പ്രമേഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തത്തില്‍ ക്രമാതീതമായി പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അലംഭാവമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗം ജീവിതരീതി രോഗങ്ങളില്‍(Life Style Disease) പെടുന്നു

ലോകത്ത് 200 ദശലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ പ്രമേഹബാധിതരാണ്. ലോക പ്രമേഹ സമൂഹം നവംബര്‍ 14 ലോക പ്രമേഹദിനമായി അചരിക്കുന്നു. [1]

ഉള്ളടക്കം

[തിരുത്തുക] തരം തിരിക്കല്‍

പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേത് തന്നെ മാറുന്ന ഒരു അവസ്ഥയാണ്.

[തിരുത്തുക] തരം 1

മുന്‍പ് ഈ അവസ്ഥക്ക് ഇന്‍സുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോണ്‍ ഇന്‍സുലിന്‍ ഡിപെന്‍ഡന്‍റ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റു പേരുകള്‍ ശൈശവ പ്രമേഹം, ഇന്‍സുലിന്‍ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചു പോകുകയോ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.

[തിരുത്തുക] തരം 2

മുതിര്‍ന്നവരില്‍ കാണപ്പെടുന്ന അവസ്ഥയാണ്. ഇത് പിടിപെടുന്നവരില്‍ ഇന്‍സുലിന്‍ എന്ന ആന്ത:ഗ്രന്ഥി സ്രാവത്തിന്റെ അളവ് കുറയുന്നു.

[തിരുത്തുക] തരം 3

ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ്) ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. [2]

[തിരുത്തുക] രോഗകാരണങ്ങള്‍

വിവിധ തരം കാരണങ്ങള്‍ മൂലം പ്രമേഹം പിടിപെടുന്നു, പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്.

  • 1. പാരമ്പര്യഘടകങ്ങള്‍ - പ്രമേഹത്തിന്റ്റെ കാരണമാകുന്ന ജീനുകള്‍ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.
  • 2. സ്വയം-പ്രതിരോധജന്യം- ചില അവരങ്ങളില്‍ ശരീരത്തിന്റ്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തില്‍ നശിപ്പിക്കാന്‍ ശ്രമിചച്ചാല്‍ അത് പ്രമേഹത്തില്‍ കലാശിക്കും
  • 3. പോണ്ണത്തടി
  • 4. രക്തക്കുഴലുകളുടെ പ്രശ്നങ്ങള്‍
  • 5. മാനസികമായും ശാരീരികമായും ഉണ്ടാകാവുന്ന ക്ഷീണങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍
  • 6. വൈറസ്

[തിരുത്തുക] രോഗം ഉണ്ടാകുന്ന വഴി

(pathogenesis)

നായയുടെ ഐലെറ്റ്സ് ഒഫ് ലാങര്‍ഹാന്‍സ് കോശങ്ങള്‍, 250 x വലിപ്പത്തില്‍
നായയുടെ ഐലെറ്റ്സ് ഒഫ് ലാങര്‍ഹാന്‍സ് കോശങ്ങള്‍, 250 x വലിപ്പത്തില്‍

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നമുക്ക് ഇത് കൃത്യമായ അളന്ന് കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം അതിനാല്‍‍ രക്തത്തില്‍ പല സമയത്ത് പല അളവില്‍ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തില്‍ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരില്‍ കൃത്യമായി പരിപാലിക്കപ്പേടുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ കുറച്ച് ഭാഗം നമ്മുടെ കോശങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ കൂടിയ അളവിലും അല്ലാത്തവരില്‍ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തര്‍ ഗ്രന്ഥിയായ പാന്‍‍ക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങര്‍ഹാന്‍സ്) ചിലകോശങ്ങള്‍ (ബിറ്റാ കോശങ്ങള്‍)ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെന്‍ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങര്‍ഹാന്‍സിലെ തന്നെ ആല്‍ഫാ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോണ്‍ എന്ന സ്രവം ആവശ്യമാണ്. എന്നാല്‍ ഇത് സംഭവിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കില്‍ ഇന്‍സിലിന്റ്റെ സഹായവും ആവശ്യമാണ്.

സാധാരണയില്‍ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ മേല്‍ പറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80-100 മി.ഗ്രാം/മി. ലി. രക്തത്തില്‍ എന്ന അളവില്‍ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ 100 ഓ 126 നുള്ളിലോ ഉണ്ടെങ്കില്‍ പ്രീ-ഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുന്നുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കില്‍ പ്രമേഹം ബാധിച്ചു എന്നു പറയാം.

ചോറ്, കിഴങ്ങുകള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് അഥവാ പോളിസാക്കറൈഡ്സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ തന്മാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാല്‍ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളില്‍ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങള്‍ക്ക് ഊര്‍ജ്ജമായി ഉപയോഗിക്കാമെങ്കിലും ഇന്‍സുലിന്‍ കൊണ്ട് ഗ്ലുക്കഗോണ്‍ ആക്കി മാറ്റാന്‍ പറ്റാത്തതായതിനാല്‍ മേല്‍ പറഞ്ഞ് പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയില്‍ അമിതമായ അളവ് രേഖപ്പെടുത്താന്‍ ഇത് പര്യാപ്തമാണ്.

[തിരുത്തുക] ആധാരസൂചിക

  1. http://www.worlddiabetesday.org/
  2. http://www.who.int/topics/diabetes_mellitus/en/
ആശയവിനിമയം