ഖാലിദ് മിശ്‌അല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖാലിദ് മിശ്‌അല്‍
ഖാലിദ് മിശ്‌അല്‍

യഥാര്‍ത്ഥ നാമം ഖാലിദ് അബ്ദുല്ലാ മിശ്‌അല്‍. പലസ്തീന്‍ പ്രതിരോധപ്രസ്ഥാനമായ ഹമാസിന്റെ മുന്നണിപ്പോരാളി. ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം തലവന്‍. ഇപ്പോള്‍ സിറിയയില്‍ താമസിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പലസ്തീനിലെ റാമല്ലക്കടുത്ത് സല്‍വാദ് ഖദാ ഗ്രാമത്തില്‍ 1956 ല്‍ ജനനം. പ്രൈമറി വിദ്യഭ്യാസം നേടിയത് സ്വന്തം ഗ്രാമത്തില്‍ നിന്നു തന്നെ. 1967ല്‍ കുടുംബത്തോടൊപ്പം കുവൈത്തിലേക്ക് പലായനം ചെയ്തു. അപ്പര്‍ പ്രൈമറി, സെക്കണ്ടറി വിദ്യഭ്യാസം കുവൈത്തില്‍ നിന്ന്. അവിടെ വെച്ച് മുസ്ലിം ബ്രദര്‍ഹുഡില്‍ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു. അതിനിടെ കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി പുറത്ത് വന്നു.

തുടര്‍ന്ന് ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു.1980ല്‍ വിവാഹം കഴിച്ചു.

70കളിലെ അറബ് കാമ്പസുകളിലെ രാഷ്ട്രീയ സാഹചര്യം ഖാലിദ് മിശ്‌അലിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. വിദ്യാര്‍ത്ഥി ആക്റ്റിവിസം ജ്വലിച്ചു നിന്നിരുന്ന കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പഠനകാലമാണ്‌ അദ്ദേഹത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ചായ്‌വുകള്‍ക്ക് വ്യക്തത വരുത്തിയത്. അക്കാലത്ത് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക ചേരിയെ നയിച്ചത് മിശ്‌അല്‍ ആയിരുന്നു.

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെ കുവൈത്ത് വിട്ട മിശ്‌അല്‍ ജോര്‍ദാനിലെത്തി ഹമാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. രൂപീകരണം തൊട്ടേ ഹമാസ് പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന മിശ്‌അല്‍ 1996ല്‍ അതിന്റെ ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] വധശ്രമം

1997 സെപ്റ്റംബര്‍ 25ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബിന്‍യാമീന്‍ നെതന്യാഹുവിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം ചാരസംഘടനയായ മൊസാദ് അദ്ദേഹത്തിനു നേരെ നടത്തിയ വധശ്രമം പരാജയപ്പെട്ടു.

ഇസ്രയേല്‍ നിയോഗിച്ച10 മൊസാദ് ചാരന്‍മാര്‍ വ്യാജകനേഡിയന്‍ പാസ്‌പോര്‍ട്ടുമായി ജോര്‍ദാന്‍ അതിര്‍ത്തി കടക്കുകയും തലസ്ഥാന നഗരിയായ അമ്മാനില്‍ വെച്ച് മിശ്‌അലിനെ വിഷം കൊടുത്ത് വധിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. മിശ്‌അലിന്‌ വിഷബാധയേറ്റെങ്കിലും വധശ്രമം കണ്ടെത്തിയ ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ രണ്ട് മൊസാദ് ഏജന്‍റുമാരെ അറസ്റ്റ് ചെയ്തു. ജോര്‍ദാനിലെ ഹുസൈന്‍ രാജാവ് നൈതന്യാഹുവിനോട് വിഷമിറക്കുന്നതിനുള്ള പ്രതിമരുന്ന് ആവശ്യപ്പെട്ടെങ്കിലും തുടക്കത്തില്‍ അനുകൂലമായല്ല ഇസ്രയേല്‍ പ്രതികരിച്ചത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അവസാനം മിശ്‌അലിനേറ്റ വിഷത്തെ നിര്‍വീര്യമാക്കുന്ന പ്രതിമരുന്ന് കൈമാറാന്‍ അവര്‍ സമ്മതിച്ചു. ഇസ്രയേല്‍ ജയിലില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടിരുന്ന ഹമാസ് പോരാളി ശൈഖ് അഹ്‌മദ് യാസീനെ മോചിപ്പിക്കാമെന്ന ധാരണയില്‍ പിടികൂടപ്പെട്ട ചാരന്‍മാരെ കൈമാറാന്‍ ജോര്‍ദാനും ഇസ്രയേലും ധാരണയിലെത്തി.

[തിരുത്തുക] സംഭവ വികാസങ്ങള്‍

  • അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി 1999 ആഗസ്റ്റില്‍ ജോര്‍ദാന്‍ അധികൃതര്‍ ഖാലിദ് മിശ്‌അലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലൈന്‍ ആള്‍ബ്രൈറ്റ് അമ്മാനില്‍ സന്ദര്‍ശനത്തിനെത്തുന്നതോടെയാണ്‌ വാറണ്ട് പുറത്ത് വന്നത്.
  • 2004 മാര്‍ച്ച് 23ന്‌ ഹമാസ് പ്രസിഡന്‍റായി മിശ്‌അല്‍ പ്രഖ്യാപിക്കപ്പെട്ടു. ഹമാസ് സ്ഥപകനേതാവായിരുന്ന ശൈഖ് അഹ്‌മദ് യാസീന്‍ ഇസ്രയേല്‍ ബോംബിംഗില്‍ രക്തസാക്ഷിയായതിനെത്തുടര്‍ന്നാണ്‌ സംഘടനയിലെ രണ്ടാമനായിരുന്ന ഖാലിദ് മിശ്‌അല്‍ പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃത്വത്തിലെത്തുന്നത്
  • 2005 ല്‍ നടന്ന പാര്‍ലമെന്‍റ്‌ തെരെഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് 2006 ജനുവരി 29 ന്‌ സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ നിന്നും ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പ്രസംഗം ഹമാസ് നേതാവ് നിര്‍വ്വഹിച്ചു. പ്രസംഗത്തില്‍ ഹമാസ് സായുധപ്രതിരോധം തുടരുമെന്നും നിരായുധീകരണത്തിന്‌ വഴങ്ങുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീന്‍ പോരാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഐക്യ ദേശീയസൈന്യം രൂപീകരിക്കാന്‍ ഹമാസ് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
  • 2006 മാര്‍ച്ചില്‍ റഷ്യന്‍ അധികൃതര്‍ അദ്ദേഹത്തെ നയതന്ത്ര സംഭാഷണങ്ങള്‍ക്കയി മോസ്കോയിലേക്ക് ക്ഷണിച്ചു. ഇസ്രയേലിനെ അംഗീകരിക്കുക, സായുധപ്രതിരോധം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ റഷ്യ മുന്നോട്ട് വെച്ചെങ്കിലും ഹമാസ് നിരാകരിച്ചു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ആശയവിനിമയം