ഉല്പത്തിപ്പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ നിയമം
ഉല്പത്തി സുഭാഷിതങ്ങള്‍
പുറപ്പാട് സഭാപ്രസംഗകന്‍
ലേവ്യര്‍ ഉത്തമഗീതം
സംഖ്യ ജ്ഞാനം
നിയമാവര്‍ത്തനം പ്രഭാഷകന്‍
ജോഷ്വ ഏശയ്യാ
ന്യായാധിപന്‍‌മാര്‍ ജറെമിയ
റൂത്ത് വിലാപങ്ങള്‍
1 സാമുവല്‍ ബാറൂക്ക്
2 സാമുവല്‍ എസെക്കിയേല്‍
1 രാജാക്കന്‍‌മാര്‍ ദാനിയേല്‍
2 രാജാക്കന്‍‌മാര്‍ ഹോസിയ
1 ദിനവൃത്താന്തം ജോയേല്‍
2 ദിനവൃത്താന്തം ആമോസ്
എസ്രാ ഒബാദിയ
നെഹമിയ യോനാ
തോബിത് മിക്കാ
യൂദിത്ത് നാഹും
എസ്തേര്‍ ഹബക്കുക്ക്
1 മക്കബായര്‍ സെഫാനിയാ
2 മക്കബായര്‍ ഹഗ്ഗായി
ജോബ് സഖറിയാ
സങ്കീര്‍ത്തനങ്ങള്‍ മലാക്കി

യഹൂദരുടെ മതഗ്രന്ഥമായ തനക്കിലെയും ക്രിസ്തീയ ബൈബിളിലെയും ആദ്യത്തെ പുസ്തകമാണ് ഉല്‍പത്തിപ്പുസ്തകം. യഹൂദര്‍ ഇതിനെ മോശയുടെ ഒന്നാമത്തെ പുസ്തകം എന്നും വിളിക്കുന്നു. അവരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് പ്രവാചകന്‍ മോശയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും അതിന്റെ കേന്ദ്രമായി മനുഷ്യനെ അവരോധിക്കുന്നതുമാണ് ഉല്‍‌പത്തിപ്പുസ്തകത്തിന്റെ പ്രധാനപ്രമേയം. ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി ഊ പുസ്തകം അവതരിപ്പിയ്ക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹംഅബ്രാഹത്തെ വിളിയ്ക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിയ്ക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂര്‍ണ്ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം:

ദൈവം പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്നു 1, 1-2, 25.
മനുഷ്യന്റെ പതനം 3, 1-24.
തിന്മ വര്‍ദ്ധിയ്ക്കുന്നു:
കായേനും ആബേലും, ജലപ്രളയം, ബാബേല്‍ ഗോപുരം 4, 1-11, 9.
അബ്രാഹത്തിന്റെ പൂര്‍വ്വികര്‍ 11, 10-32

പന്ത്രണ്ടാമധ്യായം മുതല്‍ അവതരണരൂപത്തില്‍ മാത്രമല്ല, ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലും നിര്‍ണ്ണായകമായ മാറ്റം സംഭവിയ്ക്കുന്നു. ദൈവത്തിന്റെ സാര്‍വ്വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തില്‍ നിന്ന്, ദൈവപരിപാലനം മുഴുവന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ ചരിത്രത്തിലേയ്ക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിയ്ക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാര്‍വ്വത്രികമായ ഒരു രക്ഷാപദ്ധതിയ്ക്കു രൂപം കൊടുക്കുകയാണു ചെയ്യുന്നത്. ബൈബിള്‍ പറയുന്നത് ദൈവം അബ്രാഹത്തോടു ഇപ്രകാരം വാഗ്ദാനം ചെയ്തു എന്നാണ്: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും (ഉല്‍‌പ 12,3). അബ്രാഹം മുതല്‍ ജോസഫ് വരെയുള്ള പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രമാണ് 12 മുതല്‍ 50 വരെയുള്ള അധ്യായങ്ങള്‍. ദൈവത്തിന്റെ വിളികേട്ട് ഹാരാനില്‍ നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിന്റെ സന്തതികള്‍ വാഗ്ദത്തഭൂമിയായ കാനാനില്‍ നിന്ന് ഈജിപ്തിലെത്തി വാസമുറപ്പിയ്ക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിയ്ക്കുന്നു..[1]

അബ്രാഹത്തിന്റെ ചരിത്രം 12, 1-25, 18.
ഇസഹാക്കും യാക്കോബും 25, 19-36, 43.
ജോസഫും സഹോദരന്‍‌മാരും 37, 1-50, 26

ഉല്‍പത്തിപുസ്തകത്തിന്റെ രചയിതാവിനെപ്പറ്റി വ്യക്തമായ രേഖപ്പെടുത്തലുകള്‍ ഒരിടത്തുമില്ല. സീനായ് മലയില്‍‌വച്ച് ദൈവം പറഞ്ഞുകൊടുത്തതനുസരിച്ച് മോശ എഴുതി എന്നാണ് യഹൂദരുടെ വിശ്വാസം. എന്നാല്‍ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ ഈ വാദം തള്ളിക്കളയുന്നു. അവരുടെ അനുമാനത്തില്‍ ക്രിസ്തുവിനു മുന്‍പ് അഞ്ചാം ശതകത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്.

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം