ഊരാച്ചേരി ഗുരുനാഥന്‍മാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥന്‍മാര്‍. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. പിന്നോക്ക ജാതിയില്‍പ്പെട്ട ഇവര്‍ കുട്ടികളായിരിക്കുമ്പോള്‍ തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ച്ചു നാളുകള്‍ നീക്കവെ, കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് അനുഗമിച്ചു പോകാനുള്ള നിയോഗമുണ്ടായി. പാഠശാലയ്ക്കു പുറത്തിരുന്നു അകത്തു നടക്കുന്ന കാര്യങ്ങള്‍ കേട്ടു പഠിച്ചാണ് ഊരാച്ചേരി ഗുരുനാഥന്‍മാര്‍ അക്ഷരാഭ്യാസം നേടുന്നത്. ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു. തങ്ങളുടെ അറിവിനെ‌ അതിവേഗം വികസിപ്പിച്ച‍‌ ഇവര്‍ പെട്ടന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി. വാസനാശാലികളായ കവികളുമായിരുന്നു ഇവര്‍. അതിനാലാണ് ഇവര്‍ ജീവിച്ച പ്രദേശം പില്‍ക്കാലത്ത് ‘കവിയൂര്‍’ എന്ന പേരില്‍ പ്രസിദ്ദമായത്. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മന്‍ ഗുണ്‍ഡെര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാന്‍ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥന്‍മാരായിരുന്നു[തെളിവുകള്‍ ആവശ്യമുണ്ട്]. കവിയൂരില്‍ ഇവര്‍ ജീവിച്ച കൊച്ചു ഭവനം മാത്രമാണ് ഈ മഹാ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.

[തിരുത്തുക] ആധാരസൂചിക

http://www.hindu.com/fr/2005/02/11/stories/2005021101990300.htm

ആശയവിനിമയം