മോഹമുദ്ഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശങ്കരാചാര്യര്‍ രചിച്ച കവിതകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഇതിന്റെ പൂര്‍ണ്ണരൂപത്തില്‍ മുപ്പത് ശ്ലോകങ്ങള്‍ ഉണ്ട്. തരംഗിണി വൃത്തത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ലൗകിക ജീവിതത്തിണ്റ്റെ അര്‍ത്ഥ്ശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ്‌ ഇതിനെ മോഹമുദ്ഗരയെന്ന്‌ പറയുന്നത്‌. അവസാന നാളില്‍ നീ ഇപ്പോള്‍ പഠിക്കുന്നതൊന്നും നിന്റെ രക്ഷയ്ക്ക്‌ ഉണ്ടാവില്ലെന്നതിനാല്‍ നീ ഗോവിന്ദനെ ഭജിക്കൂ എന്നതാണ്‌ ഒന്നാമത്തെ ശ്ളോകത്തിണ്റ്റെ അര്‍ത്ഥം. ഭജന പോലെ പാടുമ്പോള്‍ ഓരോ ശ്ളോകത്തിനും ശേഷം ഒന്നാമത്തെ ശ്ളോകം ആവര്‍ത്തിക്കുന്നതുകൊണ്ട്‌ ഇതിന്‌ എറെ കേട്ടറിവുള്ള പേരാണ്‌ ഭജഗോവിന്ദം

[തിരുത്തുക] ഐതിഹ്യം

ദേശാടനം ചെയ്യുന്നവേളയില്‍ ആദി ശങ്കരന്‍ വ്യാകരണ സംബന്ധിയായ സംസ്കൃത ശ്ളോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ളോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌.

[തിരുത്തുക] ചരിത്രം

തരംഗിണി വൃത്തത്തില്‍ എഴുതിയിരിക്കുന്ന ഈ കവിതയില്‍ ആദ്യം പന്ത്രണ്ട്‌ ശ്ളോകങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ശങ്കരാചാര്യരുടെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ളോകം വീതം എഴുതിച്ചേര്‍ത്തു. ഇത്‌ ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ആചാര്യര്‍ പിന്നീട്‌ നാലു ശ്ളോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്തു. ഇങ്ങനെയാണ്‌ മോഹമുദ്ഗരയില്‍ മുപ്പതു ശ്ളോകങ്ങളുണ്ടായത്‌.

[തിരുത്തുക] ചിലശ്ലോകങ്ങളും വ്യാഖ്യാനങ്ങളൂം

ഇതിലെ വരികളുടെ അര്‍ത്ഥം ഹ്രസ്വമായി അതത്‌ ശ്ളോകങ്ങള്‍ക്കു ചുവടെ കൊടുത്തിരിക്കുന്നു. അദ്വൈതിയായ ഒരു സന്യാസിയുടെ വീക്ഷണകോണില്‍ നിന്നു വേണം കുറുക്കിയെഴുതിയിരിക്കുന്ന വ്യാഖ്യാനവും നോക്കിക്കാണാന്‍.

ദ്വാദശ മഞ്ജരികാ സ്തോത്രം

   
മോഹമുദ്ഗരം

ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢംതേ
സം‌പ്രാപ്തേ സന്നിഹിതേ കാലേ*
നഹി നഹി രക്ഷതി ഡുകൃഞ്കരണേ.......1

  • (പാഠഭേദം: സം‌പ്രാപ്തേ സന്നിഹിതേ മരണേ)
   
മോഹമുദ്ഗരം


   
മോഹമുദ്ഗരം

മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകര്മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം.......

   
മോഹമുദ്ഗരം

ഹേ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സില്‍ നല്ല വിചാരം വളര്‍ത്തൂ. നിന്റെ കര്‍മ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.


   
മോഹമുദ്ഗരം

നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതെന്മാംസവസാദിവികാരം
മനസി വിചിന്തയ വാരം വാരം......3

   
മോഹമുദ്ഗരം

സ്ത്രീയുടെ സുന്ദരമായ ശരീരഭംഗി കണ്ട്‌ മനസ്സില്‍ മോഹാവേശം കൊള്ളാതിരിക്കൂ. ഇത്‌ മജ്ജ, മാംസം, കൊഴുപ്പ്‌ ആദിയായവയുടെ സമ്മേളനം മാത്രമാണെന്ന്‌ മനസ്സില്‍ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.


   
മോഹമുദ്ഗരം

നളിനീദളഗതജലമതിതരളം
തദ്വജ്ജീവിതംഅതിശയചപലം
വിദ്ധി വ്യാധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം.....

   
മോഹമുദ്ഗരം

താമരപ്പൂവിന്റെ ദലത്തിലിരിക്കുന്ന നീര്‍ത്തുള്ളിയോളം അതിശയകമാം വണ്ണം ചപലമാണ്‌ ജീവിതവും. വ്യാധിയും അഹങ്കാരവും കൊണ്ട്‌ സമസ്ത ലോകവും ശൊകത്തിണ്റ്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നുവെന്ന്‌ നീ അറിയൂ. [1]


   
മോഹമുദ്ഗരം

യാവദ്വിത്തോപാര്‍ജ്ജനസക്ത-
സ്താവനിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോfപി ന പൃച്ഛതി ഗേഹേ......

   
മോഹമുദ്ഗരം

എത്രത്തോളം കാലം നിനക്ക്‌ ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക്‌ പരിവാരവും ഉണ്ടാകൂ. പിന്നീട്‌ ദുര്‍ബല ദേഹവുമായി ജീവിക്കുമ്പോള്‍ ഒരു വാക്ക്‌ പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.

   
മോഹമുദ്ഗരം

യാവത്പവനോ നിവസതി ദേഹേ
താവല്‍ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിന്‍ കായേ.......

   
മോഹമുദ്ഗരം

എത്രത്തോളം കാലം ദേഹത്ത്‌ പ്രാണന്‍ നില്‍നില്‍ക്കുന്നുവോ അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാര്‍ നോക്കുകയുള്ളൂ. പ്രാണന്‍ പോയി ദേഹം ചീഞ്ഞു തുടങ്ങിയാല്‍ ഭാര്യ പോലും ആ ദേഹം കണ്ട്‌ ഭയക്കുന്നു.


   
മോഹമുദ്ഗരം

ബാലസ്താവത് ക്രീഡാസക്ത-
സ്തരുണസ്താവല്‍ തരുണീസക്ത:
വൃദ്ധസ്താവച്ചിന്താസക്ത:
പരേ ബ്രഹ്മണി കോfപി ന സക്ത:.....

   
മോഹമുദ്ഗരം

ഒരുവന്‍ ബാലനായിരിക്കുന്നിടത്തോളം കാലം കളികളില്‍ ആസക്തനായിരിക്കുന്നു. ഒരുവന്‍ യുവാവായിരിക്കുന്നിടത്തോളം കാലം യുവതിയില്‍ ആസക്തനായിരിക്കുന്നു. ഒരുവന്‍ വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുല ചിന്തകളില്‍ ആസക്തനായിരിക്കുന്നു. എന്നാല്‍ ഒരു കാലത്തും ഒരാളും സര്‍വ്വേശ്വരനില്‍ ആസക്തനാകുന്നില്ല.

   
മോഹമുദ്ഗരം

കാ തേ കാന്താ കസ്തേ പുത്ര:
സംസാരോfയമതീവ വിചിത്ര:
കസ്യ ത്വം ക: കുത ആയാത-
സ്തത്ത്വം ചിന്തയ തദിഹ ഭ്രാത:.....

   
മോഹമുദ്ഗരം

ആരാണു നിണ്റ്റെ ഭാര്യ, ആരാണു നിന്റെ പുത്രന്‍, ഈ ലോക ജീവിതം അതീവ വിചിത്രമാണ്‌. ആരാണു നീ, എന്താണു നീ, എവിടെ നിന്നും വന്നു എന്നു നീ ചിന്തിക്കൂ സഹോദരാ. [2]

   
മോഹമുദ്ഗരം

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി:......

   
മോഹമുദ്ഗരം

സത്‌ സംഗത്തില്‍ (നല്ല കൂട്ടുകെട്ട്‌) നിന്നും നിസ്സംഗത ഉണ്ടാവുന്നു. നിസ്സംഗതയില്‍ നിന്ന്‌ മോഹശൂന്യത ഉണ്ടാവുന്നു. നിര്‍മോഹത്തില്‍ നിന്ന്‌ (മനസ്സിന്റെ) നിശ്ചലതത്വം ഉണ്ടാവുന്നു. ഇത്‌ ജീവിത മോക്ഷത്തിന്‌ വഴിയൊരുക്കുന്നു.

   
മോഹമുദ്ഗരം

വയസി ഗതേ ക: കാമവികാര:
ശുഷ്കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാര:
ജ്ഞാതേ തത്ത്വേ ക: സംസാര:.......

   
മോഹമുദ്ഗരം

വയസ്സായിക്കഴിഞ്ഞാല്‍ കാമമെവിടെ, വെള്ളം വറ്റിപ്പോയാല്‍ തടാകമെവിടെ, ധനം ശോഷിച്ചുപോയാല്‍ പരിവാരമെവിടെ, പരമ തത്വമറിഞ്ഞാല്‍ ലൌകിക ദു:ഖമെവിടെ.

   
മോഹമുദ്ഗരം

മാ കുരു ധന ജന യൌവന ഗര്‍വം
ഹരതി നിമേഷാല്‍ കാല സര്‍വം
മായാമയമിദമഖിലം ബൂധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ .....

   
മോഹമുദ്ഗരം

നിണ്റ്റെ ധനം, പരിജനം, യൌവനം എന്നിവയില്‍ ഒരിക്കലും ഗര്‍വിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട്‌ കാലം സര്‍വവും തകര്‍ക്കും. ഇതു മുഴുവനും മായയാണെന്നറിഞ്ഞ്‌ ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക്‌ പ്രവേശിക്കൂ.


   
മോഹമുദ്ഗരം

ജടലീ മുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷ:....

   
മോഹമുദ്ഗരം

ജടാ ധാരി, തല മുണ്ഡനം ചെയ്തയാള്‍, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാള്‍ (ബുദ്ധ സന്യാസിമാര്‍ക്കിടയില്‍ ഇത്തരം രീതിയുണ്ട്‌) ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങള്‍. (സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢന്‍മാര്‍ - തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവര്‍

   
മോഹമുദ്ഗരം

ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌ വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ

   
മോഹമുദ്ഗരം

ചതുര്‍ദശ മഞ്ജരികാസ്തോത്രം
ആചാര്യരുടെ പതിന്നാലു ശിഷ്യന്‍മാര്‍ ഓരോ ശ്ളോകം വീതം എഴുതിയത്‌.

   
മോഹമുദ്ഗരം

ദിന യാമിന്യൌ സായം പ്രാതഃ
ശിശിര വസന്തൌ പുനരായാതഃ
കാലഃ ക്രീഢതി ഗച്ഛതി ആയു-
സ്തദപി ന മുഞ്ചതി ആശാവായുഃ .....

   
മോഹമുദ്ഗരം

ദിനവും യാമിനിയും സന്ധ്യയും പ്രഭാതവും ശിശിരവും വസന്തവും എല്ലാം വീണ്ടും വരും. കാലം കളിക്കും, ആയുസ്സും (വയസ്സും) പോകും, അപ്പോള്‍ പോലും ആശയെന്ന വായു വിട്ടു പോകുന്നില്ല

   
മോഹമുദ്ഗരം

അഗ്രേ വഹ്നി പൃഷ്ഠേ ഭാനു
രാത്രൌ ചുബുക സമര്‍പ്പിത ജാനുഃ
കരതല ഭിക്ഷാസ്തരുതല വാസം
തദപി ന മുഞ്ചത്യാശാപാശം ....

   
മോഹമുദ്ഗരം

മുന്നില്‍ തീ, പിന്നില്‍ സൂര്യന്‍, രാത്രി താടി കാല്‍മുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്‌, കൈക്കുമ്പിളില്‍ ഭിക്ഷ, മരച്ചോട്ടില്‍ താമസം, (എത്രത്തോളം നിര്‍ധനനാണെന്ന്‌ സൂചന) അപ്പോള്‍ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.

   
മോഹമുദ്ഗരം

അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം....

   
മോഹമുദ്ഗരം

അംഗം തളര്‍ന്നു തലയും നരച്ചു വായ പല്ലില്ലാത്തതായി മാറി. വടി കുത്തിപ്പിടിച്ച്‌ വൃദ്ധന്‍ നടന്നു നീങ്ങുന്നു, അപ്പോള്‍ പോലും ആശാ പിണ്ഡം കൈവിടുന്നില്ല.

   
മോഹമുദ്ഗരം

കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലനം അഥവാ ദാനം
ജ്നാനവിഹീനാ സര്‍വ മതേന
മുക്തി ന ഭജതി ജന്‍മ ശതേന ......16

   
മോഹമുദ്ഗരം

ഗംഗയിലേക്കും സാഗരത്തിലേക്കും (രാമേശ്വരം പോലെ) (തീര്‍ത്ഥാടനത്തിനു) പോകുന്നു, വ്രതം നോക്കുന്നു അല്ലെങ്കില്‍ ദാനം ചെയ്യുന്നു. പക്ഷെ അറിവില്ലെങ്കില്‍ സര്‍വ മത പ്രകാരവും നൂറു ജന്‍മമെടുത്താലും മോക്ഷം ലഭിക്കുകയില്ല.

   
മോഹമുദ്ഗരം

ഭഗവദ്‌ ഗീത കിഞ്ചിതദ്ധീതാ
ഗംഗാജലലവ കണികാപീതാ
സുകൃദപി യേന മുരാരിസമര്‍ച്ചാ
ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ .....

   
മോഹമുദ്ഗരം

ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവന്‍, ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവന്‍, മുരാരിക്ക്‌ (കൃഷ്ണന്‌) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ്‌ അര്‍ച്ചന ചെയ്തവന്‍, അവനോട്‌ യമന്‍ ചര്‍ച്ചക്ക്‌ (വഴക്കിന്‌) നില്‍ക്കുന്നില്ല.

   
മോഹമുദ്ഗരം

യോഗരതോ വാ ഭോഗരതോ വാ
സംഘരതോ വാ സംഘ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ .....

   
മോഹമുദ്ഗരം

യോഗാഭ്യാസത്തില്‍ മുഴുകുന്നവനോ ഭോഗവിലാസത്തില്‍ മുഴുകുന്നവനോ സംഘം ചേര്‍ന്നവനോ സംഘം ചേരാത്തവനോ (ഏകന്തനോ), ആരുടെ ചിത്തം ബ്രഹ്മത്തില്‍ രമിക്കുന്നുവോ അവന്‍ ആനന്ദിക്കുന്നു, അവന്‍ ആനന്ദിക്കുന്നു, അവന്‍ മാത്രം അനന്ദിക്കുന്നു.

   
മോഹമുദ്ഗരം

സുരമന്ദിര തരുമൂലനിവാസഃ
ശയ്യാ ഭൂതലമജിനം വാസഃ
സര്‍വപരിഗ്രഹഭോഗത്യാഗാഃ
കസ്യ സുഖം നഃ കരോതി വിരാഗാഃ ....

   
മോഹമുദ്ഗരം

അമ്പലത്തിലും വൃക്ഷത്തണലിലും താമസം ഭൂമിയില്‍ കിടന്ന്‌ മാന്‍ തോലും ഉടുക്കുന്നു. സര്‍വ സമ്പത്തും സുഖഭോഗവും ത്യജിച്ചവന്‌ വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.

   
മോഹമുദ്ഗരം

കാ തേ കാന്താ ധനഗത ചിന്താഃ
വാതുല കിം തവ നാസ്തി നിയന്താഃ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്‍ണ്ണവ തരണേ നൌക ....

   
മോഹമുദ്ഗരം

എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നു, വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ. മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടല്‍ മാത്രമാണ്‌ ലൌകിക ജീവിതമെന്ന കടല്‍ തരണം ചെയ്യാനുള്ള നൌകയാകുന്നത്‌.

   
മോഹമുദ്ഗരം

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ ....

   
മോഹമുദ്ഗരം

ഒരിക്കല്‍ക്കൂടി ജനനം ഒരിക്കല്‍ക്കൂടി മരണം ഒരിക്കല്‍ക്കൂടി അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള ശയനം. ഈ ലൌകിക ജീവിതം (സംസാരം) മറികടക്കാന്‍ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും ഹേ മുരാരേ (കൃഷ്ണാ)

   
മോഹമുദ്ഗരം

രഥ്യാചര്‍പടവിരചിതകന്ഥാഃ
പുണ്യാപുണ്യ വിവര്‍ജ്ജിതപന്ഥഃ
യോഗീയോഗനിയോജിതചിത്തോ
രമതേ ബാലോന്‍മത്തവദേവ .....

   
മോഹമുദ്ഗരം

കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവന്‍, പുണ്യത്തിനും അപുണ്യത്തിനും (പാപത്തിനും) അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവന്‍, യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവന്‍ ബാലനെപ്പോലെയോ ഉന്‍മത്തനെപ്പോലെയോ രമിക്കുന്നു.

   
മോഹമുദ്ഗരം

കസ്‌ത്വം കോ ഹം കുതഃ ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം ത്യക്ത്വാ സ്വപ്ന വിചാരം .......23

   
മോഹമുദ്ഗരം

ആരാണു നീ ആരാണു ഞാന്‍, എവിടെ നിന്നും വന്നു, ആരാണെണ്റ്റെ അമ്മ, ആരാണെണ്റ്റെ അച്ഛന്‍. ഇപ്രകാരം ചോദിക്കൂ, അസാരമായ (അര്‍ത്ഥമില്ലത്തതായ) സര്‍വ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്‌.

   
മോഹമുദ്ഗരം

ത്വയി മയി ചാ∫ന്യത്രൈകോ വിഷ്ണുഃ
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണുഃ
ഭവ സമ ചിത്തഃ സര്‍വത്ര ത്വം
വാഞ്ചസ്യചിരാദ്ധതി വിഷ്ണുത്വം. ......

   
മോഹമുദ്ഗരം

നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്‌. പിന്നെ വ്യര്‍ത്ഥമായി എന്നോട്‌ കോപിച്ച്‌ അസഹിഷ്ണുവാകുന്നു. സമചിത്തനായിഭവിച്ച്‌ സര്‍വവും നീയെന്നറിഞ്ഞ്‌ പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.

   
മോഹമുദ്ഗരം

കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോ∫ഹം
ആത്മജ്നാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ ......25

   
മോഹമുദ്ഗരം

കാമം ക്രോധം ലോഭം (അത്യാഗ്രഹം) മോഹം എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാന്‍' എന്നു മനസ്സിലാക്കൂ. ആത്മജ്നാനമില്ലെങ്കില്‍, മൂഢാ, നീ നരകത്തില്‍ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).

   
മോഹമുദ്ഗരം

ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സാംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം .....26

   
മോഹമുദ്ഗരം

ഗീതയും (ഭഗവാണ്റ്റെ) സഹസ്ര നാമങ്ങളും പാടുക, ശ്രീയ്ക്ക്‌ (ലക്ഷ്മിക്ക്‌) പതിയായവണ്റ്റെ രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പര്‍ക്കത്തിലേക്ക്‌ മനസ്സിനെ നയിക്കുക, ദീനജനത്തിന്‌ ധനം ദാനം ചെയ്യുക.

ഉപദേശ രൂപേണ ആചാര്യര്‍ അവസാനം എഴുതിച്ചേര്‍ത്തത്‌

   
മോഹമുദ്ഗരം

സുഖതഃ ക്രിയതേ രാമാ ഭോഗാഃ
പശ്ചാത്‌ ഹന്ത ശരീരേ രോഗാഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം .....27

   
മോഹമുദ്ഗരം

സുഖകരങ്ങളായ ഭോഗക്രിയകളില്‍ രമിച്ച്‌ പിന്നീട്‌ ശരീരത്തിന്‌ രോഗവും വരുത്തിവെയ്ക്കുന്നു. ഇഹലോകത്തിന്‌ അവസാനം (ശരണം) മരണമാണെങ്കിലും അപ്പോഴും പാപം ആചരണം (പാപ പ്രവൃത്തികള്‍) വിട്ടുകളയുന്നില്ല.

   
മോഹമുദ്ഗരം

അര്‍ത്ഥമനത്ഥം ഭാവയ നിത്യം
നാസ്തി തതസ്സുഖലേശസ്സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാരീതി:.....

   
മോഹമുദ്ഗരം

അര്‍ത്ഥം എന്നും അനര്‍ത്ഥം ഉണ്ടാക്കുന്നു. അതില്‍ അല്‍പം പോലും സുഖമില്ല എന്നതാണു സത്യം. പുത്രനില്‍ നിന്നു പോലും ധനം പൊയ്പ്പോകുമോ എന്ന ഭീതി ഉണ്ടാകുന്നു. എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു.

   
മോഹമുദ്ഗരം

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരം
ജാപ്യ സമേത സമാധി വിധാനം
കുര്‍വവധാനം മഹദവധാനം .....29

   
മോഹമുദ്ഗരം

പ്രാണായാമം പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ അതത്‌ വിഷയങ്ങളില്‍ നിന്നും പിന്‍ വലിക്കുക), നിത്യവും അനിത്യവും ഏതെന്ന്‌ വിവേകത്തോടെ വിചാരം ചെയ്യുക, ജപത്തോടെ സമാധിയിലേക്ക്‌ വിലയിക്കുക, ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ ചെയ്യൂ.

   
മോഹമുദ്ഗരം

ഗുരുചരണാംബുജ നിര്‍ഭര ഭക്‌തഃ
സംസാരത്‌ അചിരാത്‌ ഭവ മുക്‌തഃ
സേന്ദ്രിയമാനസ നിയമാദേവം
ദ്യ്രക്ഷസി നിജ ഹൃദയസ്‌തം ദേവം.......30

   
മോഹമുദ്ഗരം

ഗുരുവിണ്റ്റെ പാദാരവിന്ദങ്ങളില്‍ നിര്‍ഭരമായ ഭക്‌തിയുള്ളവനേ, ഈ ലൌകിക ജീവിതത്തില്‍ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും. നിണ്റ്റെ ഇന്ദ്രിയങ്ങളുടേയും മനസ്സിണ്റ്റേയും നിയന്ത്രണത്തിലൂടെ മാത്രമേ നിണ്റ്റെ ഹൃദയത്തില്‍ ദേവന്‍ വിളങ്ങുകയുള്ളൂ.

[തിരുത്തുക] ആധാരസൂചിക


[തിരുത്തുക] കുറിപ്പുകള്‍

  •   ഓളങ്ങള്‍ എന്ന ചിത്രത്തിലെ ഒ എന്‍ വി കുറുപ്പ്‌ എഴുതിയ വേഴാമ്പല്‍ കേഴും എന്ന ഗാനത്തില്‍ പറയുന്ന ജീവിതം തുള്ളിത്തുടിച്ചു നില്‍ക്കും
    പൂവിതള്‍ തുമ്പിലെ തുള്ളി പോലെ
    എന്ന വരികള്‍ ഇതിലെ ആദ്യത്തെ രണ്ടു വരികള്‍ക്ക്‌ ചേര്‍ന്ന പരിഭാഷയാണ്‌
  •   കൊടുങ്ങല്ലൂറ്‍ ഭരണിക്ക്‌ താനാരോ തന്നാരോ എന്ന്‌ പാടുന്നത്‌ ശ്രദ്ധിക്കുക. നീയാരൊ നിന്റേതാരോ എന്നാണിവിടെ ചോദിക്കുന്നത്‌.



ആശയവിനിമയം