കെ. കരുണാകരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ. കരുണാകരന്‍

കെ കരുണാകരന്‍
ജനനം കണ്ണോത്ത് കരുണാകരന്‍ മാരാര്‍
ജൂലൈ 5 1918 (1918-07-05) (പ്രായം: 89)
കണ്ണൂര്‍, കേരളം
പൗരത്വം ഇന്ത്യന്‍
സ്ഥാനം മുഖ്യമന്ത്രി, കേരള സംസ്ഥാനം
കാലാവധി 1977 - 1977
1981 - 1982
1982 - 1987
1991 - 1995
മുന്‍‌ഗാമി സി. അച്ചുതമേനോന്‍, ഇ. കെ. നായനാര്‍‍, കെ. കരുണാകരന്‍, ഇ. കെ. നായനാര്‍‍
പിന്‍‌ഗാമി എ. കെ. ആന്റണി, കെ. കരുണാകരന്‍, കെ. കരുണാകരന്‍, എ. കെ. ആന്റണി
രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഡി.ഐ.സി, എന്‍.സി.പി
ജീവിത പങ്കാളി കല്യാണിക്കുട്ടിയമ്മ


കണ്ണോത്ത് കരുണാകരന്‍ മാരാര്‍; നാലുതവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവുമായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകസമിതി അംഗമാണ്‌.

[തിരുത്തുക] ബാല്യം

1918 ജൂലൈ 5-ന്‌ കണ്ണോത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. രാജാസ് ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനു ശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളെജില്‍ കരുണാകരന്‍ ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിച്ചു.

[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്

സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശനം. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗമായി 1945 മുതല്‍ 1947 വരെ സേവനം അനുഷ്ഠിച്ചു.

കേരളരാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ വ്യക്തിയാണ് കരുണാകരന്‍. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥനായിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന്‌ രാജന്‍ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാ‍ലത്ത് കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയില്‍ 24 മണിക്കൂറിനകം ഹാജരാക്കാ‍ന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജിയില്‍ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിവന്നു. മക്കള്‍ രാഷ്ട്രീയം ഒരുപാട് കരുണാകരനെ താഴ്ത്തി. മകന്‍ മുരളീധരന്‍ ജനാധിപത്യ ഇന്ദിരാ കോണ്‍ഗ്രസ്(കരുണാകരന്‍) (ഡി.ഐ.സി) എന്ന രാഷ്ടീയ കക്ഷി ഉണ്ടാക്കി കരുണാകരന്റെ നീണ്ട കോണ്‍ഗ്രസ്സ് ജീവിതത്തിനു വിരാ‍മം ഇട്ടു [തെളിവുകള്‍ ആവശ്യമുണ്ട്]. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കരുണാകരന്‍ ഡി.ഐ.സി.യില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഡി.ഐ.സി. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍(എന്‍.സി.പി) ലയിക്കുകയും ചെയ്തു. ഇപ്പോള്‍ കരുണാകരന്‍ എന്‍.സി.പി.യുടെ പ്രവര്‍ത്തകസമിതി അംഗമാണ്‌. മകള്‍ പത്മജ വേണുഗോപാല്‍ കുടുംബിനിയും കോണ്‍ഗ്രസ് അംഗവുമായി തുടരുന്നു. സഹധര്‍മ്മിണിയായിരുന്ന കല്യാണിക്കുട്ടിയമ്മ മരിച്ചുപോയി [തെളിവുകള്‍ ആവശ്യമുണ്ട്].

1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തന കമ്മിറ്റി അംഗമായിരുന്നു. 1995-ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് 7 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐ.എന്‍.ടി.യു.സി-യുടെ സ്ഥാപക അംഗമായിരുന്നു.


കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌പട്ടം താണുപിള്ളആര്‍. ശങ്കര്‍സി. അച്യുതമേനോന്‍കെ. കരുണാകരന്‍എ.കെ. ആന്റണിപി.കെ. വാസുദേവന്‍‌ നായര്‍സി.എച്ച്. മുഹമ്മദ്കോയഇ.കെ. നായനാര്‍ഉമ്മന്‍ ചാണ്ടിവി.എസ്. അച്യുതാനന്ദന്‍

ആശയവിനിമയം
ഇതര ഭാഷകളില്‍