നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഉയര്‍ന്ന ജാതിയായാണ് നമ്പൂതിരിമാര്‍ കണക്കാക്കപ്പെടുന്നത്. അവര്‍ എല്ലാവരും തന്നെ വേദങ്ങള്‍ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു.കേരളചരിത്രത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാര്‍. അവരുടെ അധിനിവേശത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മുന്ന് കേരളത്തിലെ ജനങ്ങള്‍ ജാതിവ്യവസ്ഥ കര്‍ക്കശമായി പാലിക്കാത്തരും ജാതികള്‍ ദൈവ വിശാസത്തില്‍ മാത്രം അധിഷ്ഠിതവുമായിരുന്നു. എന്നാല്‍ അധിനിവേശത്തിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ജാതി രീതികളിലേയ്ക്ക് അധ:പതിച്ചു. ചാതുര്‍വര്‍ണ്ണ്യംഎന്ന സാമൂഹിക അനാചാരത്തിന്റെ വക്താക്കളായി അവര്‍. ബൗദ്ധജൈന വിഭാഗങ്ങളെ അവര്‍ കെട്ടു കെട്ടിച്ചു. സ്മൃതികളിലും വേദങ്ങളിലും മാത്രം അധിഷ്ഠിതമായ ജാതി വ്യവസ്ഥ കേരളത്തില്‍ ആരംഭിച്ചു. ഉപനിഷത്തുക്കളെ അവര്‍ മന:പ്പൂര്‍‌വ്വം ഒഴിവാക്കിയിരുന്നിരിക്കണം. കേരള സാഹിത്യത്തില്‍ മണിപ്രവാളം എന്ന ഭാഷാവ്യകരണശാസ്ത്ര ഗ്രന്ഥത്തില്‍ കവിഞ്ഞ് മറ്റ് കാര്യമായ സംഭാവനകള്‍ ഒന്നും നടത്തിയിട്ടില്ലാത്ത അവരാണ്‌ കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന് ജന്മം നല്‍കിയതും. വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാര്‍ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കള്‍ നിമിത്തവും പഴയകേരളത്തിലെ പ്രബലരായ വിഭാഗം അവരായിരുന്നു.ഒട്ടു മിക്ക ക്ഷേത്രങ്ങളുടെ ഭരണാധികാരികളും നമ്പൂതിരിമായിത്തീര്‍ന്നു. താമസിയാതെ കേരളം എന്ന സ്ഥലം ഉണ്ടായത് തന്നെ അവര്‍ക്ക് വേണ്ടിയാണെന്ന് സമര്‍ത്ഥിക്കാന്‍ വരെ കേരളോല്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിലൂടെ അവര്‍ക്ക് കഴിഞ്ഞു.

ധര്‍മ്മശാസ്ത്രവിധിപ്രകാരം ഷഡ്‍കര്‍മ്മങ്ങള്‍ എന്നറിയപ്പെടുന്ന വൈദിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടവരാണിവര്‍. ഈശ്വരഭജനവും യാഗാദികര്‍മ്മങ്ങളും അല്ലാതെ ദനാഗമ മാര്‍ഗ്ഗങ്ങളിലൊന്നും ഏര്‍പ്പെടാനുള്ള മാര്‍ഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണര്‍ക്ക് വിധിച്ചിട്ടില്ല.

വളരെ ധനസ്ഥിതിയുള്ളവര്‍ നമ്പൂതിരിപ്പാടും സാധാരണക്കാരന്‍ നമ്പൂതിരിയായും അറിയപ്പെട്ടു. എന്നാല്‍ ഇന്നത്തെ നമ്പൂതിരിമാര്‍ സമൂഹത്തിന്റെ പരിവര്‍ത്തനം ഉള്‍കൊണ്ടവരാണ്. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂര്‍ ഭട്ടതിരി തുടങ്ങിയവരിലൂടെയാണ്‌ മാറ്റത്തിന്റെ സ്വരങ്ങള്‍ കേരളം കേട്ടു ടങ്ങിയത്.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

  • നമ്പുക എന്നാല്‍ വിശ്വസിക്കുക, അല്ലെങ്കില്‍ പരിശുദ്ധമായത് എന്നര്‍ത്ഥം തിരി എന്നാല്‍ പകര്‍ന്നു തരാന്‍ സാധിക്കുന്നത് എന്നര്‍ത്ഥം ഉദാ:വിളക്കുതിരി. ഇതു രണ്ട്യും ചേര്‍ന്ന് പരിശുദ്ധമായത് പകര്‍ന്നു നല്‍കാന്‍ കഴിവുള്ള അല്ലെങ്കില്‍ ദൈവിക സക്തിയുള്ള ആള്‍ എന്നര്‍ത്ഥത്തിലാവണം ഈ പേര്‍ വന്നത് എന്നു കരുതുന്നു.
  • മറ്റൊരു ഭാഷ്യം : നം അഥവാ വേദം പൂര്‍ത്തിയാക്കുന്നയാള്‍ (നം + പൂരയതി) എന്ന് സംസ്കൃത പദത്തില്‍ നിന്നാണ് ഇതു വന്നത് എന്നാണ്. പക്ഷെ ഇത് തെറ്റാണ്, കാരണം ബ്രാഹ്മണര്‍ വരുന്നതിനു മുന്നേ ഈ പദം ദ്രാവിഡന്മാര്‍ക്കിടയില്‍ പ്രയോഗത്തില്‍ ഉണ്ടായിരുന്നു.
  • നമ്പുക+വിശ്വാസം എന്നതും ഊര്‍ = ഗ്രാമം, അതിരി = അതിര്‍ത്തി, യജമാനന്‍, അവസാനവാക്ക് എന്നര്‍ത്ഥത്തില്‍ നമ്പൂര്‍ അതിരി എന്ന പദങ്ങള്‍ ചേര്‍ന്നാണ് നമ്പൂതിരി ഉണ്ടാവുന്നതെന്ന് എന്നാണ് മറ്റൊരു മതം. ബ്രാഹ്മണര്‍ നമ്പൂതിരി സ്ഥാനം കയ്യടക്കുന്നതിനു മുന്നേ തന്നെ ബൗദ്ധരും മറ്റും ഈ സ്ഥാനം അലങ്കരിച്ചിരുന്നതായി പറയുന്നു. ഇന്നത്തെ കളക്ടര്‍ക്കുള്ള സ്ഥാനമായിരുന്നിരിക്കണം അത്. ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാത്തിന്റേയും തീര്‍പ്പുകല്പിക്കുന്നയാള്‍ എന്ന സ്ഥാനമായിരുന്നു അത്.

[തിരുത്തുക] ചരിത്രം

ബ്രാഹ്മണന്മാര്‍ക്കും മുന്നേ തന്നെ നമ്പൂതിരി എന്ന ഒരു വീഭാഗം കേരളത്തില്‍ ഉണ്ട്ടായിരുന്നു. ഇവര്‍ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ പിന്‍‍ബലം ഉള്ളവരോ ആയിരുന്നു. [1] ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകര്‍ ആയി പ്രവര്‍ത്തിച്ചിറ്റുന്നത്. അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി. അവര്‍ കള്ളം പറയില്ല എന്നായിരുന്നൂ പൊതുവേ ഉള്ള വിശ്വാസം. [2]

എന്നാല്‍ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേര്‍ അവര്‍ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. [3]ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങള്‍ ഉണ്ട്. മയൂരവര്‍മ്മന്‍ എന്ന കദംബരാജാവ് അഹിഛത്രത്തില്‍(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേസത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവര്‍മ്മന്‍ രണ്ടാമന്‍ (മുകുന്ദകദംബന്‍) ഷിമോഗ ജില്ലയിലെ തലഗുണ്ടയില്‍ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടല്‍ത്തീരം വഴിയോ ഇവിടെയെത്ഥിയത് എന്ന് വിശ്വസിക്ക്കുന്നു [4] കര്‍ണ്ണാടക തീരം വഴി കേരളത്തില്‍ കടന്നുകൂടിയവരാണ് നമ്പൂതിരിമാര്‍. അവര്‍ ആദ്യമായി കടന്നുകൂടിയ ഇടം കോലാതിരി അധീനത്തിലിരുന്ന ചിറയ്ക്കല്‍ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. [5] ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാല്‍ പിന്നീടുള്ള കാലങ്ങളില്‍ ഇവര്‍ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറില്‍ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറില്‍ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ പറഞ്ഞിരിക്കുന്നു(1881).കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള അചാരാരീതിയുള്ള മറ്റു ബ്രാഹ്മണര്‍ ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങള്‍ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ചെയത അടവുകളാണ് അന്നും ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവര്‍ മലബാറില്‍ കുടിയേറിപ്പാര്‍ത്ത മറ്റു വിഭാഗക്കാരേക്കാള്‍ ബിദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ടാനങ്ങളെയും മറ്റും മറ്റു ജാതിക്കാര്‍ അനുകരിക്കാന്‍ തുടങ്ങി. ഇവിടങ്ങളില്‍ അന്നുണ്ടായയിരുന്ന പല്ലവന്മാര്‍ ആന്ധ്രക്കാരായിരുന്നതിനാല്‍ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്സിരുന്നു. മലബാറിലെ നാട്ടുുവാഴികളില്‍ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.

കേരളത്തില്‍ ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതി നിലവില്‍ ഇല്ലായിരുന്നു. നമ്പൂതിരിമാര്‍ നദീതിരങ്ങളില്‍ നിന്നു വന്നവരായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജ്ഞനൈകളായിരുന്നു. ഇവരുടെ സാന്നിധ്യം കൃഷിക്കാരായിരുന്ന നാട്ടുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ മറ്റുള്ള സ്ഥലങ്ങളിലെ പോലെ സ്ഥലം ദാനമായി കിട്ടുന്നതു വരെ കാത്തിരിക്കാതെ അവര്‍ പാര്‍ത്തിരുന്ന ഇല്ലങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ അവരുടെയെന്ന് വരുത്തിതീര്‍ക്കുകയും സ്വയം ജന്മികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ കഴിവുകളെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നാടുവഴികള്‍ എതിത്ത്തതുമില്ല.

[തിരുത്തുക] പുരുഷന്മാര്‍

ഏറ്റവും കുറച്ചു വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാര്‍. ചുവപ്പുകരയുള്ള ഒരു പരുക്കന്‍ തോര്ത്തും കൌപീനവുംമാത്രമേ പുരുഷന്മാര്‍ സാധാരണയായി ധരിച്ചിരുന്നൊള്ളൂ. പട്ടു വസ്ത്രങ്ങളോ വര്‍ണ്ണഭഒഗിയുള്ളതോ ധരിച്ചിരുന്നില്ല. പൂജാധികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ തറ്റുടുക്കുകയും ചെയ്യും. ഉപനയനത്തിനു ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ പൂണൂല്‍ ധരിച്ചിരുന്നു. മുന്‍ കുടുമയായിരുന്നു നമ്പൂതിരിമാര്‍ക്ക് തലമുടിയുടെ പ്രത്യേകത.

കുടുംബത്തിലെ മൂത്ത പുരുഷന്മാര്‍ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായര്‍ വീടുകളില്‍ സംബന്ധരീതിയിലാണ് ലൈംഗിക സംതൃപ്തി നേടിയിരുന്നത്.

[തിരുത്തുക] നമ്പൂതിരി സ്തീകള്‍

നമ്പൂതിരി സ്ത്രീകള്‍ അന്തര്‍ജ്ജനം എന്നോ ‘ആത്തൊല്‍‘ എന്നോ വിളിക്കപ്പെട്ടു. [6] സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമയിരുന്നു വസ്ത്രധാരണരീതി. പുറത്തുപോകണമെങ്കില്‍ പനയോലയില്‍ തീര്‍ത്ത വട്ടക്കുടയും വൃഷളിയും വേണമായിരുന്നു. കുളികഴിഞ്ഞാല്‍ മുറ്റിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും നെറ്റിയില്‍ ചന്ദനം കൊണ്ട് മൂന്നു വരക്കുറിയും ചാര്‍ത്തും. ആഢ്യരായ അന്തര്‍ജനങ്ങള്‍ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇല്ലത്തിനകത്ത് നായര്‍ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യന്‍ ബ്രാഹ്മണ സ്ത്റികളെപ്പോലെ വിധവയായാല്‍ തല്‍ മുണ്ഡനം ചെയ്തിരുന്നില്ല. സ്വന്തം ഭര്‍ത്താവിനു മാത്രമേ ഊണുവിളമ്പി കോടുത്തിരുന്നുള്ളൂ. എന്നാല്‍ ഇത് അതിഥികള്‍ ഉള്ളപ്പോള്‍ ചെയ്യുകയുമില്ല.

ഋതുമതിയാവുമ്പോള്‍ അന്തര്‍ജനം ഇരുണ്ടമുറിയില്‍ നാലുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. പല്ലു പോലും തേയ്ക്കാന്‍ പാടുണ്ടായിരുന്നില്ല.

[തിരുത്തുക] ജീവിതരീതികള്‍

സൂര്യോദയത്തിനു മുന്‍പ് കുളിക്കുവാന്‍ പാടില്ലായിരുന്നു. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. മുങ്ങിക്കൂളിക്കാന്‍ വടക്കുപടിഞ്ഞാറുകോണില്‍ ഒരു കുളമുണ്ടായിരിക്കും കുളത്തില്‍മുങ്ങി പിന്നെ മന്ത്രോച്ചാരാണങ്ങള്‍ക്കു ശേഷം ശരീരത്തിലേയ്ക്ക് വെള്ളം തളിച്ച് വീണ്ടും മുങ്ങണമെന്നായിരുന്നു നിബന്ധന.

പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടില്‍, മരപ്പലക, തൂക്കുകട്ടില്‍ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികള്‍.

പിതൃദായകക്രമക്കാരായിരുന്നു. കുടുമത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയില്‍ നിന്നും വേളി കഴിക്കാന്‍ പാടുള്ളായിരുന്നു. സ്വത്തുക്കള്‍ പകര്‍ന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവര്‍ നായര്‍ തറവാടുകളില്‍ സംബന്ധം പുലര്‍ത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാന്‍ കേരളത്റ്റില്‍ കുടിയേറിയവരാണ് ശൂദ്രന്മാരായ നായ്ന്മാര്‍ എന്നാണ് അവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായര്‍ തറവാടുകളില്‍ മരുമക്കത്തായം ഏര്‍പ്പെടുത്തി. മിക്കവാറും നായര്‍ പുരുഷന്മാര്‍ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏര്‍പ്പാടിനു സ്വീകാര്യതയേറിയിരുന്നു.

നമ്പൂത്ജിരി അന്തര്‍ജനങ്ങളില്‍ വേളി ഭാഗ്യം ഉള്ളവര്‍ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാര്‍ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകള്‍ ആജന്മ ബ്രഹ്മചാരികളായി ത്തന്നെകഴിഞ്ഞിരുന്നു. എന്നാല്‍ ചാരിത്ര്യത്തില്‍ സംശയം വന്നാല്‍ അവരെ സ്മാര്‍ത്തവിചാരംചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാല്‍ ശൂദ്രന്മാര്‍ക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവര്‍ പ്രചരിപ്പിക്കുകയും അതിനായി കഥകള്‍ മെനയുകയും ചെയ്തിരുന്നു.

നായന്മാരും മറ്റു ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലിക്ക് നായന്മാരായിരുന്ന് നിയ്യോഗിക്കപ്പെട്ടിരുന്നത്. ഒരു നായരേയും നായര്‍ സ്ത്രീയെയും താംസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങള്‍ തന്നെ ഇല്ല എന്നും വാലിയക്കര്‍ എന്നത് നായന്മാരുടെ പര്യായമായുമായാണ് കരുതിപോന്നത് [7]

[തിരുത്തുക] ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങള്‍

ബ്രാഹ്മണജനതകള്‍ക്കാലെ ബാധകമായ, ധര്‍മ്മശാസ്ത്രങ്ങളും നമ്പൂതിരിമാര്‍ക്ക് പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യര്‍ ആണ് നമ്പൂതിരിമാര്‍ക്കുണ്ടായിരുന്ന പലയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകര്‍മ്മം പോലും ചെയ്യാന്‍ തയാറാവതിരുന്നവരാണ് നനമ്പൂതിരിമാര്‍ എന്നും ശങ്കരാചാര്യര്‍ ഇത്രയും വിചിത്രമായ അചാരക്രമങ്ങള്‍ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്റ്റില്‍ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുളെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നല്‍കാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവര്‍ അതേവര്‍ഗ്ഗസ്വാര്‍ത്ഥപ്രേരണയാല്‍ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണന്‍ തന്റെ വിമര്‍ശനാത്മകമായ പുസ്തകത്തില്‍ സൂചിപ്പിക്ക്കുന്നത്. [8] ബ്രാഹ്മണര്‍ക്കെല്ലാം ബാധകമായ ധര്‍മ്മശാസ്ത്രവിധികളില്‍ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവര്‍ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാര്‍ അനാചാരങ്ങള്‍ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലില്ലാത്തതിനാലാണ്.

  • മറ്റു ബ്രാഹ്മണര്‍ എല്ലാവരും പിന്‍കുടുമക്കാരാണ്, എന്നാല്‍ നമ്പൂതിരിമാര്‍ മുന്‍ കുടുമക്കാരാണ്.
  • മറ്റു ബ്രാഹ്മണര്‍ രണ്ടിഴയുള്ള പൂണൂല്‍ ധരിക്കുമ്പോള്‍ നമ്പൂതിരിമാര്‍ക്ക് ഒരിഴയേ ഉള്ളൂ.
  • മറ്റു ബ്രാഹ്മണര്‍ വസ്ത്രം ധരിക്കാതെ കുളിക്കുവാന്‍ പാടില്ല എന്നാല്‍ നമ്പൂതിരിമാര്‍ക്ക് വസ്ത്രം ധരിച്ചുള്ള കുളി നിഷിദ്ധമാണ്.
  • കുളിക്കുമ്പോള്‍ മറ്റു ബ്രാഹ്മണര്‍ മന്ത്രം ജപിക്കണം, എന്നല്‍ നമ്പൂതിരിമാര്‍ക്ക് യാതൊരു ദേവസംകല്പവും കൂടാതെയുള്ള കുളിയാണ്.
  • മതകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാ ബ്രഹ്മണരും മന്ത്രങ്ങള്‍ അറിയാമെങ്കിലും മറ്റൊരു പുരോഹിതന്‍ പറയുന്നത് ഏറ്റുചൊല്ലുകയാണ് വേണ്ടത് എന്നാഅല്‍ നമ്പൂതിരിക്ക് മറ്റൊരു പുരോഹിതന്‍ പാടില്ല.
  • അലക്കുകാര്‍ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാല്‍ അത് വെള്ളത്തില്‍ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണര്‍ക്ക് എന്നാല്‍ വെളുത്തേടന്‍ വൃത്തിയാക്കിയ വസ്ത്രമല്ലാതെ മറ്റുള്ളവ ധരിക്കുന്നത് നമ്പൂതിരിമാര്‍ക്ക് പാടില്ല എന്നാണ്.
  • ബ്രാഹമണര്‍ക്ക് വിധവകളല്ലാത്തവര്‍ വെള്ളവസ്ത്രം ധരിക്കുന്നത് കൊടിയ ജാത്യാചാര ലംഘനമാണ് എന്നാല്‍ cസ്ത്റീകള്‍ വെള്ളവസ്ത്രമേ ധരിക്കാവൂ.
  • ഇതര ബ്രാഹമണ സ്ത്രീകള്‍ക്ക് മൂടുപടം ഇല്ല എന്നാല്‍ നമ്പൂതിരി അന്തര്‍ജനങ്ങള്‍ ഭര്‍ത്താവല്ലാതെ ഒരാളെയു, കാണുകയേ പാടില്ല.
  • മറ്റു ബ്രാഹ്മണര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ഉപചാരം അര്‍പ്പിക്കണം എന്നാല്‍ നമ്പൂതിരിമാര്‍ക്ക് അത് നിഷിദ്ധമാണ്.
  • നമ്പൂതിരിമാര്‍ക്ക് ശൈവ വൈഷണവ വ്യത്യാസം പാടില്ല എന്നാല്‍ മറ്റുള്ളവര്‍ ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കണം

[തിരുത്തുക] വിഭാഗങ്ങള്‍

തമ്പ്രാക്കള്‍, നമ്പൂതിരി, നമ്പൂതിരിപ്പാട്, ഭട്ടതിരി, ഭട്ടതിരിപ്പാട്, തങ്ങള്‍, മൂസത്,, ഗ്രാമണി,, പണ്ടാരത്തില്‍, ഇളയത് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ആഭിജാത്യത്തിന്റെ അളവില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു..

[തിരുത്തുക] നമ്പൂതിരിയിലെ തരങ്ങള്‍

ജോലിക്കധിഷ്ടിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്‍റേതായ പവിത്രതയോടെഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മില്‍ സ്ഥാന തര്‍ക്കങ്ങള്‍ക്കിടം വരരുതെന്നു നിഷ്കര്‍ഷയുണ്ട്.

  • 1 ആടു- യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവര്‍
  • 2 ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവര്‍ എന്നര്‍ത്ഥത്തില്‍ സംകൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവര്‍
  • ഭിക്ഷ- സന്യാസ വൃത്തിയില്‍ ഏര്‍പ്പേടേണ്ടവര്‍.
  • പിച്ച- (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കര്‍മ്മങ്ങളില്‍ സഹായിക്കുന്നത്.
  • ഓത്ത് - വേദം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍
  • ശാന്തി - ക്ഷേത്രങ്ങളില്‍ പൂജ അര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍
  • ആടുക്കള - ദേഹണ്ണത്തില്‍ വിദഗ്ദര്‍
  • അരങ്ങു - യുദ്ധകാഅര്യങ്ങള്‍ ചെയ്തിരുന്നവര്‍. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവര്‍
  • പന്തി - തങ്ങള്‍, ഗ്രാമണി നമ്പി മൂസ്സ് തുടങ്ങിയവര്‍.
  • കടവു- ചോര ഉപയോഗിച്ചുള്ള ആരാധനകള്‍ ചെയ്തിരുന്നവര്‍ മറ്റുള്ള വരെ കര്‍മ്മങ്ങളിലും മറ്റു സഹായിക്കേണ്ടവര്‍

[തിരുത്തുക] പരിവര്‍ത്തനത്തിന്റെ കാറ്റ്

വി.ടി. ഭട്ടതിരിപ്പാട്, കുറൂര്‍ നമ്പൂതിരി, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ കേരളത്തില്‍ നമ്പൂതിരി സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വഴി തെളിച്ചു.

[തിരുത്തുക] പ്രശസ്തരായ നമ്പൂതിരിമാര്‍

[തിരുത്തുക] ആധാരസൂചിക

  1. അകനാനൂറ് വാല്യം രണ്ട്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍
  2. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ [1957]. എന്റെ സ്മരണകള്‍ (ഒന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. Retrieved on മേയ്. 
  3. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  4. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. ഏട് 28 മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  5. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  6. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  7. കാണിപയ്യൂര്‍- എന്റെ സ്മരണകള്‍ ഏട് 22 എന്‍. ബി. എസ്.
  8. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറന്‍റ് ബുക്സ്. തൃശൂര്‍. ISBN 81-226-0468-4
ആശയവിനിമയം
ഇതര ഭാഷകളില്‍