സംവാദം:ശ്രാദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിതൃക്കള്‍ എന്നാണ് വേണ്ടത്.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ചാത്തം എന്നും പറയുമല്ലോ... പിന്നെ തര്‍പ്പണം എന്താണ് അതു തന്നെയാണോ ബലിയിടല്‍? --Devanshy 11:19, 9 ജൂലൈ 2007 (UTC)
പിതൃതര്‍പ്പണം ആണ് ബലിയിടല്‍. തര്‍പ്പണം എന്ന പദത്തിന്റെ അര്‍ത്ഥം നോക്കാം. കാക്കകളും (കരിങ്കാക്കകള്‍) പിതൃക്കളും തമ്മിലുള്ള ബന്ധം എന്താണ്? പിതൃക്കള്‍ കരിങ്കാക്കകളുടെ രൂപത്തില്‍ ബലിച്ചോറ് തിന്നാന്‍‍ വരും എന്ന് വിശ്വാസം ഇല്ലേ? ഓട്ടുരുളിയും ശ്രാദ്ധവും തമ്മിലുള്ള ബന്ധം എന്താണ്. കേരളത്തില്‍ ശ്രാദ്ധം അര്‍പ്പിക്കുന്ന പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയാണ്? (തിരുനെല്ലി / പാപനാശിനി / കൊല്ലം തിരുമുല്ലവാരം കടല്പ്പുറം, ... ) ഇതും ലേഖനത്തില്‍ ചേര്‍ക്കാമോ. Simynazareth 12:39, 9 ജൂലൈ 2007 (UTC)simynazareth


കേരളത്തിലെ മണ്ണില്‍ ലോഹാംശം വളരെ കുറവായതിനാല്‍ നമ്മുടെ പ്രക്രുതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്ന്. അതുകൊന്ദാണ് പഞ്ചലോഹങ്ങള്‍ ബാല്‍റ്യത്തില്‍തന്നെ ധരിക്കുന്നത്. ഇവയില്‍ സ്വര്‍ണ്ണം നാം ശരീരത്തില്‍ സ്ഥിരമായി ധരിക്കുന്നത് കൊണ്ടു അതിന്‍റെ പോരായ്മ നികന്ന് കിട്ടും. ചെമ്പ്,വെള്ളി,ഈയം ഇവയുടെ പോരായ്മ ലോഹമിശ്രിതമായ ഓട് കൊണ്ടെ കഴിയൂ. അതുകൊണ്ടാനു പൂജാതികര്‍മ്മങ്ങള്‍ക്കു ഓട്ട് പാത്രങ്ങള്‍ ഉപയോഗിക്കുന്നതു. പിന്നെ പിത്രുക്കളും കാക്കകളും തമ്മിലുള്ള ബന്തം നോക്കനം. Aruna 06:04, 11 ജൂലൈ 2007 (UTC)

കേരളത്തില്‍ ലോഹാംശം കുറവോ? സാദ്ധ്യമല്ല. ! --220.226.36.152 05:13, 12 ഓഗസ്റ്റ്‌ 2007 (UTC)

[തിരുത്തുക] ലേഖനത്തില്‍ പലതും വിട്ടുപോയത് പോലെ,..

കേരളത്തിലെ ഹിന്ദുക്കളുടെ അതി പ്രാചീനമായ ഒരു ആരാധനാ രൂപം പിതൃപൂജയാണ്. പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കള്‍ തറവാട് നിലനിര്‍ത്തിയവരാണ് എന്നതുകൊണ്ട് ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കില്‍ തലേദിവസം മുതല്‍ക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമത്രെ. പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറുകൊണ്ട് പിതൃദേവതകള്‍ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം. സൂര്യചന്ദ്രന്മാര്‍ ഒരേ രാശിയില്‍ സംഗമിക്കുന്ന അമാവാസി നാളില്‍ നടത്തുന്ന യജ്ഞങ്ങളിലെ ഹവിസ്സ് പിതൃക്കള്‍ക്കുള്ളതാണ്. അതുകൊണ്ടാണ് തിഥിയോ നക്ഷത്രമോ നോക്കാതെ കറുത്തവാവ് ദിവസം ശ്രാദ്ധമൂട്ടുന്നത്. ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.

കാക്കയും ബലിച്ചോറും

കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തില്‍ നിന്ന് .

ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകള്‍ സത്രത്തില്‍ സനിധരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണന്‍ അവിടേക്ക് വന്നു. ഭയവിഹ്വലരായ ദേവന്മാര്‍ ഓരോരോ പക്ഷികളുടെ വേഷം പൂണ്ടു. ആ കൂട്ടത്തില്‍ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ. അന്നു മുതല്‍ കാക്കകളോട് കാലന് സന്തോഷം തോന്നി. മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍, മേലില്‍ ബലിച്ചോറ് കാക്കകള്‍ക്ക് അവകാശമായിത്തീരുമെന്ന് യമധര്‍മ്മന്‍ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകള്‍ ബലിച്ചോറിന് അവകാശികള്‍ ആയി തീര്‍ന്നതെന്ന് കരുതുന്നു.


ഇത്രയും കാര്യങ്ങള്‍ അല്ലെ വേണ്ടത്. -- ജിഗേഷ്  ►സന്ദേശങ്ങള്‍  06:34, 11 ജൂലൈ 2007 (UTC)

ആശയവിനിമയം