ശ്രീവടക്കുംനാഥന്‍ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീവടക്കുംനാഥന്‍ ക്ഷേത്രം
ശ്രീവടക്കുംനാഥന്‍ ക്ഷേത്രം

തൃശൂര്‍ നഗരത്തിലുള്ള വിസ്തൃതമായ തേക്കിങ്കാട് മൈതാനത്തിന്റെ മദ്ധ്യത്തിലലണ്‍ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം 20 ഏക്കര്‍ വിസ്തരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.നാലുദിക്കുകളിലായി നാലുഗോപുരങ്ങല്‍ ഉണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

വടക്കുംനാഥക്ഷേത്രനിര്‍മാണം പെരുന്തച്ചന്‍റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്‍റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. നമ്പൂതിരിമാര്‍ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥന്‍ ക്ഷേത്രം തൃശൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശൂര്‍ യോഗസങ്കേതത്തില്‍നിന്നും തിരഞ്ഞെടുക്കുന്ന ആളായ യോഗാതിരിപ്പാടാണ്‍ ക്ഷേത്രത്തിന്‍റെ ഭരണാധികാരിയായിരുന്നത്. ശക്തന്‍ തമ്പുരാന്‍റെ കാലത്തിന്‍ മുന്‍പ് യോഗാതിരി അവരോധം അവസാനിച്ചു. പിന്നീട് കൊച്ചിരാജാവ് തന്നെ ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന്‍ കാര്യമായ നാശനഷ്ഠങ്ങള്‍ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ്‍ ക്ഷേത്രം.

[തിരുത്തുക] പ്രതിഷ്ഠകള്‍

ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ഉപദേവതകളായി ഗണപതി, പാര്‍വ്വതി, വേട്ടേക്കരന്‍, ഗോപാലകൃഷ്ണന്‍, പരശുരാമന്‍, ശാസ്താവ്, നാഗദേവതകള്‍, ശിവഭൂതഗണങ്ങള് ‍(നന്തി,ഋഷഭന്‍,സിംഹോദരന്‍) പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കിഴക്കുവടക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിച്ചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി കിഴക്കുഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ഠ ഉണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാല്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നതിന്‍ ചില ചിട്ടകളും ക്രമങ്ങളും ഉണ്ട്. അതനുസരിച്ച് ദേവന്മാരെ വന്ദിക്കണമെന്നാണ്‍ പഴമക്കാര്‍ പറയുന്നത്.

ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. ഉത്സവമില്ലാത്ത ദേവനാണ്‍ വടക്കുന്നാഥന്‍. ലക്ഷദീപങ്ങള്‍ തെളിയിച്ച് ശിവരാത്രി ആഘോഷിക്കപ്പെടുന്നു. തൃശൂര്‍ പൂരം നാളില്‍ കൈലാസനാഥനെ കണ്ട് വന്ദിക്കാന്‍ ചുറ്റുവട്ടത്തില്‍നിന്നു ദേവിദേവന്മാര്‍ എഴുന്നള്ളിയെത്തും.

[തിരുത്തുക] വഴിപാട്

വടക്കുംനാഥന്‍റെ പ്രധാന വഴിപാടാണ്‍ നെയ്യഭിഷേകം. നെയ്യ് കൊണ്ട് മൂടി ജ്യോതിര്‍ലിംഗമായി ദര്‍ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍ ഏകദേശം എട്ടൊമ്പതടി ഉയരത്തില്‍ 25 അടിയോളം ചുറ്റളവില്‍ നെയ്മല സൃഷ്ഠിക്കപ്പെട്ടിരിക്കുകയാണ്‍. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ട് ഇതിനു നാശം സംഭവിക്കുന്നില്ല.

പരമശിവനും അര്‍ജുനനും തമ്മില്‍ നടന്ന യുദ്ധത്തില്‍ ശിവനുണ്ടായ ആഘാതത്തിന്‍ ധന്വന്തരമൂര്‍ത്തി വിധിച്ച ചികിത്സയാണ്‍ നെയ്യഭിഷേകമെന്ന് ഐതിഹ്യമുണ്ട്.

41 ദിവസത്തെ കൂത്തും കൂടിയാട്ടവും ഇവിടെയുള്ള കൂത്തമ്പലത്തില്‍ ഇന്നും നടന്ന് വരുന്നു. ലക്ഷദീപങ്ങള്‍ തെളിയിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ആഹ്ഗൊഷിക്കുന്ന ശിവരാത്രി ഉത്സവമാണ്‍ ഇവിടെ പ്രധാനം. വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷം ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

കുഞ്ഞികുട്ടന്‍ ഇളയതിന്‍റെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”യില്‍ നിന്നും

ആശയവിനിമയം