ഏലംകുളം പഞ്ചായത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


[തിരുത്തുക] ചരിത്ര പശ്ചാത്തലം

കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ചരിത്രം പരിശോധിക്കേണ്ടത്‌ അവിടത്തെ വിളഭൂമികളുടെ ഉത്ഭവവും വീടുകളുടെ നിര്‍മ്മാണവും എന്നു തുടങ്ങി എന്ന അന്വേഷണത്തോടെയാണ്‌. ഏലംകുളത്ത്‌ നെല്‍‌വയലുകള്‍ കിളച്ചുണ്ടാക്കിയതിന്റെയും കുന്തിപ്പുഴയുടെ തീരത്ത്‌ വീടുകള്‍ നിര്‍മ്മിച്ചതിന്റെയും കഥ അന്വേഷിച്ചാല്‍ കണ്ടെത്താമെന്നാണ്‌ തോന്നുന്നത്‌. കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലേയും പോലെ നന്നങ്ങാടികളും മറ്റും ഇവിടെയുമുണ്ട്‌. ഇവിടുത്തെ ക്ഷേത്രങ്ങളുടെ പഴക്കവും പരിശോധിച്ച്‌ കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

മൂന്നുപ്രധാന ജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും എന്ന നിലയിലാണ്‌ ഏലംകുളത്തെ കാര്‍ഷിക വ്യവസ്ഥാബന്ധം. ഏലംകുളം മന, മുതുകുറുശ്ശി മന, പുതുമന എന്നിവരാണ്‌ മൂന്നു ജന്മിമാര്‍. ഇതില്‍ മുതുകുറുശ്ശിമനക്കാര്‍ മണ്ണാര്‍ക്കാട്ടുനിന്നും പുതുമനക്കാര്‍ വൈക്കത്തുനിന്നും വന്നവരാണെന്നാണ്‌ കേള്‍വി. ഏലംകുളം മനക്കാര്‍ എവിടെനിന്നും വന്നുവെന്ന് കൃത്യമായി അറിവില്ല. (സാമൂതിരി കൊണ്ടുവന്നതാണെന്നും ഏലംകുളം മനക്കാരും മുതുകുറുശ്ശി മനക്കാരും ഒന്നാണെന്നും അരിയിട്ടുവാശ്ച്ചയില്‍ ആഢ്യത്വം നഷ്ടപ്പെട്ടതാണെന്നും വി.ടിയുടെ ചില കൃതികളില്‍ പരാമര്‍ശം ഉണ്ട്.)

ഏലംകുളത്തെ കൃഷിഭൂമി ഉണ്ടായകാലത്ത്‌ ഏലംകുളം മനക്കാര്‍ ജന്മികളല്ല എന്ന്‌ വ്യക്തമാക്കുന്ന ഐതിഹ്യങ്ങള്‍ ഉണ്ട്‌. നെല്‍‌വയലുകള്‍ക്ക്‌ ജന്മിമാരില്ലാത്തതിനാല്‍ ഉടമസ്ഥന്മാര്‍ക്ക്‌ പകര്‍ച്ചവ്യാധി പിടിപെട്ടതിന്റെയും അതിനുപരിഹാരമായി ബ്രാഹ്മണരെ ജന്മിമാരായി ക്ഷണിച്ചതിന്റെയും ഐതിഹ്യകഥകള്‍ ഇവിടുത്തെ ജന്മി വ്യവസ്ഥ വളരെ അടുത്തകാലത്തുണ്ടായതാണെന്ന്‌ തെളിയിക്കുന്നു. മുസ്ലീം കൃഷിക്കാര്‍ക്ക്‌ ഇവിടെ ആദ്യം മുതല്‍ തന്നെ സ്ഥാനമുണ്ടെങ്കിലും മുസ്ലീം പള്ളിക്ക്‌ നൂരില്‍പ്പരം കൊല്ലത്തെ ചരിത്രമേ ഉള്ളൂ. മല്ലിശ്ശേരി പള്ളിയാണ്‌ ആദ്യത്തെ പള്ളി. അതിനുമുന്‍പ്‌ നിരവധി നാഴിക അകലെയുള്ള പുത്തനങ്ങാടിപ്പള്ളിയിലും മറ്റുമായിരുന്നു മുസ്ലീംങ്ങള്‍‍ പോയി പ്രാര്‍ഥിച്ചിരുന്നതും മറ്റും. മതപഠനത്തിന്‌ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല.

1921 ലെ ഖിലാഫത്ത്‌ പ്രസ്ഥാനം ഏലംകുളത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ മതസൗഹാര്‍ദ്ദത്തിന്റെ ഘട്ടമായിരുന്നു. മേല്‍പ്പറഞ്ഞ മൂന്നു ജന്മിഗൃഹങ്ങളിലും യാതൊരു കയ്യേറ്റങ്ങളും ഉണ്ടാകാതെ ഏലംകുളത്തുള്ള മുസ്ലീം കൃഷിക്കാരുടെ നേതൃത്വത്തില്‍ സംരക്ഷണം ഉണ്ടായി. അന്നത്തെ സമ്പ്രദായമനുസരിച്ച്‌ അയിത്തം ആചരിച്ചുകൊണ്ടുള്ള സംരക്ഷണമായിരുന്നു അത്‌.


[തിരുത്തുക] കുടിയേറ്റ കൃഷിക്കാര്‍

പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ വടക്കു പടിഞ്ഞാറുഭാഗത്ത്‌ കിടക്കുന്ന ചീരട്ടാമലയുടെ ചെരിവ്‌ പ്രദേശമായ കോട്ടപറമ്പിലാണ്‌ കുടിയേറ്റ കൃഷിക്കാര്‍ ആദ്യം വന്നെത്തിയത്‌. 1947ല്‍ കോട്ടയത്തുനിനെത്തിയ ഏഴ്‌ കുടുംബങ്ങളായിരുന്നു ഏലംകുളത്തെ ആദ്യ കുടിയേറ്റ കര്‍ഷകര്‍. പുല്ലുകലായില്‍ വര്‍ഗീസ്‌, കയ്യാലകത്ത്‌ ചാക്കോ, പുളിമൂട്ടില്‍ ചെറിയാന്‍, കയ്യാലകത്ത്‌ കുര്യന്‍, പടിയറ ഐപ്പ്‌ എന്ന ചാണ്ടിപ്പിള്ള, പടിയ മാണി എന്ന ജോര്‍ജ്ജ്‌ എന്നിവര്‍ ആയിരുന്നു അത്. മുണ്ടെക്കാട്‌ സുപ്രന്‍ നമ്പൂതിരിയുടെ കാട്‌പിടിച്ചുകിടക്കുന്ന 88 എക്കര്‍ ഭൂമി കാണം ചാര്‍ത്തായി എടുത്തിട്ടാണ്‌ ഇവര്‍ കൃഷി ഇറക്കിയത്‌. കാടുവെട്ടിത്തെളിച്ച്‌ കാട്ടുപോത്തിനോടും കാട്ടുപന്നിയോടും മാരകരോഗങ്ങളോടും മല്ലടിച്ച്‌ ഇവര്‍ മണ്ണിനെ പൊന്നാക്കി മാറ്റി. ഒരു നേരത്തെ ആഹരത്തിനുപോലും വിഷമിച്ച ജീവിതമായിരുന്നു അന്നവരില്‍ പലര്‍ക്കും. കുരുമുളകും കപ്പയും വാഴയും റബ്ബറും കശുവണ്ടിയും കൃഷിചെയ്യേണ്ട വിധം അധ്വാനശീലരായ ഇവര്‍ ഇന്നാട്ടുകാരെ പഠിപ്പിച്ചുവെന്നുപറഞ്ഞാല്‍ തെറ്റില്ല. കഠിനാധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്ന ഇവരെല്ലാം നാട്ടുകാര്‍ക്ക്‌ അക്കാരണം കൊണ്ടു തന്നെ പ്ര്യപ്പെട്ടവരായി. 1960കളിലാണ്‌ ചീരട്ടാമലയിലേക്കുള്ള ചെമ്മണ്‍ പാത രൂപം കൊള്ളുന്നത്‌.

ആശയവിനിമയം