സദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

float

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യ എന്ന് വിളിക്കുന്നത്. അതായത് രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് സദ്യ. ഓണം, മറ്റുത്സവങ്ങള്‍‍, വിവാഹം, പിറന്നാള്‍, ജനനം, മരണം ഇങ്ങനെ ഏതെങ്കിലും വിഷേഷാവസരവുമായി ബന്ധപ്പെട്ടാണ് മലയാളികള്‍ സാധാരണയായി സദ്യയുണ്ണുക. സദ്യ സാധാരണയായി സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. . നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. എന്നാല്‍ ഇക്കാലത്ത് വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേല്‍ ഇലയിട്ട് വിളമ്പാറുമുണ്ട്. 28 കൂട്ടം വിഭവങ്ങള്‍ ചേരുന്ന സംമൃദ്ധമായ കേരളീയ സദ്യയാണ്‌ വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളില്‍ പതിവ്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവുംചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങള്‍ സാ‍ധാരണയായി ചോറ്, പലകറികളും പായസവും, പഴം, മോരും തൈരും, പപ്പടം, ഉപ്പേരി എന്തെങ്കിലും മധുരം എന്നിങ്ങനെയാണ്. കറികളില്‍ തൈര്, മാങ്ങ, കായം, ശര്‍ക്കര, തുടങ്ങിയവ ചേര്‍ക്കും. പല കറികളുള്ളതുകൊണ്ട് സദ്യ ഉണ്ണുന്ന ഓരോരുത്തര്‍ക്കും ഒന്നോ രണ്ടോ കറികളെങ്കിലും ഇഷ്ടപ്പെടും.

ഭൂവിഭാഗമനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ വ്യത്യാസമുണ്ട്. ചില സമുദായങ്ങളില്‍ സസ്യേതര വിഭവങ്ങളും സദ്യയില്‍ വിളമ്പുന്നു. കോഴി, മത്സ്യം, ഇറച്ചിക്കറികള്‍ ഇവ ഇന്ന് പലവിഭാഗങ്ങളുടെയും വിവാഹസദ്യകളില്‍ സാധാരണമാണ്. പണ്ട് സദ്യയില്‍ പതിവില്ലായിരുന്ന കാരട്ട്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയില്‍ വിളമ്പുന്നു. ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി സദ്യയില്‍ ഉപയോഗിക്കാറില്ല.

മിക്കവാറും എല്ലാ കറികളിലും മലയാളികള്‍ തേങ്ങ ചേര്‍ക്കാറുണ്ട്. തേങ്ങാപ്പാല്‍ ചേര്‍ത്ത കറികള്‍ സുലഭമാണ്. വെളിച്ചെണ്ണയിലായിരിക്കും സാധാരണയായി കറികള്‍ പാകം ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

[തിരുത്തുക] ചരിത്രം

തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികള്‍ ഉള്ളതാണ്‌. ഇതാണ്‌ യഥാര്‍ത്ഥത്തില്‍ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവയാണ് എന്ന് നാട്ടാചാരങ്ങള്‍ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെല്‍‍‌വേലി വരെ വ്യാപിച്ചു കിടന്നിരിന്നതിനാല്‍ സദ്യയില്‍ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയില്‍ തൊടുകറികള്‍ ഒരിക്കല്‍ മാത്രവും മറ്റു കറികള്‍ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാല്‍ കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരശങ്ങളും ചേര്‍ന്ന സദ്യ ആയുര്‍‌വേദത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും

[തിരുത്തുക] സദ്യ വിളമ്പുന്നവിധം

സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കുട്ടുകറികളായിട്ടും ചാറുകറികളായിട്ടു തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്ത് ആണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കുട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.

[തിരുത്തുക] സദ്യ ഉണ്ണുന്ന വിധം‍

ആദ്യവട്ടം പരിപ്പും നെയ്യും ചേര്‍ത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരിയും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനുശേഷം സാമ്പാര്‍ വട്ട കൂട്ടി ചോറുണ്ണുന്നു. പിന്നീട് തൈര്‍ ചേര്‍ത്ത് ഉണ്ണൂന്നു. ഒടുവില്‍ പായസങ്ങള്‍ വിളമ്പുന്നു. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. സദ്യക്കുശേഷം ചുണ്ണാമ്പുചേര്‍ത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

കൈകൊണ്ടാണ് സദ്യ കഴിക്കുക.


[തിരുത്തുക] പാചകം, തയ്യാറെടുപ്പ്

സാധാരണയായി ഉച്ചസമയത്താണ് സദ്യയുണ്ണുക. സദ്യക്കുള്ള തയ്യാറെടുപ്പുകള്‍ തലേദിവസം രാത്രിയില്‍ തുടങ്ങുന്നു. ദേഹണ്ണക്കാര്‍ രാത്രിമുഴുവനും അധ്വാനിച്ചാണ് സദ്യ തയ്യാറാക്കുക. രാവിലേ പത്തുമണിക്കു മുന്‍പേ വിഭവങ്ങള്‍ തയ്യാറായിരിക്കും. ഇന്ന് ആള്‍ക്കാര്‍ക്ക് നിലത്ത് ഇരുന്നുണ്ണുവാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും പരിഗണിച്ച് മേശപ്പുറത്ത് ഇലവിരിച്ചാണ് സദ്യവിളമ്പുക.

പണ്ടുകാലത്ത് അയല്‍‌പക്കത്തുള്ളവരുടെ സഹായത്തോടെ വീടുകളില്‍ തന്നെയാണ് സദ്യ തയ്യാറാക്കിയിരുന്നത്. രാത്രിമുഴുവന്‍ വീട്ടുകാരും അയല്‍ക്കാരും തേങ്ങതിരുവാനും പച്ചക്കറികള്‍ അരിയുവാനും പാചകം ചെയ്യുവാനും കൂടിയിരുന്നു. സദ്യവിളമ്പുന്നതും വീട്ടുകാരും അയല്‍ക്കാരും കൂടിയായിരുന്നു. ഇന്ന് കാലത്തിന്റെ മാറ്റത്തിനൊപ്പം സദ്യ ഒരുക്കുവാന്‍ ദേഹണ്ണക്കാ‍രെ വിളിക്കാറാണ് പതിവ്.

[തിരുത്തുക] ലോകത്തെ ഏറ്റവും വലിയ സദ്യ

കേരള സംസ്ഥാ‍ന സ്കൂള്‍ യുവജനോത്സവങ്ങളിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യവിളമ്പുക. 25,000ത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദേഹണ്ണക്കാര്‍ യുവജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സദ്യവിളമ്പുന്നു.

[തിരുത്തുക] സദ്യയിലെ സാധാരണ വിഭവങ്ങള്‍

സാമ്പാര്‍
അവിയല്‍
തോരന്‍
കാളന്‍
ഓലന്‍
കൂട്ടുകറി
ഇഷ്ടു
പച്ചടി
കിച്ചടി
ഇഞ്ചിപ്പുളി
അച്ചാര്‍
ഉപ്പേരി
ചക്കരവരട്ടി
രസം
പഴം
നെയ്യ്
പരിപ്പ്


പ്രഥമന്‍ (പായസം)
- പാലട പ്രഥമന്‍ (അട പ്രഥമന്‍)
- പഴ പ്രഥമന്‍
- ഗോതമ്പ് പ്രഥമന്‍
- ചക്ക പ്രഥമന്‍
- പരിപ്പ് പ്രഥമന്‍
- അരിപ്പായസം

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍