ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാ‍ദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികള്‍ക്കുള്ള 2005-ലെ അവാർഡ് ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥം. തന്റെ മകന്റെ മരണത്തിന് മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഈച്ചരവാര്യര്‍ എഴുതിയതാണ് ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

[തിരുത്തുക] ഇതിവൃത്തം

രസം കൊല്ലി: കഥാസാരവും പരിണാമഗുപ്തിയും ഈ വിഭാഗത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഈ വിഭാഗം വായിക്കുന്നത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങില്‍ സന്നിഹിതനായിരുന്ന മന്ത്രി കെ.കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച പി. രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മര്‍ദ്ദനത്തില്‍ രാജന്‍ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകള്‍ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോളിളക്കമായിത്തീര്‍ന്ന ഈ സംഭവം രാജന്‍ കേസ്‌ എന്നറിയപ്പെടുന്നു.

കൊല്ലപ്പെട്ട രാജന്റെ പിതാവായ ഈച്ചര വാര്യര്‍ സത്യം പുറത്ത് കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണ്.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം