കണ്ണദാസന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കവിയരശ് കണ്ണദാ‍സന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഡോ.എം. ജി. രാമചന്ദ്രനോടൊപ്പം
കവിയരശ് കണ്ണദാ‍സന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഡോ.എം. ജി. രാമചന്ദ്രനോടൊപ്പം

കണ്ണദാസന്‍, പ്രശസ്തനായ തമിഴ് കവി, ഗാനരചയിതാവ്. പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ- കവിയരസ് എന്നായിരുന്നു. കവിയരസ് എന്നാല്‍ കവികളിലെ രാജാവ് എന്നര്‍ത്ഥം. ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ല്‍ ചേരമാന്‍ കാതലി എന്ന വിവര്‍ത്തിത കഥക്ക് സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി.

1927-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര്- മുത്തയ്യ എന്നായിരുന്നു. എന്നാല്‍, 1981 ഒക്റ്റോബര്‍ 16ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ലോകം അദ്ദേഹത്തെ കണ്ണദാസന്‍ എന്ന പേരില്‍ മാത്രം ഓര്‍ത്തു.

കണ്ണദാസന്‍ 109 -ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ 21 നോവലുകള്‍, അര്‍ത്ഥമുള്ള ഹിന്ദു മതം എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944-നും 1981-നുമിടക്ക് കണ്ണദാസന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിലെല്ലാം രസം, കണ്ണദാസന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നതാണ്. കണ്ണദാസന്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്ത് പറയേണ്ട ഒന്നാണ്. ഒതുങ്ങിക്കൂടിയ ഒരു ജീവിതമായിരുന്നില്ല അത്. തമിഴ്‌നാട്ടില്‍ കിട്ടാവുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട് മദ്യം, മദിരാക്ഷി, മയക്ക് മരുന്നുകള്‍, ചൂതാട്ടം, രാഷ്ട്രീയം, നിരീശ്വരവാദം, ഈശ്വരവാദം, എന്നില്ല.. എല്ലാം. എല്ലാം അനുഭവിച്ച് കഴിഞ്ഞ് അദ്ദേഹം ചെയ്ത കാര്യമാണ് ഏറ്റവും ശ്രദ്ധേയം. സ്വന്തം അനുഭവങ്ങള്‍ വച്ച് ഒരു പുസ്തകം എഴുതിയുണ്ടാക്കി. അതില്‍ തന്നെ സ്വയം പരിഹസിക്കുന്ന വരികളായിരുന്നു അധികവും. ‘സര്‍ക്കാസം’ കണ്ണദാസന്റെ പ്രത്യേകത ആയിരുന്നു. ആ പുസ്തകം തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍, അഭ്യസ്ഥ വിദ്യര്‍, കുടുമ്പിനികള്‍, കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, വരേണ്യ വര്‍ഗ്ഗം തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളെ സ്വാധീനിച്ചിരുന്നു എന്ന് തന്നെ പറയാം.

യുവാവായ മുത്തയ്യ, ദ്രാവിഡ നിരീശ്വരവാദ സംഘടനകളുടെ വക്താവായിരുന്നു. പക്ഷെ എന്തിലും വലുത് സ്വന്തം മാതൃഭാഷയോടുള്ള സ്നേഹവും, സാഹിത്യത്തിനോടുള്ള അഭിവാഞ്ഛയുമായതിനാല്‍ കിട്ടുന്ന പുസ്തകങ്ങളൊക്കെ കണ്ണദാസന്‍ വായിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ‘തിരുപ്പാവൈ’ എന്ന പുസ്തകം വായിക്കാന്‍ ഇടയായ മുത്തയ്യ, ഹിന്ദുത്വത്തില്‍ ആകാംക്ഷ ഉടലെടുക്കുകയും, തിരുപ്പാവൈ, ഹിന്ദുത്വം എന്നിവയിലെ രഹസ്യങ്ങള്‍ തേടി ഇറങ്ങുകയും ചെയ്തു. തിരുപ്പാവൈ എന്ന കവിത, ആണ്ടാള്‍ (ലക്ഷ്മി ദേവി), കൃഷ്ണനെ കുറിച്ച് എഴുതിയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയൊക്കെ ഉള്ള മിസ്റ്ററികള്‍ തേടിയിറങ്ങിയ മുത്തയ്യ തികഞ്ഞ രൊരു ഈശ്വര വിശ്വാസിയായി മാറുകയും സ്വയം ശ്രീ കൃഷ്ണന്റെ ദാസനായി മാറുകയും ചെയ്തു- കണ്ണദാസന്‍. അതിന് ശേഷം, ഹിന്ദുത്വത്തിന്റെ സ്വത്വം അറിയാന്‍ ശ്രമിച്ച കണ്ണദാസന്‍ തന്റെ അറിവ് ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതാണ് ‘അര്‍ത്ഥമുള്ള ഹിന്ദുമതം’.

ആശയവിനിമയം
ഇതര ഭാഷകളില്‍