എസ്. ശ്രീശാന്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ Flag
എസ്. ശ്രീശാന്ത്‌
എസ്. ശ്രീശാന്ത്‌
ബാറ്റിങ്ങ് രീതി വലംകൈ ബാറ്റ്സ്മാന്‍
ബോളിങ് രീതി വലംകൈ ഫാസ്റ്റ് മീഡിയം
ടെസ്റ്റ് ഏകദിനം
മത്സരങ്ങള്‍ 8 27
ആകെ റണ്‍ 126 7
ബാറ്റിങ്ങ് ശരാശരി 14.00 1.40
100s/50s -/- -/-
ഉയര്‍ന്ന സ്കോര്‍ 29* 3
ബോളുകള്‍ 1709 1317
വിക്കറ്റുകള്‍ 37 35
ബോളിങ് ശരാശരി 25.97 36.11
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ 1 1
10 വിക്കറ്റ് പ്രകടനം - N/A
നല്ല ബോളിങ്ങ് പ്രകടനം 5/40 6/55
ക്യാച്ചുകള്‍/സ്റ്റുമ്പിങ് 1/- 3/-

ഫെബ്രുവരി 17, 2007 പ്രകാരം
ഉറവിടം: Cricinfo.com

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരമാണ് ശാന്തകുമാരന്‍ ശ്രീശാന്ത്‌(എസ്‌.ശ്രീശാന്ത്‌). ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യന്‍ ഫാസ്റ്റ് ബൗളറും വലംകയ്യന്‍ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1983 ഫെബ്രവരി 6-ന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശാന്തകുമാരന്‍ നായരുടെയും സാവിത്രി ദേവിയുടെയും മകനായി ജനിച്ചു. പില്‍ക്കാലത്ത് ശ്രീശാന്തിന്റെ കുടുംബം എറണാകുളത്തേക്ക് താമസം മാറ്റി.

ഉള്ളടക്കം

[തിരുത്തുക] ആദ്യ വര്‍ഷങ്ങള്‍

ബാല്യത്തില്‍തന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. സഹോദരന്റെ നിര്‍ദേശം സ്വീകരിച്ചാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് ചുവടു മാറ്റിയത്. കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയായ ടിനു യോഹന്നാന്റെ [1] പാത പിന്തുടര്‍ന്ന് ശ്രീശാന്ത് ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടി. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ഏഴു മത്സരങ്ങളില്‍നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമില്‍ ഇടം ലഭിച്ചു.

ന്യൂസിലാന്‍റ് ടീമിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ-എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത് തുടക്കത്തില്‍തന്നെ ഒരു വിക്കറ്റ് നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കളിയില്‍നിന്ന് പിന്‍മാറേണ്ടിവന്നു. തുടര്‍ന്ന് രഞ്ജി ട്രോഫി മത്സരങ്ങളും നഷ്ടമായി. 2004 നവംബറില്‍ ഹിമാചല്‍ പ്രദേശിന് എതിരായ മത്സരത്തില്‍ രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി സ്വന്തമാക്കി.2005 ഒക്ടോബറില്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ -ബി ടിമില്‍ ഇടം നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിഞ്ഞു.

[തിരുത്തുക] നാഴികക്കല്ലുകള്‍

  • നവംബര്‍ 2002 - രഞ്ജി ട്രോഫിയില്‍ കന്നി പ്രകടനം ഗോവയ്ക്കെതിരെ
  • മാര്‍ച്ച് 2003 - ദുലീപ് റ്റ്റൊഫിയില്‍ കന്നി പ്രകടനം ദക്ഷിണ മേഖലയ്ക്കു വേണ്ടി
  • ഒക്ടോബര്‍ 2003 - ന്യൂസിലാന്‍ഡിന്റെ സന്ദര്‍ശന ടീമുമായി സൗഹൃദ മത്സരം. 12 ഓവറുകള്‍ എറിഞ്ഞു.
  • നവംബര്‍ 2004 - കേരള ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ ഹാറ്റ് ട്രിക്ക്, ഹിമാഛലിനെതിരായി
  • ഒക്ടോബര്‍ 1 2005 - ഇറാനി ട്രോഫിയില്‍ കന്നി പ്രകടനം
  • ഒക്ടോബര്‍ 13 2005 - ചല്ലെഞ്ചര്‍ ട്രോഫിയില്‍ മാന്‍ ഓഫ് ദ സിരീസ്. 7 വിക്കറ്റ്. മുരളികാര്‍ത്തികിനൊപ്പം.
  • ഒക്ടോബര്‍ 25 2005 - ഇന്ത്യന്‍ ടീമില്‍. കന്നി മത്സരത്തില്‍ ശ്രീലങ്കക്കെതിരെ രണ്ടു വിക്കറ്റ്. നാഗ്പൂരില്‍
  • ഫെബ്രുവരി 19 2006 - ഇന്നു വരെയുള്ളതിലെ മികച്ച വിക്കറ്റ് പ്രകടനം 58 റണ്ണിന്‍ 4 വിക്കറ്റ്. പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ വച്ച്.

[തിരുത്തുക] രാജ്യാന്തര ക്രിക്കറ്റില്‍

[തിരുത്തുക] ഏകദിനം

2005 ഒക്ടോബറില്‍ നാഗ്പൂരില്‍ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലാണ് ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തില്‍ ഏറെ റണ്‍സ് വഴങ്ങിയെങ്കിലും ആദ്യ മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു.തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളില്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നാലും അഞ്ചും ഏകദിനങ്ങളില്‍ അവസരം ലഭിച്ചു.

2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടന വേളയില്‍ ടീമിലുണ്ടായിരുന്നെങ്കിലും അഞ്ച് ഏകദിന മത്സരങ്ങളിലും കളിക്കാനായില്ല.ഇതേ വര്‍ഷം പാക്കിസ്ഥാന്‍ പര്യടനത്തില്‍ കറാച്ചിയില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഏപ്രിലില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരന്പരയില്‍ പത്തു വിക്കറ്റുകള്‍ നേടി. ഇന്‍ഡോറില്‍ നടന്ന ഫൈനലില്‍ 55 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ബി.സി.സി.ഐയുടെ സി ഗ്രേഡ് കരാറും ശ്രീശാന്തിന് ലഭിച്ചു.

കൂടുതല്‍ റണ്‍സ് വഴങ്ങുന്നതുമൂലം 2006ലെ ഐ.സി.സി ചാന്പ്യന്‍സ് ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് അജിത് അഗാര്‍ക്കറിന് പരിക്കേറ്റ സാഹചര്യത്തില്‍ ടീമില്‍ തിരിച്ചെത്തി.

[തിരുത്തുക] ടെസ്റ്റ്

2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടന വേളയില്‍ സഹീര്‍ ഖാന്റെ പകരക്കാരനായാണ് ശ്രീശാന്ത് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 95 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അനാരോഗ്യം മൂലം ഒഴിവാക്കപ്പെട്ടു. മുംബൈയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തി അഞ്ചു വിക്കറ്റും 29 റണ്‍സും നേടി. ഇര്‍ഫാന്‍ പത്താന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരന്പരയില്‍ പേസ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാന്‍ ശ്രീശാന്തിന് ലഭിച്ചു. പരിക്കു മൂലം രണ്ടാം ടെസ്റ്റില്‍ ഇറങ്ങാനായില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ 72 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റു വീഴ്ത്തി.

ശ്രീശാന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2006 ഡിസംബറില്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു. ഏകദിന പരന്പരയില്‍ ദയനീയമായി തകര്‍ന്ന ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ ഉജ്വല വിജയം നേടാന്‍ സഹായിച്ചത് രണ്ട് ഇന്നിംഗ്സുകളില്‍നിന്നായി എട്ടു വിക്കറ്റുകള്‍ നേടിയ ശ്രീശാന്താണ്. ഈ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2007ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും ശ്രീശാന്ത് തെരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] വിവാദങ്ങള്‍

ആക്രമണകാരിയയും ചൂടനുമായ ബൗളര്‍ എന്ന പരിവേഷം തുടക്കത്തിലേ നേടിയ ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചു. മാന്യന്‍മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ പല നടപ്പു മര്യാദകളും ലംഘിച്ച താരം എന്ന പേരിലാണ് ആഗോള തലത്തില്‍ കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ശ്രീശാന്തിനെ അറിയുന്നത്.

ചെന്നൈയില്‍ ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ തുറിച്ചു നോക്കി ഭീഷണിപ്പെടുത്തിയതായിരുന്നു ആദ്യ വിവാദം. 2006 ഡിസംബറില്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കിതിരായ ടെസ്റ്റ് മത്സരം ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്ദ്രെ നെലുമായുണ്ടായ ഏറ്റുമുട്ടലും നെലിന്റെ പന്തില്‍ സിക്സര്‍ അടിച്ചശേഷം ബാറ്റ് വായുവില്‍ ചുഴറ്റി ശ്രീശാന്ത് പിച്ചില്‍ നടത്തിയ നൃത്തവും ഏറെ ക്രിക്കറ്റ് വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായി. ഈ നൃത്തത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായപ്രകടനങ്ങളുണ്ടായി.ഇതേ മത്സരത്തില്‍ ഐ.സി.സിയുടെ ചട്ടങ്ങള്‍ ലംഘിച്ചതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയടക്കേണ്ടിവന്നു. ഹാശിം അംല പുറത്തായപ്പോള്‍ പരിഹസിക്കുന്ന രീതിയില്‍ പ്രതികരിച്ചതിനും ഷര്‍ട്ടിനടിയില്‍ വെളുത്ത വസ്ത്രം ധരിക്കണമെന്ന നിയമമം ലംഘിച്ചതിനുമായിരുന്നു ശിക്ഷ.

2007 ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ തോളുകൊണ്ട് തട്ടിയതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഇതേ മത്സരത്തില്‍ ക്രീസില്‍നിന്ന് മുന്നോട്ടിറങ്ങി കെവിന്‍ പീറ്റേഴ്സണെതിരെ ബീമര്‍ എറിഞ്ഞതും പോള്‍ കോളിംഗ് വുഡനു നേരെ ബൗണ്‍സര്‍ പായിച്ചതും ശ്രീശാന്തിന്റെ വില്ലന്‍ പരിവേഷം ഉയര്‍ത്തി. ബീമര്‍ എറിഞ്ഞത് അബദ്ധത്തിലാണെന്ന് വ്യക്തമാക്കി ക്ഷമാപണം നടത്തിയെങ്കിലും ശ്രീശാന്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

[തിരുത്തുക] കളിക്ക് അപ്പുറം

സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായ ശ്രീശാന്ത് അറിയപ്പെടുന്ന ബ്രേക് ഡാന്‍സ് താരവുമാണ്. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ നൃത്ത സംവിധായകനാകുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങള്‍ക്ക് ശ്രീശാന്തിന്റെ ഡാന്‍സ് നന്പരുകള്‍ കൊഴുപ്പേകുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷും തമിഴും ഹിന്ദിയും സംസാരിക്കും.

[തിരുത്തുക] മതം

മതത്തിന് അതീതമായ ഈശ്വര വിശ്വാസവും ശ്രീശാന്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അവലംബം
  1. http://www.keral.com/celebrities/tinu/index.htm
ആശയവിനിമയം
ഇതര ഭാഷകളില്‍