ലോകായതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ദര്‍ശനങ്ങള്‍
എന്ന പരമ്പരയുടെ ഭാഗം
aum symbol
ആസ്തിക ദര്‍ശനങ്ങള്‍
സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · വേദാന്തം
നാസ്തിക ദര്‍ശനങ്ങള്‍
ലോകായതം · ബൗദ്ധം
ജൈനം
വേദാന്ത വാദങ്ങള്‍
അദ്വൈതം · വിശിഷ്ടദ്വൈതം
ദ്വൈതം · ശുദ്ധൈദ്വൈതം
ദ്വൈദദ്വൈതം · അചിന്ത്യ ഭേദ-അഭേദം
പ്രാചീന വ്യക്തിത്വങ്ങള്‍
കപിലന്‍ · പതഞ്ജലി
ഗൗതമന്‍ · കണാദന്‍
ജൈമിനി · വ്യാസന്‍
മധ്യകാല വ്യക്തിത്വങ്ങള്‍
ശ്രീ ശങ്കരാചാര്യന്‍ · രാമാനുജന്‍
മാധവാചാര്യര്‍ · മധുസൂധന സരസ്വതി
തുക്കാറാം · നാമദേവന്‍
ദേശികന്‍ · ജയതീര്‍ത്ഥന്‍
വല്ലഭാചാര്യര്‍ · നിംബാരകന്‍
ചൈതന്യ മഹാപ്രഭു
ആധുനിക വ്യക്തിത്വങ്ങള്‍
രാമകൃഷ്ണ പരമഹംസന്‍ · രമണ മഹര്‍ഷി
സ്വാമി വിവേകാനന്ദന്‍ · ശ്രീനാരായണ ഗുരു
പ്രഭുപാദര്‍
നിത്യ ചൈതന്യ യതി · ആനന്ദ കുമാരസ്വാമി
അറോബിന്ദോ ·സ്വാമി ശിവാനന്ദ
സ്വാമി സത്യാനന്ദ · ചിന്മയാനന്ദ

വളരെ പഴക്കമുള്ള ഭാരതീയ തത്വചിന്തകളില്‍ ഒന്നാണ്‌ ലോകായതം. ചാര്‍വാകം എന്നും അറിയപ്പെടുന്ന ഇത്‌ ബൗദ്ധം, ജൈനം എന്നിവയോടൊപ്പം നാസ്തിക ദര്‍ശനങ്ങളിലൊന്നായാണ്‌ അറിയപ്പെടുന്നത്‌. ദേവ ഗുരുവായ ബൃഹസ്പതിയാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. ഭൗതികവാദം എന്നറിയപ്പെടുന്ന ലോകായതം ഇന്നത്തെ മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഈ ദര്‍ശനനത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍ ഒന്നും കണ്ടു കിട്ടിയിട്ടില്ല. മാധവന്റെ (16ആം നൂറ്റാണ്ട്‌) സര്‍വ്വ ദര്‍ശന സംഗ്രഹത്തിലെ ആദ്യ അധ്യായം മുഴുവനും ലോകായതത്തെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. ശ്രീ ശങ്കരാചാര്യര്‍ ഉള്‍പ്പടെ നിരവധി ദാര്‍ശനികര്‍ പൂര്‍വ്വ പക്ഷമെന്ന രീതിയില്‍ ഈ ദര്‍ശനത്തെ വിവരിക്കുകയും ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെ എതിരാളികള്‍ ഖണ്ഡനോദ്ദേശ്യത്തോടു കൂടിയും പരിഹസിക്കാന്‍ വേണ്ടിയും നല്‍കിയ വിവരണങ്ങളില്‍ നിന്ന് മാത്രമാണ്‌ ലോകായതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌.

   
ലോകായതം
നസ്വര്‍ഗോ നാപവര്‍ഗോ വാ
നൈവാത്മാ പരലൗകിക:
നൈവ വര്‍ണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാ:
   
ലോകായതം

(സ്വര്‍ഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വര്‍ണാശ്രമധര്‍മകര്‍മങ്ങളും ഇല്ലതന്നെ)


ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

വളരെ പഴക്കമുള്ള ഈ ദര്‍ശനം ചാര്‍വാകം എന്നും ബാര്‍ഹസ്പത്യം എന്നും അറിയപ്പെടുന്നു. ചാരുവായ മധുരമായ വാക്കുകളോട്‌ കൂടിയത്‌ എന്നാണ്‌ ചാര്‍വാകം എന്നതിനര്‍ത്ഥം. ചാര്‍വ്‌ എന്നാല്‍ ഭക്ഷിക്കുക എന്നും അര്‍ത്ഥമുണ്ട്‌. അതനുസരിച്ച്‌ ഭക്ഷണത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത്‌ എന്നതാല്‍പര്യം ജനിപ്പിക്കുന്നതില്‍ നിന്നും ആവാം ചാര്‍വാകം എന്ന പേര്‍ ജനിച്ചത്‌ എന്നും കരുതുന്നു. ലോകത്തില്‍ ജനങ്ങളുടെ ഇടയില്‍ വ്യാപിച്ചു നില്‍ക്കുന്നത്‌ എന്നര്‍ത്ഥത്തില്‍ ലോകായതം എന്നും, ബൃഹസ്പതിയാണ്‌ ഇതിന്റെ രചയിതാവ്‌ എന്ന് കരുതുന്നതിനാല്‍ ബാര്‍ഹസ്പത്യം എന്നും വിളിക്കാറുണ്ട്‌.

[തിരുത്തുക] പുരാണം

ലോകായതത്തിന്റെ ഉത്ഭവത്തെപ്പറ്റി വിഷ്ണു പുരാണത്തില്‍ ഒരു കഥയുണ്ട്‌. ദേവാസുരയുദ്ധത്തില്‍ ദേവന്മാര്‍ തോല്‍കുമെന്ന നിലവന്നപ്പോള്‍ അവരുടെ ഗുരുവായ ബൃഹസ്പതി വേഷമാറി അസുരന്മാര്‍ക്ക്‌ ലോകായത ദര്‍ശനം ഉപദേശിച്ചുകൊടുത്തു. അത്‌ പഠിച്ച്‌ ലൗകിക സുഖഭൊഗാസക്തരായ അസുരന്മാര്‍ക്ക്‌ യുദ്ധത്തിലും മറ്റുമുള്ള ശ്രദ്ധ കുറഞ്ഞു. ദേവന്മാര്‍ക്ക്‌ പിന്നീട്‌ ജോലി എളുപ്പമായി. എന്നാല്‍ ലോകായതം പുരാണങ്ങള്‍ രചിക്കുന്നതിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു.

[തിരുത്തുക] ചരിത്രം

പ്രാചീന യുഗങ്ങളില്‍ ഋഗ്വേദത്തിന്റെ പ്രാരംഭകാലം (ക്രി.മു. 16-ആം നൂറ്റാണ്ട്‌) മുതല്‍ ക്രി.വ. 7,8,9 നൂറ്റാണ്ടുകള്‍ വരെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ചാര്‍വാകം പ്രചരിച്ചിരുന്നു. വൈദിക മതവിശ്വാസങ്ങള്‍ക്ക്‌ സമാന്തരമായും എല്ലാത്തരം ആത്നീയതക്കും ഒപ്പവും അതേ സമയം ആ വാദങ്ങള്‍ക്കെല്ലാം എതിരായും നിരന്തരം യുദ്ധം ചെയ്ത്‌ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അത്‌ നിലനിന്നിരുന്നു എന്നാണ്‌ പ്രസിദ്ധ തത്വചിന്തകനായ എം.എസ്‌. ദേവദാസ്‌ അഭിപ്രായപ്പെടുന്നത്‌.

വ്യാസന്റെ മഹാഭാരതം എന്ന ഇതിഹാസത്തില്‍ ചാര്‍വാകത്തെ പറ്റി പലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ബാണന്റെ ഹര്‍ഷചരിത്രത്തില്‍ (7-ആം നൂറ്റാണ്ട്‌) ലോകായതം ശ്രീഹര്‍ഷന്റെ രാജധാനിയില്‍ പ്രചരിച്ചിരുന്നതായി പ്രസ്താവിക്കുന്നു. ക്രി.വ. 6-ആം നൂറ്റാണ്ടില്‍ ലോകായതം ഭൂതവാദം എന്ന പേരില്‍ ദക്ഷിണേന്ത്യയിലെ (തമിഴ്‌നാട്ടില്‍ പ്രത്യേകിച്ച്‌) ചില വിദ്യാപീഠങ്ങളില്‍ പഠനവിഷയമായിരുന്നു എന്നും അത്‌ നിരവധി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നു എന്നും സുന്ദരമൂര്‍ത്തി നായനാരുടെ കൃതികളില്‍ വിവരിക്കുന്നു. മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മണിമേഖല, ഒന്‍പതാം നൂറ്റാണ്ടിലേത്‌ എന്ന് വിശ്വസിക്കപ്പെടുന്ന നീലകേശി എന്നീ തമിഴ്‌ കാവ്യങ്ങളിലും ലോകായതത്തെ പറ്റി പരാമര്‍ശമുണ്ട്‌.

[തിരുത്തുക] ദര്‍ശനം

ഭൗതികവാദം എന്ന ഇന്നത്തെ ആധിനീക ദര്‍ശനങ്ങളുടെ ആദ്യരൂപമാണ്‌ ലോകായതം. വൈദികമായ ദര്‍ശനങ്ങളേയും ആചാരാനുഷ്ഠാനഗ്ങ്ങളേയും ലോകായതം ഖണ്ഡിക്കുന്നു. എന്നാല്‍ പല ദാര്‍ശനികരും ലോകയതത്തെ വിമര്‍ശിച്ചതുപോലെ അല്‍പം പോലും പരിഹാസ്യമല്ല അത്‌. എല്ലാ പദ്യങ്ങളിലും ജീവിക്കാനുള്ള തത്വചിന്തകള്‍ ഒളിഞ്ഞു കിടക്കുന്നു. ഹെഗലിനും കാള്‍ മാക്സിനും വൈരുദ്ധ്യാതമക ഭൗതികവാദം വികസിപ്പിക്കാനുള്ള പ്രചോദനം ഒരു പക്ഷേ ലോകായതമായിരുന്നിരിക്കണം.

ലോകായതം ജീവിതത്തെ മാത്രം ആണ്‌ ഉദ്ദേശിക്കുന്നത്‌. ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനര്‍ജന്മം, നരകം, സ്വര്‍ഗ്ഗം, പ്രേതങ്ങള്‍ എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നു, വൈദിക കര്‍മ്മങ്ങള്‍ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു. ആകെ നമുക്ക്‌ കിട്ടുന്ന ഒരു ജീവിതമാണെന്നും അത്‌ പരമാവധി സുഖകരമാക്കി ജീവിക്കാനും അത്‌ ഉപദേശിക്കുന്നു. സമാനമായ മറ്റു ദര്‍ശനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇത്‌ വളരെ ശരിയാണ്‌.

എന്നാല്‍ ഏതൊരു നാസ്തിക ദര്‍ശനത്തേയും പോലെ അല്‍പജ്ഞാനികള്‍ ഉപദേശങ്ങള്‍ അവര്‍ക്കിഷ്ടം പോലെ ഉപയോഗിക്കാമല്ലോ. അതായിരിക്കണം ജനങ്ങള്‍ സുഖലോലുപന്മാരും സദാചാര്യ മര്യാദകള്‍ലംഘിക്കുന്നവരും ആയിത്തീരുന്നുത്‌ എന്ന് കരുതാം. ഭാരതത്തില്‍ 2000 വര്‍ഷം മറ്റു വിശ്വാസങ്ങളുമായി പിടിച്ചു നില്‍കാന്‍ കെല്‍പ്‌ നല്‍കണമെങ്കില്‍ ലോകായതത്തെ പരിപൂര്‍ണ്ണമായി പഠിച്ച പ്രചരിപ്പിച്ചിരുന്നവര്‍ ഉണ്ടായിരിക്കണം. ഇക്കാരണത്താല്‍ തന്നെ ലോകായതര്‍ സുഖലോലുപര്‍ എന്ന വ്യാഖ്യാനത്തെ തിരസ്കരിക്കാം.

ആര്യ വൈദികന്മാര്‍ ദ്രാവിഡന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ലോകായതം എന്ന ഈ ദര്‍ശനത്തെ താഴ്ത്തിക്കെട്ടാനും അത്‌ രാക്ഷസന്മാരുടെ ദര്‍ശനം എന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചതായും ഇതിനാല്‍ തെളിവ്‌ ലഭിക്കുന്നു.

എന്നാല്‍ പ്രാചീന ഗോത്ര സമൂഹത്തിന്റെ സദാചാര മര്യാദകള്‍ ആണ്‌ ചാര്‍വാകനെ ഭരിക്കുന്നത്‌. ബന്ധു മിത്രാദികളേയും സ്വജനങ്ങളേയും കൊല്ലുക എന്നത്‌ അധര്‍മ്മമാണ്‌ എന്നാണ്‌ ലോകായതര്‍ വിശ്വസിക്കുന്നത്‌. മഹാഭാരത യുദ്ധത്തില്‍ ഈ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വന്ന യുധിഷ്ഠിരനെ വൈദികരായ ബ്രാഹ്മണന്മാര്‍ എതിരേല്‍ക്കുകയും യുധിഷ്ഠിരന്റെ അപഗാഥകള്‍ പാടുകയും ചെയ്യുമ്പോള്‍ ആകെ ഒരു എതിര്‍ത്ത സ്വരം ലോകായതന്റേതാണ്‌ എന്നത്‌ അവരുടെ സദാചാര മര്യാദകള്‍ സ്വന്തം ആവശ്യത്തിന്‌ ധര്‍മ്മ ചിന്തകള്‍ വളച്ചൊടിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്നു നിലുന്നു എന്ന് കാണിക്കുന്നു.


ഗ്രീക്ക്‌ ഭൗതികവാദിയായ എപ്പിക്യൂറസ്‌ (ക്രി.മു. 342-270) ഇതു പോലുള്ള ദര്‍ശനത്തിനും അനുഭവങ്ങള്‍ക്കും പാത്രീഭൂതനാണ്‌. വളരെ സാത്വികവും ലളിതവുമായ ജീവിതം നയിച്ച അദ്ദേഹം സ്വയം ദര്‍ശനത്തില്‍ മുഴുകുന്നതിനേക്കാള്‍ കവിഞ്ഞ ഒരു ഉദാത്ത ചിന്തയും ഇല്ല എന്നാണ്‌ പഠിപ്പിച്ചത്‌. തികച്ചും നിയമാനുസൃതമായ സുഖചിന്തകള്‍ ആണ്‌ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദു. സുഖങ്ങള്‍ ആത്മാവിന്‌ ശാന്തി നല്‍കുന്നവയായിരിക്കണം എന്നദ്ദേഹം വിശ്വസിച്ചു. എന്നാല്‍ അനിയന്ത്രിതമായ സുഖലോലുപത്വത്തിന്റേയും വിഷയലമ്പടത്വത്തിന്റേയും അസന്മാര്‍ഗിക ജീവിതത്തിന്റേയും പ്രചാരകന്‍ എന്ന് പറഞ്ഞ്‌ ക്രിസ്തീയ മത മേധാവികള്‍ അദ്ദേഹത്തിന്റെ സല്‍പേരില്‍ കരിവാരിത്തേക്കുകയായിരുന്നു. ജീവിതം എന്നാല്‍ ഇഹലോകവാസം മാത്രമാണ്‌ എന്നും സ്വര്‍ഗം നരകം എന്നിവ ഇല്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും ജീവിതത്തെ സ്വപ്രയത്നം കൊണ്ട്‌ ധന്യമാക്കാനും , ഒന്നിനേയും ഭയപ്പെടാതെ ഒന്നിനേയും നോവിക്കാതെ, യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നിരക്കാത്ത എല്ലാ അജ്ഞാനങ്ങളേയും മൂഢ വിശ്വാസങ്ങളേയും പാടെ നിരാകരിച്ചുകൊണ്ട്‌ മന:ശാന്തിയോടു കൂടി ജീവിക്കാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.

[തിരുത്തുക] ഭൗതിക വാദം

ലോകായതം കറകളഞ്ഞ ഭൗതികവാമാണ്‌ എന്ന് പറയാം. ആശയവാദമെന്ന നിലയില്‍ ഉള്ള ദര്‍ശനങ്ങെളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു. ധര്‍മ്മശാസ്ത്രകാരന്മാരുടെ എതിര്‍പ്പുകളും ഭീഷണികളും ലോകായതര്‍ നേരിടുന്നുണ്ട്. വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരില്‍ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവര്‍ തുറന്ന് എതിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ്‌ എന്നാണ്‌ അവരുടെ മതം. അതിനു പിന്നില്‍ ചൂഷണം മാത്രമാണ്‌ ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വാദങ്ങളെല്ലാം സൂക്ഷ്മമായ താര്‍ക്കിക യുക്തിയുടെ പിന്‍ബലത്താലല്ല, മറിച്ച് പ്രാകൃതമായ യുക്തിമാത്രമാണ്‌ പിന്‍ബലമായി അവര്‍ സ്വീകരിക്കുന്നത്. ചിലവാദങ്ങള്‍ താഴെ കൊടുക്കുന്നു

  • യജ്ഞത്തില്‍ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന്‌ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ വേദികള്‍ വാദിക്കുന്നത്, എങ്കില്‍ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി നല്‍കുന്നില്ല എന്ന്‍ അവര്‍ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മ്ര^ഗത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവര്‍ സ്ഥാപിക്കുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം