ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍

ഇസ്രോ ചിഹ്നം
സ്ഥാപിതം
1969
കാര്യനിര്‍വ്വാഹകന്‍
ജി. മാധവന്‍ നായര്‍
ബജറ്റ്
815 മില്യണ്‍ യു. എസ്. ഡോളര്‍
വെബ്‌സൈറ്റ്
http://www.isro.org/

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ(ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ആംഗലേയം:Indian Space Research Organisation). ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്രോയില്‍ ഏകദേശം 20,000 ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകള്‍ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നല്‍കുന്നുണ്ട്. ജി. മാധവന്‍ നായരാണ് ഇസ്രോയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍.

ഉള്ളടക്കം

[തിരുത്തുക] ചരിത്ര രേഖ

ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ രംഗത്തുള്ള അനുഭവസമ്പത്ത് പ്രാചീനകാലത്തു ചൈനയില്‍ നിന്നും വന്ന വെടിക്കോപ്പുകളുടെ നിര്‍മ്മാണകാലത്തുതന്നെ തുടങ്ങിയതാണ്. വളരെ പണ്ടുമുതല്‍ക്കേ സില്‍ക്ക് റോഡു വഴി ഇന്ത്യയും ചൈനയും തമ്മില്‍ ആശയങ്ങള്‍ പരസ്പരം കൈമാറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ ഇന്ത്യന്‍ ഭരണാധികാരികള്‍ റോക്കറ്റ് ഒരു സൈനിക ഉപകരണമാക്കുന്നതില്‍ പ്രാഗത്ഭ്യം നേടിയെടുത്തിരുന്നു. ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി. ചൈനക്കാര്‍ കണ്ടുപിടിച്ച ‍വെടിക്കോപ്പുകളുടെ പ്രചാരം തന്നെയാണ് ആധുനിക റോക്കറ്റ് സാങ്കേതികവിദ്യക്കു വഴിമരുന്നിട്ടത്. 1947 ല്‍ ഇന്ത്യക്കു സ്വാതന്ത്രം ലഭിച്ചതിനു ശേഷം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍‌മാരും ഭരണാധികാരികളും,പ്രതിരോധ മേഖലയിലും, ഗവേഷണങ്ങള്‍ക്കുമെല്ലാം റോക്കറ്റ് സാങ്കേതിക വിദ്യയുടെ ആവശ്യകത മനസിലാക്കി. ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്തിനു അതിന്റേതായ സ്വന്തം ബഹിരാകാശ സാങ്കേതികവിദ്യാപാടവം വേണ്ടിവരും എന്ന തിരിച്ചറിവും; കാലാവസ്ഥാ പ്രവചനത്തിനും, ആശയവിനിമയരംഗത്തും കൃത്രിമോപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന ദീര്‍ഘ വീക്ഷണവുമാണ് സ്വന്തമായ ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഭരണാധികാരികളെ മുന്നോട്ടു നയിച്ചത്

[തിരുത്തുക] 1960-1970

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ഡോക്ടര്‍ വിക്രം സാരാഭായിയേയാണ്. സോവിയറ്റ് യൂണിയന്‍ 1957ല്‍ സ്പുട്നിക് വിക്ഷേപണം നടത്തിയ നാള്‍ മുതല്‍ ഒരു കൃത്രിമോപഗ്രഹങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഭാരതത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 1961ല്‍ ബഹിരാകാശ ഗവേഷണത്തെ ആണവോര്‍ജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ ആണവ സാങ്കേതിക വിദ്യയുടെ പിതാവും, ഇന്ത്യന്‍ ആണവോര്‍ജ്ജ വിഭാഗത്തിന്റെ അന്നത്തെ തലവനുമായിരുന്ന, ഹോമി ഭാഭ 1962ല്‍ ഇന്ത്യന്‍ നാഷ്ണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (ആംഗലേയം:Indian National Committee for Space Research (INCOSPAR) ) എന്ന സമിതി സ്ഥാപിക്കുകയും സാരാഭായിയെ അതിന്റെ ഡയറക്ടറായി ചുമതലപ്പെടുത്തുകയും ചെയ്തു.

മറ്റു പല രാഷ്ട്രങ്ങളുടേയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും അവര്‍ നേരത്തെ തന്നെ സ്വായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങള്‍ക്കുള്ള ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയുടെ ചുവടു പിടിച്ചാണ് വളര്‍ന്നു വന്നിരുന്നത്. പക്ഷേ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതി കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവര്‍ത്തിക ലക്ഷ്യം മാത്രം മുന്നില്‍കണ്ട് രൂപീകരിച്ചതായിരുന്നു. 1962ല്‍ സ്ഥാപിക്കപ്പെട്ടതു മുതല്‍ ഈ സംഘം മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയിരുന്നു. പരീക്ഷണങ്ങള്‍ക്കായുള്ള സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണവും മറ്റും ഈ സമിതി വിജയകരമായി നടത്തിയിരുന്നു ഭൂമദ്ധ്യരേഖയുമായി ഇന്ത്യക്കുള്ള ഭൌമശാസ്ത്രപരമായ അടുപ്പവും ഇവര്‍ക്കൊരനുഗ്രഹമായിരുന്നു. സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്ത് തുമ്പയില്‍ പുതുതായി സ്ഥാപിച്ച തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍ (ആംഗലേയം:Thumba Equatorial Rocket Launching Station (TERLS)) നിന്നുമായിരുന്നു നടന്നിരുന്നത്. തുടക്കത്തില്‍ ഇവിടെനിന്നും വിക്ഷേപിച്ചിരുന്നത് അമേരിക്കന്‍ നിര്‍മ്മിത നൈകി-അപാച്ചി(Nike-Apache) റോക്കറ്റുകളും ഫ്രെഞ്ച് നിര്‍മ്മിത സെന്റോര്‍ (Centaure) റോക്കറ്റുകളുമായിരുന്നു. ഈ റോക്കറ്റുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താനായിരുന്നു. അതിനു ശേഷം ബ്രിട്ടീഷ്,റഷ്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടന്നിരുന്നു. എങ്ങനെയായാലും ഒന്നാം ദിവസം മുതല്‍ക്കുതന്നെ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യം ഉണ്ടായിരുന്നു. അധികം താമസമില്ലാതെ തന്നെ ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ അവര്‍ക്കു സാധിച്ചു; ഖര ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രോഹിണി കുടുംബത്തില്‍ പെട്ട സൗണ്ടിംഗ് റോക്കറ്റുകള്‍ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുക്കുക തന്നെ ചെയ്തു.

തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ആവശ്യകത തിരിച്ചറിയുകയും, ഭാവിയില്‍ വേണ്ടി വന്നേയ്ക്കാവുന്ന സാങ്കേതിക ഘടകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയെ ഘടകങ്ങളും, സാങ്കേതികവിദ്യയും,യന്ത്രഘടനകളും എല്ലാം തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദീകരിക്കാന്‍ പ്രേരിപ്പിച്ചു. രോഹിണി റോക്കറ്റുകളുടെ ഭാരം കൂടിയതും, സങ്കീര്‍ണ്ണവുമായ പതിപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. അതോടെ ഈ പദ്ധതിയെ കൂടുതല്‍ വിപുലീകരിക്കുകയും അവസാനം ഈ ബഹിരാകാശ പദ്ധതിയെ ആണവോര്‍ജ്ജ വകുപ്പിനു കീഴില്‍ നിന്നു മാറ്റി ബഹിരാകാശ ഗവേഷണത്തിന് മാത്രമായി ഒരു വകുപ്പ് രൂപീകരിക്കുന്നതില്‍ വരെയെത്തിച്ചു. 1969ല്‍ INCOSPAR പദ്ധതിയില്‍നിന്നും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനരൂപീകരിക്കുകയും അവസാനം 1972ല്‍ ബഹിരാകാശ വകുപ്പ് രൂപീകരിയ്ക്കുകയും ഇസ്രോയെ അതിനു കീഴിലേക്ക് മാറ്റുകയും ചെയ്തു

[തിരുത്തുക] 1970-1980

1960 കളില്‍ സാരാഭായി നാസയുടെ കൂടെ ടെലിവിഷന്‍ പ്രക്ഷേപണത്തിനായി കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതെയെപ്പറ്റിയുള്ള ഒരു പഠനത്തില്‍ പങ്കെടുത്തു. ആ അനുഭവത്തില്‍ നിന്നും ടെലിവിഷന്‍ പ്രക്ഷേപണങ്ങള്‍ക്കായി അതു തന്നെയാണ് ഏറ്റവും ഫലവത്തായതും,ചിലവു കുറഞ്ഞതുമായ രീതി എന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയുടെ പുരോഗതിയിലേയ്ക്കായി കൃത്രിമോപഗ്രഹങ്ങള്‍ക്ക് ചേര്‍ക്കാന്‍ പറ്റുന്ന നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ സാരാഭായിയും അദ്ദേഹത്തിന്റെ ഇസ്രോ സംഘവും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള ഉപഗ്രഹ വാഹിനികളുടെ രൂപകല്പനയിലേക്കു തിരിഞ്ഞു. അതുവഴി ഭാവിയില്‍ വേണ്ടി വന്നേയ്ക്കാവുന്ന പടുകൂറ്റന്‍ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുഭവ സമ്പത്ത് ഇസ്രോയ്ക്ക് ലഭിക്കും എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. രോഹിണി പരമ്പരയില്‍ പെട്ട ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ് മോട്ടോറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രാഗല്‍ഭ്യവും, മറ്റു രാഷ്ട്രങ്ങള്‍ അത്തരം പദ്ധതികള്‍ക്കായി ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറുകളെ ആശ്രയിച്ചു തുടങ്ങിയതും ഇസ്രോയെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (Satellite Launch Vehicle (SLV)) നിര്‍മ്മിക്കുന്നതിലേക്ക് ആകര്‍ഷിച്ചു. അമേരിക്കന്‍ നിര്‍മ്മിത സ്കൌട്ട് റോക്കറ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആ വാഹനം നാലു ഘട്ടങ്ങളുള്ളതും പൂര്‍ണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതും ആകുമെന്ന് തീരുമാനിച്ചു.

ഇതേസമയം തന്നെ ഇന്ത്യ ഭാവിയിലെ വാര്‍ത്താവിനിമയ, കാലാവസ്ഥാ പ്രവചന ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കൃത്രിമോപഗ്രഹങ്ങളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്പ്പ് ആര്യഭട്ട എന്ന കൃത്രിമോപഗ്രഹം 1975ല്‍ ഒരു സോവിയറ്റ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചതാണ്. 1979 ഓടു കൂടി പുതുതായി നിര്‍മ്മിച്ച രണ്ടാമത്തെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍ (Shriharikota Rocket Launching Station(SRLS)) നിന്നും SLV വിക്ഷേപണത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു. പക്ഷേ 1979ലെ അതിന്റെ ആദ്യ വിക്ഷേപണം രണ്ടാം ഘട്ടത്തിലെ നിയന്ത്രണ സംവിധാനത്തില്‍ വന്ന പിഴവുകള്‍ മൂലം പരാജയപ്പെട്ടു.1980ഓടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകഴും ചെയ്തു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 എന്ന പേരിലാണ് അറിയപ്പെടുന്നത്

[തിരുത്തുക] 1980-1990

[തിരുത്തുക] 1990-2000

[തിരുത്തുക] 2000-2010

[തിരുത്തുക] ഇസ്രോ കേന്ദ്രങ്ങള്‍

ഇസ്രോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ താഴെ കാണുന്നവയാണ്:

  • വിക്രം സാരാഭായി സ്പേസ് സെന്റര്‍ (VSSC)
  • ഇസ്രോ സാറ്റലൈറ്റ് സെന്റര്‍ (ISAC)
  • സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ (SHAR)
  • ലിക്വിഡ് പ്രൊപ്പല്‍‌ഷന്‍ സിസ്റ്റംസ് സെന്റര്‍ (LPSC)
  • സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (SAC)
  • ഡവലപ്മെന്റ് ആന്ഡ് എഡ്യൂക്കേഷണല്‍ കമ്യൂണിക്കേഷന്‍ യൂണിറ്റ് (DECU)
  • ഇസ്രോ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് (ISTRAC)
  • ഇന്‍സാറ്റ് മാസ്റ്റര്‍ കണ്ട്രോള്‍ ഫെസിലിറ്റി (MCF)
  • ഇസ്രോ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് (IISU)
  • നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി (NRSA)
  • റീജ്യണല്‍ റിമോട്ട് സെന്‍സിംഗ് സര്‍വ്വീസ് സെന്റേഴ്സ് (RRSSC)
  • ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (PRL)
  • നാഷണല്‍ മീസോസ്ഫിയര്‍/സ്ട്രാറ്റോസ്ഫിയര്‍ ട്രോപ്പോസ്ഫിയര്‍ റാഡമിപ്പിള്‍സ് ഫെസിലിറ്റി (NMRF)

[തിരുത്തുക] പ്രധാന നേട്ടങ്ങള്‍

ഈ പട്ടിക പൂര്ണ്ണമല്ല

  • 2000:മാര്‍ച്ച് 22, ഇന്‍സാറ്റ്-3 ബി വിജയകരമായി വിക്ഷേപിച്ചു.
  • 2001: ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്-ഡി1 (ജി.എസ്.എല്.വി-ഡി 1) ന്റെ ഒന്നാം പരീക്ഷണ പറക്കല് നടത്തി. ജിസാറ്റ്-1 എന്ന ഉപഗ്രഹവും വഹിച്ചാണ് ഈ റോക്കറ്റ് കുതിച്ചുയര്ന്നത്. പരീക്ഷണം ഭാഗികമായി വിജയിച്ചു.
  • 2002: ഇന്സാറ്റ്-3സി ഉപഗ്രഹം ഏരിയന്സ്പേസ് വിജയകരമായി വിക്ഷേപിച്ചു (ജനുവരി), പി.എസ്.എല്.വി-സി4 കല്പന-1 എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു (സെപ്റ്റംബര്‍).
  • 2003: ജി.എസ്.എല്.വി-ഡി2വിന്റെ, ജിസാറ്റ്2 വിനേയും വഹിച്ചുള്ള രണ്ടാം പരീക്ഷണ പറക്കല് വിജയിച്ചു(മേയ്).
  • 2004: പ്രവെര്ത്തനസജ്ജമായ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എഫ്01) എജ്യുസാറ്റ് ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു (സെപ്റ്റംബര്).
  • 2005: കാര്‍ട്ടോസാറ്റ്, ഹാംസാറ്റ് എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്.വി-സി6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു (മേയ്). ഇന്‍സാറ്റ് 4എയെ ഏരിയന്‍-5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു .
  • 2006: ജി.എസ്.എല്.വി (എഫ്02) വിന്റെ രണ്ടാം ദൗത്യം ജൂലൈ 10നു പരാജയപ്പെട്ടു. ഇന്‍സാറ്റ്-4സി ഉപഗ്രഹത്തേയും വഹിച്ചായിരുന്നു ഈ റോക്കറ്റ് കുതിച്ചുയര്‍ന്നത്.
  • 2007: ജനുവരി 10നു കാര്‍ട്ടോസാറ്റ്-2, എസ്.ആര്.ഇ-1, ലപാന്‌-ടബ്സാറ്റ്,(LAPAN-TUBSAT), പെഹുന്സാറ്റ്(PEHUENSAT-1) എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്.വി സി7 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
  • 2007: ജനുവരി 22,എസ്.ആര്.ഇ-1 ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. ഇന്ത്യന് നാവികസേനയും തീരദേശ സമ്രക്ഷണ സേനയും ചേര്ന്ന് എസ്.ആര്.ഇ.-1 നെ കരയിലെത്തിച്ചതോടെ ഉപഗ്രഹങ്ങളെ തിരികെ ഭൂമിയിലെത്തിയ്ക്കാന് ശേഷിയുള്ള ഏതാനും ചില രാജ്യങ്ങളിലൊന്നായി ഇന്ത്യയും സ്ഥാനം നേടി.
  • 2007: ഇന്സാറ്റ്-4ബി എന്ന ഉപഗ്രഹം ഏരിയന്സ്പേസ് എന്ന ഫ്രഞ്ച് കമ്പനി മാര്ച്ച് 12നു വിജയകരമായി വിക്ഷേപിച്ചു.[1]
  • 2007: ഏപ്രില് 23ന് പി.എസ്.എല്.വി-സി8 എജൈല് എന്ന ഇറ്റാലിയന്‌ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

[തിരുത്തുക] കൃത്രിമോപഗ്രഹങ്ങള്‍

ഇസ്രോയുടെ ഇത്രയും വര്‍ഷത്തെ പ്രവര്‍‌ത്തനത്തിനിടയില്‍ അവര്‍ വളരെയധികം കൃത്രിമോപഗ്രഹങ്ങള് നിര്‍മ്മിയ്ക്കുകയും വിക്ഷേപിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെ പ്രധാനമായും ഐ.ആര്‍.എസ് പരമ്പര, ഇന്‍സാറ്റ് പരമ്പര, മെറ്റ്സാറ്റ്(കല്പന) പരമ്പര, സാങ്കേതിക വിദ്യാപരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിങ്ങനെ തരം തിരിയ്ക്കാവുന്നതാണ്‌.

[തിരുത്തുക] ഇന്‍സാറ്റ് പരമ്പര

പ്രധാന ലേഖനം: ഇന്‍സാറ്റ്

1983ല്‍ കമ്മീഷന്‍ ചെയ്തതും ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലുതുമായ ഉപഗ്രഹ ശൃംഖലയാണ്‌ ഇന്‍സാറ്റ് പരമ്പരയില്‍ പെട്ട ഭൂസ്ഥിര ഉപഗ്രഹങ്ങള്‍.ഈ പരമ്പരയിലെ ഉപഗ്രഹങ്ങള് 1 (A, B, C, D), 2 (A, B, C, D), 3 (A, B, C, E) ,4 (A, B, C) എന്നിവയാണ്. പ്രധാനമായും വാര്ത്താവിനിമയത്തിനും ടെലിവിഷന്‌ പ്രക്ഷേപണത്തിനുമായി ഉപയോഗിയ്ക്കുന്ന ഈ ഉപഗ്രഹങ്ങളില്‌ മിക്കവയും ഏരിയന്സ്പേസ് ആണ്‌ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്.

[തിരുത്തുക] ഐ.ആര്‍.എസ് പരമ്പര

ഭൂമിയെക്കുറിച്ച്, പ്രധാനമായും ഭൌമോപരിതലത്തെക്കുറിട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. റിമോട്ട് സെന്‍സിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഓരോ വസ്തുവും ഓരോതരത്തിലാണല്ലോ. അതിനാല്‍ പ്രതിഫലിപ്പിക്കപ്പെട്ട തരംഗങ്ങളെ സെന്‍സ് ചെയ്താല്‍ ആ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ തത്വമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.

ഇവ ഭൂസ്ഥിര ഭ്രമണപഥത്തിലല്ല, മറിച്ച് ധ്രുവീയ ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വെയ്ക്കുന്നത്. ഏതാണ്ട് 8 മുതല്‍ 12 മണിക്കൂറുകൊണ്ട് ഇവ ഒരു പ്രാവശ്യം ഭൂമിയെ വലം വെയ്ക്കന്നു. ഇവയ്ക്ക് ഇന്ത്യയുടെ മാത്രമല്ല, ഭൂമിയുടെ ഏതാണ്ട് എല്ലാ ഭാഗത്തേയും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഏതാണ്ട് 18 മുതല്‍ 22 ദിവസം വരെയ്ക്കുള്ളില്‍ ഭൂമിയുടെ എല്ലാ ഭാഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഒരു പ്രാവശ്യം ശേഖരിക്കാന്‍ കഴിയും.

മാപ്പുകള്‍, പ്രത്യേകിച്ച് ടോപ്പോഗ്രാഫിക്കല്‍ മാപ്പുകള്‍ പുതുക്കാന്‍ ഇവ നല്‍കുന്ന വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. അടുത്ത കാലത്ത് വിക്ഷേപിക്കപ്പെട്ട കാര്‍ട്ടോസാറ്റ്-1, കാര്‍ട്ടോസാറ്റ്-2 എന്നിവ ഈ കാര്യത്തിനു വേണ്ടി മാത്രമുള്ളതാണ്.

ഇതിനുപുറമേ, വിഭവഭൂപട നിര്‍മ്മാണം, കാട്ടുതീ കണ്ടെത്തല്‍, റോഡുകളും പുഴകളും മാപ്പുചെയ്യല്‍, ജല ലഭ്യതയുടെ പഠനം, വനത്തിന്റെ അളവുകളെയും തരങ്ങളെയും കുറിച്ചുള്ള പഠനം തുടങ്ങി അനേകം കാര്യങ്ങള്‍ക്ക് ഇവ ഉപയോഗപ്രദമാണ്.

[തിരുത്തുക] ഉപഗ്രഹങ്ങള്‍

  • ഐ.ആര്‍.എസ്. 1B
  • ഐ.ആര്‍.എസ്. 1C
  • ഐ.ആര്‍.എസ്. 1D
  • കാര്‍ട്ടോസാറ്റ്-1
  • കാര്‍ട്ടോസാറ്റ്-2

[തിരുത്തുക] മെറ്റ്സാറ്റ്/കല്പന പരമ്പര

മെറ്റീരിയോളജിക്കല്‍ സാറ്റലൈറ്റ്(കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം) അല്ലെങ്കില്‍ മെറ്റ്സാറ്റ് എന്ന ഉപഗ്രഹം പൂര്‍ണ്ണമായും കാലാവസ്ഥാനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇസ്രോ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ്‍. 2003ല്‍ കൊളംബിയ സ്പേസ്ഷട്ടില്‍ അപകടത്തില്‍ മരിച്ച ബഹിരാകാശ സഞ്ചാരി കല്പനാ ചൗളയോടുള്ള ആദരസൂചകമായി മെറ്റ്സാറ്റിനെ കല്പന എന്ന് ഭാരത സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തു.[2]. ഈ പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹം (കല്പന-2) 2007ല്‍ ഭ്രമണപഥത്തിലെത്തുമെന്നാണ്‍ കരുതുന്നത്.

[തിരുത്തുക] സാങ്കേതികവിദ്യാ പരീക്ഷണ ഉപഗ്രഹം

[തിരുത്തുക] വിക്ഷേപണ വാഹനങ്ങള്‍

ഇസ്രോ റോക്കറ്റുകളെ താരതമ്യം ചെയ്യുന്ന ഒരു ചിത്രം
ഇസ്രോ റോക്കറ്റുകളെ താരതമ്യം ചെയ്യുന്ന ഒരു ചിത്രം

[തിരുത്തുക] ഭൂതകാലത്ത്

  • സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(Satellite Launch Vehicle - SLV) എന്നത് നാലു ഘട്ടങ്ങളുള്ളതും,പൂര്‍ണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു.ഇതിന് ഏകദേശം 40 കി.ഗ്രാം ഭാരം ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കാന്‍ സാധിച്ചിരുന്നു.
  • ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(Augmented Satellite Launch Vehicle - ASLV) എന്നത് അഞ്ചു ഘട്ടങ്ങളുള്ളതും,പൂര്‍ണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു.ഇതിന് ഏകദേശം 150 കി.ഗ്രാം ഭാരം ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കാന്‍ സാധിച്ചിരുന്നു.

[തിരുത്തുക] വര്‍ത്തമാനകാലത്ത്

  • പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(Polar Satellite Launch Vehicle - PSLV) എന്നത് നാലു ഘട്ടങ്ങളുള്ളതും,ഖര - ദ്രാവക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമാണ്‍.ഇതിന് ഏകദേശം 3000കി.ഗ്രാം ഭാരം പോളാര്‍ ഓര്‍ബിറ്റിലെത്തിക്കാന്‍ സാധിക്കും.
  • ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് I/II(Geosynchronous Satellite Launch Vehicle Mark I/II - GSLV-I/II) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങള്‍ ഉള്ളതുമായ വാഹനമാണിത്. ഇതിന് 2000 കി.ഗ്രാം ഭാരം ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിക്കാന്‍ സാധിക്കും

[തിരുത്തുക] ഭാവിയില്‍

  • ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് III(Geosynchronous Satellite Launch Vehicle Mark III - GSLV-III) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങള്‍ ഉള്ളതുമായ വാഹനമാണിത്. ഇതിന് 4000 കി.ഗ്രാം മുതല്‍ 6000 കി.ഗ്രാം വരെ ഭാരം ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിക്കാന്‍ സാധിക്കും
  • ആറ്.എല്‍.വി(Reusable Launch Vehicle - RLV) ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു സ്ക്രാംജെറ്റ് വാഹനമാണിത്

[തിരുത്തുക] വിക്ഷേപണ സൗകര്യങ്ങള്‍

ഇസ്രോയ്ക്ക് പ്രധാനമായും മൂന്ന് വിക്ഷേപന കേന്ദ്രങ്ങളാണുള്ളത് . താഴെ കാണുന്ന പട്ടികയില്‍ അവ ചേര്‍ത്തിരിയ്ക്കുന്നു

  • തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍ / വിക്രം സാരാഭായി സ്പേസ് സെന്റര്‍, തുമ്പ, തിരുവനന്തപുരം, കേരളം
  • ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍ / സതീഷ് ധവാന്‍ സ്പേസ് സെന്റര്‍, ശ്രീഹരിക്കോട്ട,ആന്ധ്രാപ്രദേശ്
  • ബാലസോര്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍, ബാലസോര്‍, ഒറീസ.

ഉപഗ്രഹ വിക്ഷേപണത്തിനും, ഒന്നിലധികം ഘട്ടങ്ങളുള്ള റോക്കറ്റുകളുടെ വിക്ഷേപണങ്ങള്‍ക്കും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രമാണ് ഇസ്രോ ഉപയോഗിയ്ക്കുന്നത്. ഈ കേന്ദ്രത്തില്‍ ഏറ്റവും പുതിയ യൂണിവേഴ്സല്‍ വിക്ഷേപണതറയുള്‍പടെ (Universal Launch Pad) രണ്ട് വിക്ഷേപണതറകളാണുള്ളത്. ഇവിടെ നിന്നും വര്‍ഷത്തില്‍ ആറ് വിക്ഷേപണങ്ങള്‍ വരെ നടത്താനാവും എന്ന് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. മറ്റു രണ്ടു വിക്ഷേപണ കേന്ദ്രങ്ങളും സൗണ്ടിംഗ് റോക്കറ്റുകള്‍ പോലെയുള്ള ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായാണ് ഇസ്രോ ഉപയോഗിയ്ക്കുന്നത്.

[തിരുത്തുക] ഭാവി പദ്ധതികള്‍

ചാന്ദ്രോപരിതലത്തില് പര്യവേഷണം നടത്താന്‍ വേണ്ടി ചാന്ദ്രയാന്‍ എന്നൊരു പദ്ധതി ഇസ്രോ തുടങ്ങിക്കഴിഞ്ഞു.2008ല്‍ പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുമെന്നു കരുതപ്പെടുന്ന ഈ പദ്ധതിയ്ക്കായി ഭാരത സര്‍ക്കാര്‍ 360 കോടി രൂപ 2005ല്‍ തന്നെ അനുവദിച്ചിരുന്നു. ഇസ്രോയുടെ ഉപകരണങ്ങള്‍ക്കു പുറമേ ഈ പദ്ധതിയില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടേയും നാസയുടേയും ഉപകരണങ്ങളെ ഇസ്രോ ചന്ദ്രനിലെത്തിയ്ക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്‌. ഈ ഉപകരണങ്ങളെ ചന്ദ്രോപരിതലത്തിലെത്തിയ്ക്കാന്‍ ഇസ്രോ നാസയില്‍ നിന്നും മറ്റും പണം പറ്റുന്നില്ല; അതിനു പകരം ഈ ഉപകരണങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഇസ്രോയ്ക്ക് കൂടി നല്‍കാം എന്ന വ്യവസ്ഥയിലാണ്‌ അവയെ ഇസ്രോ ചാന്ദ്രയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രതീക്ഷ പോലെ എല്ലാം നടന്നാല് ചാന്ദ്ര പര്യവേക്ഷണത്തിനായി ഉപകരണങ്ങള് വിക്ഷേപിച്ച് വിജയിക്കുന്ന ആറാമതു സംഘടനയായി ഇസ്രോ മാറും. അടുത്ത ദശകത്തില്, പൂര്ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുപയോഗിച്ച് മനുഷ്യരെ ചാന്ദ്രപര്യവേക്ഷണത്തിനു റ്റനിയോഗിയ്ക്കാനും ഇസ്രോയ്ക്ക് പദ്ധതിയുണ്ട്.

ജി.എസ്.എല്.വി മാര്ക്ക് III എന്ന പേരില് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന അടുത്ത തലമുറയില്പെട്ട വിക്ഷേപണ വാഹനത്തിനുവേണ്ടിയുള്ള ഗവേഷണം ഇസ്രോ തുടങ്ങിക്കഴിഞ്ഞു. പൂര്ണ്ണാവസ്ഥയില് 6 ടണ് വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിയ്ക്കാന് ശേഷിയുള്ളതാണ് ജി.എസ്.എല്.വി III. യൂറോപ്യന്, റഷ്യന് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്ക്കുവേണ്ടിയും ഇസ്രോ ഉപഗ്രഹവിക്ഷേപണം ചെയ്യുന്നുണ്ട്. അവര്ക്കു വേണ്ടി എജൈല്, ഗ്ലോനാസ് പരമ്പരയില് പെട്ട ഉപഗ്രഹങ്ങളാവും മിക്കവാറും ഇസ്രോയ്ക്ക് വിക്ഷേപിയ്ക്കേണ്ടി വരിക.

ജി.പി.എസ് സംവിധാനത്തിന്റെ ഇന്ത്യന്‍ മേഖലയിലെ കൃത്യത ഉയര്‍ത്താനായി ഗഗന്‍ എന്ന പേരില്‍ ഇസ്രോ ഒരു ഗവേഷണ പദ്ധതി നടത്തുന്നുണ്ട്.

[തിരുത്തുക] അഭിപ്രായങ്ങളും നിരീക്ഷണങ്ങളും

[തിരുത്തുക] മറ്റു സംഘടനകളുമായ്യുള്ള താരതമ്യം

[തിരുത്തുക] അന്താരാഷ്ട്ര നിരൂപണം

[തിരുത്തുക] ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍


ആശയവിനിമയം