സംവാദം:സോമയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോമരസം മുഖ്യ ഹവിസ്സായി അഗ്നിയില്‍ ഹോമിക്കുന്ന യജ്ഞങ്ങളാണ്‌ സോമയഗങ്ങള്‍.


യജ്ഞങ്ങള്‍ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട്‌ തരം ഉണ്ട്‌.

വൈദിക യജ്ഞത്തില്‍ സോമയാഗമാണ്‌ മുഖ്യം. സോമാഹുതിയുടെ എണ്ണമനുസ്സരിച്ച്‌ ഏഴുതരം സോമയാഗങ്ങള്‍ ഉണ്ട്‌. അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്നിവയാണവ.

കേരളത്തിലെ നമ്പൂതിരിമാര്‍ മൂന്നു തരം യജ്ഞങ്ങളേ നടത്തി വന്നിട്ടുള്ളൂ. ആധാനവും അഗ്നിഷ്ടോമവും അതിരാത്രവും. കേരളത്തില്‍ മൂന്‍ ശ്രൗതകര്‍മ്മങ്ങള്‍ ആണ്‌ പ്രധാനമായും നടന്നു വരുന്നത്‌ അഗ്ന്യാധാനം (ആധാനം) സോമയാഗം (അഗ്നിഷ്ടോമം) അതിരാത്രം (അഗ്നിഹോത്രം) എന്നിവയാണ്‌

ഹവിര്‍ യജ്ഞങ്ങളില്‍ ആദ്യത്തേതാണ്‌ ആധാനം, സോമയാഗങ്ങളില്‍ ആദ്യത്തേതാണ്‌ അഗ്നിഷ്ടോമം, എറ്റവും വലിയ സോമയാഗമാണ്‌ അതിരാത്രം. ത്രേതാഗ്നിസാധ്യങ്ങളാണ്‌ മൂന്നും ആദ്യത്തേതിന്‌ ഒന്നും രണ്ടാമത്തേത്‌ ആറും അതിരാത്രം 12 ദിവസ കൊണ്ടുമാണ്‌ പൂര്‍ത്തിയാവുക.


ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ നടത്തേണ്ടുന്ന യാഗങ്ങള്‍ ഉണ്ട്‌.


ഇന്ത്യയില്‍ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങള്‍ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അധ്വനം പണ്ഡിതന്മാരുടെ ദൗര്‍ലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങള്‍.

ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകര്‍മ്മങ്ങള്‍ ഉണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ഏകാഹം

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗമാണ്‌ ഏകാഹം

[തിരുത്തുക] അഹീനം

രണ്ട്‌ ദിവസം മുതല്‍ പന്ത്രണ്ട്‌ നാള്‍ വരെ വേണ്ടി വരുന്നവയാണ്‌ അഹീനം. സോമയാഗം അഹീനഗണത്തില്‍ പെടുന്നു.

[തിരുത്തുക] സത്രം

പന്ത്രണ്ട്‌ നാള്‍ മുതല്‍ എത്ര വേണമെങ്കിലും നീണ്ട്‌ നില്‍കാവുന്നവയാണ്‌ സത്രങ്ങള്‍. അശ്വമേധയാഗം സത്രത്തില്‍ പെടുന്നു

വേദങ്ങളില്‍ യജുര്‍വേദം ആണ്‌ യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്‌. മന്ത്രങ്ങള്‍ പ്രധാനമായും ഋഗ്‌വേദത്തിലാണ്‌ കൊടുത്തിരിക്കുന്നത്‌. യാഗത്തില്‍ ഋക്‍യജുസ്സാമവേദങ്ങള്‍ ഒന്നായി സമ്മേളിച്ചിരിക്കുന്നു.

[തിരുത്തുക] യോഗ്യതകള്‍

[തിരുത്തുക] സമയം

ഏറ്റവും യോഗ്യമായ സമയം വസന്തകാലത്തെ ശുക്ല (വെളുത്ത) പക്ഷമാണ്‌ ഈ പക്ഷത്തില്‍ മാത്രമേ യാഗം നടത്താവൂ. (മാര്‍ച്ച്‌ പകുതി മുതല്‍ മേക്‌ പകുതിവരെയാണ്‌ വസന്തകാലം)


കേരലത്തില്‍ 1976 1984, 2003, 2006 എന്നീ വര്‍ഷങ്ങളില്‍ സോമയാഗം നടന്നിട്ടുണ്ട്‌.

[തിരുത്തുക] കുടുംബങ്ങള്‍

കേരളത്തില്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ക്കാണ്‌ യാഗ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകള്‍ നടത്തിക്കൊടുക്കാനും സംശയനിവൃത്തിവരുത്താനും പിഴപറ്റിയാല്‍ പ്രായശ്ചിത്തങ്ങള്‍ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങള്‍ ഒരോ ഗ്രാമത്തിലുമുണ്ട്‌. ഇവരെ വൈദികന്മാര്‍ എന്നാണ്‌ പറയുന്നത്‌. തൈക്കാട്‌, ചെറുമുക്ക്‌, പന്തല്‍, കൈമുക്ക്‌, കപ്ലിങ്ങാട്‌ തൂടങ്ങിയ കുടുംബക്കാര്‍ വൈദികന്മാരാണ്‌.

ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാള്‍ സ്വഭാര്യയോടു കൂടിയാണ്‌ യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തില്‍ നിന്നുമായിരിക്കണം യജമാനന്‍.

സോമയയാഗം ചെയ്യും മുന്‍പ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കില്‍ അതിനു മുന്‍പ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്താവരെ അഗ്നിഹോത്രി(ഉത്തരദേശത്ത്‌) എന്നോ അക്കിത്തിരി എന്നോ (കേര്‍ളത്തില്‍) വിളിക്കുന്നു.


[തിരുത്തുക] ഋത്വിക്കുകള്‍

[തിരുത്തുക] അധ്വര്യു

അഗ്ന്യാധനം കഴിഞ്ഞാല്‍ യജമാനന്‍ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ്‌ ഋത്വിക്കുകള്‍. ശാലാമാത്രയില്‍ യജുര്‍വേദം ചൊല്ലേണ്ട അധ്വര്യുവാണ്‌ പ്രധാനി. ഈ ഗണത്തില്‍ വേറെയും പലര്‍ ഉണ്ട്‌.

[തിരുത്തുക] ഹോതാവ്‌

ഹോതൃഗണം എന്ന ഗണത്തില്‍ ഋഗ്‌വേദ മന്ത്രങ്ങള്‍ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉള്‍പ്പെടുന്നു.

[തിരുത്തുക] ഉദ്ഗാതാവ്‌

സാമവേദ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.

[തിരുത്തുക] സദസ്യര്‍

എല്ലാ ക്രിയാ കര്‍മ്മങ്ങളും ശ്രദ്ധിക്കുന്നവരാണ്‌ സദസ്യന്‍ അല്ലെങ്കില്‍ സദസ്യര്‍.

മേല്‍ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനന്‍ ദേവന്മാര്‍ക്ക്‌ വേണ്ടിയുമാണ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്‌.

[തിരുത്തുക] ചടങ്ങുകള്‍

[തിരുത്തുക] ആധാനം

അഗ്ന്യാധാനം എന്നും പറയും. ഇഷ്ടി എന്ന് പറയുന്ന ദിവസേന ചെയ്യുന്ന ഹോമത്തിലൂടെ ചൈതന്യവത്താക്കിയ ഔപസാഗ്നിയെ യാഗശാല യിലെ ശ്രൗതാഗ്നി യുമായി യോജിപ്പിക്കുന്ന ചടങ്ങണിത്‌. ഔപാസാഗ്നി ജീവാത്മാവും ശ്രൗതാഗ്നി പരമാത്മാവുമാണെന്നാണ്‌ വിശ്വാസം. ഇതിനു ശേഷം തീകടയാനുള്ള അരണി കൈക്കൊള്ളലാണ്‌.


[തിരുത്തുക] അരണി കടയല്‍

പ്രാകൃതകാലത്ത്‌ അഗ്നി ഉണ്ടാക്കിയിരുന്നത്‌ അരണി എന്ന മരം തമ്മില്‍ ഉരച്ചാണ്‌. ഇതേ രീതിയില്‍ തന്നെയാണ്‌ യാഗങ്ങള്‍ക്ക്‌ തീ ഉണ്ടാക്കേണ്ടത്‌. അരണി ഒരു ദണ്ഡാകൃതിയിലും അത്‌ ഉരക്കുന്നതിന്‌ ഉരല്‍ രൂപത്തില്‍ മറ്റൊന്നും ഉണ്ടാക്കുന്നു. ദണ്ഡാകൃതിയിലുള്ള അരണിയില്‍ കടയാന്‍ (തിരിക്കാന്‍) പാകത്തിന്‌ കയര്‍ കെട്ടിയിരിക്കും. ഒരു പുരോഹിതന്‍ ഈ ചരട്‌ കടയുമ്പോള്‍ മറ്റൊരാള്‍ ഘര്‍ഷണത്തിനായി അരണി ഉരലിലേക്ക്‌ അമര്‍ത്തിപ്പിടിക്കും. അഗ്നിസ്ഫുരണങ്ങള്‍ ഉണ്ടാകുന്ന മാത്രയില്‍ അവ പകരാനായി ഉണങ്ങിയ ചെടിയുടെ വേരുകളും മറ്റ്‌ പെട്ടന്ന് തീപിടിക്കുന്ന കമ്പുകളും വച്ചിരിക്കും. തീ ഉണ്ടാകുന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ച്‌ ഇരിക്കും.

[തിരുത്തുക] അഗ്നിഷ്ടോമം

അരണിയില്‍ നിന്ന് തീ ഉണ്ടാക്കിയശേഷം അത്‌ ഹോമ കുണ്ഡത്തിലേക്ക്‌ പകരുന്നു. പിന്നീട്‌ പല തരത്തിലുള്ള ഹോമങ്ങള്‍ നടക്കുന്നു. കുശ്മാണ്ഡഹോമം ഇതിലൊന്നാണ്‌.

അഗ്നിഷ്ടോമത്തിന്‌ മുന്നോടിയായി ആധാനം നടത്തുന്നു. ഇതിന്‌ ഋത്വിക്കുകള്‍ ആവശ്യമാണ്‌. ആധാനത്തോടെ സോമയാഗം ആരംഭിക്കുന്നു. 17 ഋീത്വിക്കുകള്‍ ഇതിനു വേണം. ഈ ഋത്വിക്കുകളെ യജമാനന്‍ വരിക്കുന്നു. പിന്നീട്‌ അരണി കടഞ്ഞ്‌ യാഗശാല യിലെ മൂന്ന് ഹോമ കുണ്ഡങ്ങളിലായി സമര്‍പ്പിക്കുന്നു. തുടന്ന് യാഗം തുടങ്ങിയെന്ന് പ്രഖ്യാപിക്കുന്ന താണ്‌ ഹോതൃ ഹോമം

ശ്രദ്ധ ലഭിക്കാനായി ചെയ്യുന്ന കര്‍മ്മമാണ്‌ ശ്രദ്ധാഹ്വാനം

എല്ലാവരും ചേര്‍ന്ന് നിശ്ചയദാര്‍ഡ്യം പ്രഖ്യാപിക്കാനായി ചൂടുള്ള നെയ്യില്‍ വിരല്‍ മുക്കി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ്‌ സഖ്യം ചേരല്‍

[തിരുത്തുക] സോമലത സ്ഥാപിക്കല്‍

മൂന്നാം ദിവസത്തെ ചടങ്ങാണിത്‌. യാഗത്തിനു വേണ്ട സോമലത വാങ്ങി സ്ഥാപിക്കലാണിത്‌. കൊല്ലങ്കോട്‌ രാജാവിന്റെ അധീനത്തില്‍ വളരുന്ന സോമലത എന്ന ചെടിയെ കോഫ്‌സന്‍ എന്ന തമിഴ്‌ ബ്രാഹ്മണനാണ്‌ 2006ല്‍ യാഗത്തിനെത്തിച്ചത്‌. ഇതേ ദിവസം തന്നെ സുബ്രമണ്യാഹ്വാനമെന്ന ചടങ്ങുമുണ്ട്‌. ജന്മം കൊണ്ട്‌ ശൂദ്രനായ യജ്ഞപുരുഷന്‍ കര്‍മ്മം കൊണ്ട്‌ ബ്രാഹ്മണനാകുന്ന ചടങ്ങാണിത്‌.

[തിരുത്തുക] യൂപം കൊള്ളല്‍

നാലാം ദിവസംനടക്കുന്ന ചടങ്ങാണിത്‌. കൂവളത്തടിയാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ക്ഷേത്രത്തിലെ കൊടിമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

[തിരുത്തുക] യൂപം സ്ഥാപിക്കല്‍

അടുത്തത്‌ യൂപം സ്ഥാപിക്കല്‍ എന്ന ചടങ്ങാണ്‌. യാഗമൃഗത്തെ ഈ കൊടിമരത്തില്‍ കെട്ടിയിടുന്നു.പാശ്വാലംഭനം അഥവാ മൃഗബലി അന്ന് തന്നെയാണ്‌ നടത്തുന്നത്‌. പാഞ്ഞാള്‍ സോമയാഗത്തില്‍ മൃഗബലി നടത്തിയത്‌ വിവാദമായതിനേതുടന്ന് പിന്നീട്‌ 2006 നടന്ന സോമയാഗത്തിന്‌ അരിമാവ്‌ കൊണ്ടുള്ള അട (പിഷ്ടപശു]] വാണ്‌ ആറിനു പകരം ബലിയര്‍പ്പിക്കപ്പെട്ടത്‌. സോമാലത്‌ നാലാം ദിവസം പുഴയിലെ കല്ലുകള്‍ കൊണ്ട്‌ ഇടിച്ച്‌ പിഴിയുന്നു.

[തിരുത്തുക] സോമാഹുതി

ആഞ്ചാം ദിവസം നടക്കുന്ന ഈ ചടങ്ങാണിത്‌. ബ്രഹ്മമുഹൂര്‍ത്തത്തില്‍ കിഴക്കന്‍ ചക്രവാളത്തില്‍ ചെമ്പഴുത്ത നിറം പ്രത്യക്ഷപ്പെടുമ്പോഴാണീ ചടങ്ങ്‌. സോമരസം "ഉപാംശു" എന്ന മരപ്പാത്രത്തില്‍ പകര്‍ന്ന് വച്ചു നടത്തുന്ന ഹോമത്തിന്‌ ഉപാംശുഹോമം എന്നും വിളിക്കുന്നു.

[തിരുത്തുക] ആറാം ദിവസം

എട്ട്‌ നാഴിക വീതമുള്ള മൂന്‍ സവനങ്ങള്‍ പ്രാതഃസവനം : പാവമാന സ്തുതി (ശുദ്ധീകരണ സ്തുതി) മദ്ധ്യന്ദിന സവനം: ദ്വിദേവത്യ പ്രചാരം ( ഐന്ദ്രാവയവം, മൈത്രാവരുണം, ആശ്വിനം എന്നീ മരപ്പാത്രങ്ങളില്‍ സോമയെ ശേഖരിക്കല്‍) തൃതീയ സവനം: ആദിത്യഗ്രഹണമാണ്‌ ഇതിലെ മുഖ്യ ക്രിയ. ആദിസ്ഥ്യാലി എന്ന മണ്‍ പാത്രത്തില്‍ സോമരസവും തൈരുംചേര്‍ത്ത്‌ നടത്തുന്ന ഹോമം) തുടര്‍ന്‍ അനുയാജം എന്ന ഹോമത്തില്‍ ഹോതന്‍ യജമാനനെ സോമയെ യജിച്ചവന്‍ എന്നര്‍ത്ഥംവരുന്ന സോമയാജി എന്ന് വിളിക്കുന്നു. തൂടര്‍ന്ന് ഹരിയോജനം. അതോടെ സോമരസം കൊണ്ടുള്ള ക്രിയകള്‍ അവസാനിക്കുന്നു.


യാഗത്തിനിടക്ക്‌ സംഭവിച്ചിരിക്കാവുന്ന പിഴവുകള്‍ക്ക്‌ പ്രായശ്ചിത്തമായി കല്‍പപ്രായശ്ചിത്തം നടത്തുന്നു. പിന്നീട്‌ അവഭൃഥം. ഇത്‌ യാഗത്തിന്‌ ഉപയോഗിച്ച സാധനങ്ങള്‍ ശരിയാം വിധം ജലാശയത്തിലൊഴുക്കി എല്ലാവരും കുളിച്ച്‌ പുതുവസ്ത്രം ധരിച്ച്‌ യാഗശാലയില്‍ തിരിച്ചെത്തുന്നു. തുടര്‍ന്ന് അപൂര്‍വ്വം എന്ന നെയ്യ ഹോമിക്കുന്നു. യജമാനന്‍ പരന്നു കത്തുന്ന തീയിനെ വണങ്ങി യൂപം തീയിലേക്ക്‌ തള്ളിയിടുന്നു.

[തിരുത്തുക] യാഗശാല അഗ്നിക്കിരയാക്കല്‍

അടുത്ത ദിവസം യാഗനിവേദ്യമായ സൗമ്യം വിളമ്പുന്നു. സദസ്യര്‍ക്ക്‌ സൗമ്യം നല്‍കിയശേഷം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക്‌ ആവഹിച്ച്‌ യഹമാനന്‍ തന്റെ ഇല്ലത്തേക്ക്‌ കൊണ്ടു പോകുന്നു. ഇതോടെ യഗശാല കത്തിച്ച്‌ ചാമ്പലാക്കുന്നു. നേത്രാഗ്നിയേ അരണിയിലേക്ക്‌ തിരിച്ച്‌ ആവാഹിക്കുന്ന ചടങ്ങും നടക്കുന്നു. അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി വീണ്ടൂം യജമാനനും പത്നിയും സ്വഗൃഹത്തിലേക്ക്‌ കൊണ്ട്‌ പോയിമരണം വരെ യജിക്കണം എന്നാണ്‌ വിധി.

ആശയവിനിമയം