന തെരുവ് നാടകം അവതരിപ്പിക്കവെ, കോണ്‍ഗ്രസ്സ് പ്രവർത്തകരായ മുകേഷ് ശര്‍മ്മ, ദേവി ശരൺ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തില്‍ സഫ്ദര്‍ ഹാഷ്മിക്കൊപ്പം ആക്രമണത്തിനിരയായി 1989 ജാനുവരി 1-ന് രാത്രിയില്‍ കൊല്ലപ്പെട്ട തൊഴിലാളി.
സഫ്ദറിനെയും, ജന നാട്യ മഞ്ചിലെ മറ്റ് കലാകാരന്മാരെയും രക്ഷപെടുത്താന്‍ തുനിഞ്ഞതാണ് റാം ബഹാദൂറിന് വിനയായത്. വളരെ അടുത്ത് നിന്നുള്ള (പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള) വെടിയേറ്റാണ് റാം ബഹാദൂറിന്റെ മരണം സംഭവിച്ചത്.