ദുബായ് ക്രീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദുബായ്‌ നഗരത്തിന്റെ ഒരു വിഹഗ വീക്ഷണമാണ്.ദുബായ് ക്രീക്ക്
ദുബായ്‌ നഗരത്തിന്റെ ഒരു വിഹഗ വീക്ഷണമാണ്.ദുബായ് ക്രീക്ക്

ദുബായ്‌ പോര്‍ട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അല്‍ ഖോര്‍ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ്‌ ദുബായ് ക്രീക്ക് (ഇംഗ്ല്ലിഷ്:Dubai Creek).

നാഗരികതകളുടെ ചരിത്രം പരിശോധിച്ചാല്‍ നദീതടങ്ങളും ജലപാതകളും അവയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഒരു പങ്ക്‌ വഹിച്ചിരുന്നതായി കാണാം. നദീതീരങ്ങളില്‍ വളര്‍ന്നുവന്ന ആധുനിക നഗരങ്ങള്‍ക്ക്‌ മനോഹരമായ മറ്റൊരു മുഖം തന്നെയുണ്ടാകാം. ലണ്ടന്‍ നഗരത്തിനു തേംസ്‌ നദിയും, കെയ്‌റോ നഗരത്തിന്‌ നൈല്‍ നദിയും, പാരീസിന്‌ സെയിന്‍ നദിയും എത്രത്തോളം സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ, അതേ സംഭാവനകള്‍ ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളര്‍ച്ചയില്‍ നല്‍കിയ ഒരു ജലപാതയാണ്‌ ദുബായ്‌ ക്രീക്ക്‌.ഏകദേശം പതിനാല്‌ കിലോമീറ്റര്‍ കരയിലേക്ക് തള്ളി നില്‍ക്കുന്ന ഈ ജലപാത ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ക്രീക്ക്‌ എന്ന വാക്കിനര്‍ത്ഥം "ചെറിയ നീര്‍ച്ചാല്‍" (നദിയേക്കാള്‍ ചെറുത്‌) എന്നാണ്‌. ദുബായ്‌ ക്രീക്ക് നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു. ക്രീക്കിന്റെ കടലിനോടഭിമുഖമായ വടക്കെ അറ്റത്ത് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേര എന്നും, പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന നഗരഭാഗം ബര്‍ദുബായ് എന്നും അറിയപ്പെടുന്നു. ദുബായ്‌ നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും, പുരാതനവുമായ ഭാഗങ്ങളാണിവ. ഈ രണ്ടു പ്രദേശങ്ങളെ രണ്ടു സഹോദരങ്ങള്‍ എന്ന രീതിയില്‍ അര്‍ത്ഥമാക്കി, ദോ ഭായി എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നുമാണ് ദുബായ് എന്ന പേര്‍് നഗരത്തിനുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദുബായ്‌ ഒരു ചെറിയ ഗ്രാമപ്രദേശം മാത്രമായിരുന്നു. ക്രീക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥാനത്താണ് ആദ്യ ജനവാസകേന്ദ്രങ്ങള്‍ വളര്‍ന്നുവന്നത്. മത്സ്യബന്ധനവും, മുത്തും പവിഴവും കടലില്‍ നിന്നു ശേഖരിക്കുന്നതും, കച്ചവടവുമായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴില്‍. 1833 മുതല്‍ ഷെയ്ഖ്‌ മക്തൂം ബിന്‍ ബുഥി ദുബായുടെ ഭരണസാരധ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ദുബായ്‌ ഒരു പട്ടണപ്രദേശമായി ഉയര്‍ന്നുവന്നു. അക്കാലത്ത് പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ മറ്റു രാജ്യങ്ങളില്‍നിന്നും, ഇറാന്‍, ഇന്ത്യ, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കു പോയിരുന്ന കപ്പലുകളും ഉരുക്കളും (dhow) ദുബായില്‍ എത്താറുണ്ടായിരുന്നു. അത്തരം ചെറിയ ഉരുക്കളും കപ്പലുകളും ദുബായ്‌ ക്രീക്കിലായിരുന്നു നങ്കൂരമിട്ടിരുന്നത്‌. വലില കപ്പകലുകളില്‍നിന്ന് ചെറുവള്ളങ്ങളിലേക്ക്‌ സാധനങ്ങള്‍ കയറ്റിയായിരുന്നു ക്രീക്കിന്റെ ഓരങ്ങളിലേക്ക്‌ എത്തിച്ചിരുന്നത്‌. അങ്ങനെ ദുബായ്‌ നാഗരികത ക്രീക്കിനു ചുറ്റുമായി വികസിച്ചുവന്നു.


1954 ല്‍ ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം, മേഖലയുടെ വികസനത്തില്‍ ക്രീക്കിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട്‌ അതിന്റെ ആഴവും വീതിയും കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ 1958 ല്‍ പൂര്‍ത്തിയാവുകയും, ഇതേത്തുടര്‍ന്ന് 500 ടണ്‍ വരെ ഭാരംകയറ്റാവുന്ന കപ്പലുകള്‍ക്ക്‌ ക്രീക്കിനുള്ളില്‍ പ്രവേശനം സാധ്യമാവുകയും ചെയ്തു.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] ഇന്ന്

ദുബായ് ക്രീക്ക്
ദുബായ് ക്രീക്ക്

ഇന്ന്, നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി ക്രീക്കിനു കുറുകേ നാലു പാലങ്ങളും, ക്രീക്കിനടിയില്‍ക്കൂടി കടന്നുപോകുന്ന "ഷിന്‍ഡിഗ ടണല്‍ റോഡും" ഉണ്ട്‌. ഇതില്‍ ഷിന്‍ഡിഗ തുരങ്കം ഒരു എഞ്ചിനീയറിംഗ്‌ അത്ഭുതമായി കണക്കാക്കപ്പെടുന്നു. ഡിസ്കവറി ചാനലില്‍ എഞ്ചിനീയറിങ്ങ് മാര്‍വല്‍ എന്ന പരമ്പരയില്‍ ഇത് കാണിച്ചിട്ടുണ്ട്. ഗര്‍ഹൂദ്‌ പാലം, 2007 -ല് തുറന്ന ബിസിന്‍സ്‌ ബേ പാലം, മക്തൂം പാലം, എന്നിവകൂടാതെ "ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌" എന്ന പുതിയൊരു പാലവും 2007 ജൂലൈ മാസത്തില്‍ ഗതാഗതത്തിനായി തുറന്നു.

രാത്രിയാവുന്നതോടെ ക്രീക്കിന്‌ ചുറ്റിനുമുള്ള കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങള്‍ അതിന്‌ മറ്റൊരു മുഖം നല്‍കുന്നു. ക്രീക്കിനടുത്തുള്ള ദുബായ് പഴയ മാര്‍ക്കറ്റ് (old souq) ഇന്നും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സുഗന്ധവര്‍ഗ്ഗങ്ങളും, പലവ്യഞ്ജനങ്ങളും ലഭ്യമായ ഇവിടവും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഒരു സ്ഥാനമത്രെ.


[തിരുത്തുക] വിനോദ സഞ്ചാര കേന്ദ്രം

ദുബായ് ക്രീക്കിലൂടെയുള്ള ബോട്ട് യാത്ര
ദുബായ് ക്രീക്കിലൂടെയുള്ള ബോട്ട് യാത്ര

ദുബായ്‌ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികള്‍ക്ക്‌ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ ദുബായ്‌ ക്രീക്ക്‌. ദുബായ്‌ നഗരത്തിലെ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ കോംപ്ലക്സ്‌, അനേകം ഹോട്ടലുകള്‍, ഹെറിറ്റേജ്‌ വില്ലേജ്‌, ഗോള്‍ഫ്‌ ക്ലബ്‌, ക്രീക്ക്‌ പാര്‍ക്ക്‌ തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങള്‍ ആധുനികതയുമായി കൈകോര്‍ക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോള്‍ ദൃശ്യമാവും. വിനോദ സഞ്ചാരികള്‍ക്കായി യാത്രാബോട്ടുകള്‍, സഞ്ചരിക്കുന്ന റെസ്റ്റോറന്റ്‌ ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കില്‍ ലഭ്യമാണ്‌. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ലഭ്യമാണ്.

[തിരുത്തുക] വാണിജ്യപരമായ പ്രാധാന്യം

ഇതുകൂടാതെ, ഇന്നും മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളില്‍ക്കൂടിയാണ്‌ പ്രധാനമായും നടക്കുന്നത്‌. ഏകദേശം 720000 ടണ്‍ കാര്‍ഗോ പ്രതിവര്‍ഷം ക്രീക്ക്‌ വഴി പലരാജ്യങ്ങളിലേക്ക്‌ പോവുകയും, ഇവിടേക്ക്‌ വരികയും ചെയ്യുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എട്ടു വാര്‍ഫേജുകള്‍ ക്രീക്കില്‍ ഉണ്ട്‌. ക്രീക്കിന്റെ പൗരാണികത നിലനിര്‍ത്തുന്നതിനായി, തടികൊണ്ടുണ്ടാക്കിയ കപ്പലുകള്‍ക്കും, ഉരുക്കള്‍ക്കും മാത്രമേ ഇപ്പോഴും ക്രീക്കില്‍ പ്രവേശനമുള്ളൂ. കൂടാതെ ക്രീക്കിന്റെ അക്കരെയിക്കരെ യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കുവാനായി വളരെപണ്ടുകാലം മുതല്‍ ഉപയോഗിച്ചിരുന്ന "അബ്ര" എന്നറിയപ്പെടുന്ന തടി വഞ്ചികള്‍ ഇന്നും വ്യാപകമായി ഉപയോഗത്തിലുണ്ട്‌.

അബ്ര - ബര്‍ ദുബൈ-ഇല്‍
അബ്ര - ബര്‍ ദുബൈ-ഇല്‍

[തിരുത്തുക] അബ്ര സര്‍വീസ്

ദുബായ്‌ റോഡ്സ്‌ ആന്റ്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ അതോറിറ്റിയാണ്‌ അബ്ര സര്‍വീസുകള്‍ നടത്തുന്നത്‌. ഒരു ദിര്‍ഹം‌ മാത്രമാണ്‌ ഈ യാത്രയുടെ നിരക്ക്‌. ആയിരക്കണക്കിനാളുകള്‍ പ്രതിദിനം ഈ സര്‍വ്വീസ്‌ ഉപയോഗിക്കുന്നു. അഞ്ച് അബ്ര സ്റ്റേഷനുകള്‍ ക്രീക്കില്‍ പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] റഫറന്‍സസ്

[തിരുത്തുക] കുറിപ്പുകള്‍


ആശയവിനിമയം