ബ്രാഹ്മമുഹൂര്‍ത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സൂര്യോദയത്തിന് ഏഴര നാഴിക (രണ്ടര നാഴികയെന്നാല്‍ 1 മണിക്കൂര്‍. അപ്രകാരം മൂന്ന് മണിക്കൂര്‍) മുമ്പ് “ബ്രാഹ്മമുഹൂര്‍ത്തം”. ഇതാണ് ‘ഏഴരപുലരുക‘ എന്ന് നാം സാധാരണയായി പറയുന്നത്. ഈ സമയം പ്രകൃതിയുടെ തമോഗുണം അകലുവാന്‍ തുടങ്ങുന്നു. സത്വഗുണം ഉദിക്കുകയായി,പ്രകൃതി ശാന്തതയെയും നിര്മ്മലതയെയും പ്രാപിക്കുന്നു.

[തിരുത്തുക] പേരിനു പിന്നില്‍

ബ്രഹ്മത്തെ സംബന്ധിച്ചത് എന്നര്‍ത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നര്‍ത്തമുള്ള ‘മുഹൂര്‍ത്തവും’ ചേര്‍ന്ന് ‘ബ്രാഹ്മമുഹൂര്‍ത്തം’ആവുമ്പോള്‍ വിശേഷേണ,ബ്രഹ്മത്തിന്റെ(പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിര്‍മ്മലത്വം എന്നും,ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂര്‍ത്തമെന്നും ഇതിനു അര്‍ത്ഥം ജനിക്കുന്നു. അതുകൊണ്ട് ഏത് വ്യക്തിക്കും തന്റെ സങ്കല്പ ദൃഢീകരണത്തിനും സിദ്ധിപ്രാപ്തിക്കും ഈ മുഹൂര്‍ത്തം നല്ലത് തന്നെ.

[തിരുത്തുക] പ്രാധാന്യം

സത്വഗുണം ഉതിക്കുകയും,നിര്‍മ്മലബുദ്ധികളായ പക്ഷികള്‍ ഉണരുകയും,കുളിര്‍ തെന്നല്‍ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബിദ്ധിയില്‍ സാത്വികഗുണം കൂടുതല്‍ പ്രകാശമാകും എന്നാണ് വിശ്വാസം. മനുഷ്യന്‍ നിര്‍മ്മലനും,സത്യത്തെ അറിയാന്‍ പ്രാപ്തനുമാകുന്നു. ശരീരം രോഗരഹിതനുമാകുന്നു. തന്നെയുമല്ല ബാഹ്യ പ്രകൃതിയില്‍ അസത്തുക്കളായുള്ളവരെല്ലാം ഉറക്കത്തില്‍ ലയിച്ചിരിക്കുകയാല്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ദുഷിച്ച ചിന്താതരംഗങ്ങളോ,ശബ്ദതരംഗങ്ങളോ ഇല്ലാതെ വിശുദ്ധവുമായിരിക്കുന്നു. ഈ സമയത്ത് മലയപര്‍വ്വതത്തില്‍ നിന്നും വരുന്ന കാറ്റിനു ഔഷധഗുണവുമുണ്ട്. ആ കാറ്റേറ്റാല്‍ ശരീരത്തിലെ നാഡീഞരമ്പുകള്‍ക്ക് ബലം വര്‍ദ്ധിക്കും. മേനി കുള്ര്മ്മകിട്ടുകയും, ഊര്‍ജ്ജസ്വലത കൂടുകയും, പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

അനാദികാലം മുതല്‍ ഋഷീശ്വരന്മാര്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ജപഹോമാദികള്‍ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയില്‍ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്. മറ്റ് സാധകര്‍ക്കും സാമാന്യജനങ്ങള്‍ക്കും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്നത് ഏറ്റവും ശോഭനമായ കാര്യമാകുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സത്വശക്തിയാര്‍ജ്ജിക്കുന്ന മനസുകൊണ്ട് തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം. പ്രഭാതത്തില്‍ നടത്തുന്ന ക്ഷേത്രദര്‍ശനത്തെ നിര്‍മ്മാല്യദര്‍ശനം എന്നു പറയും.

[തിരുത്തുക] ഐതിഹ്യം

ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് പഠിക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്.ബ്രഹ്മാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ബ്രഹ്മമുഹൂര്‍ത്തത്തില്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയായ സരസ്വതിദേവി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിസ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്. ശിരസ്സിന്റെ ഇടത് വശത്ത് സ്ഥിതിച്ചെയ്യുന്ന വിദ്യാഗ്രന്ഥി പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യയെ ഉപാസിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ രാവിലെ കത്തിച്ച് വയ്ക്കുന്ന നിലവിളക്കിന്റെ ഊര്‍ജ്ജമാകട്ടെ വിദ്യയുടെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ടാണ് ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഏണീറ്റ് വിളക്കുകൊളുത്തിവച്ച് വിദ്യ അഭ്യസിക്കാന്‍ പഴമക്കാര്‍ ഉപദേശിച്ചതും.

ആശയവിനിമയം