ടിപ്പു സുല്‍ത്താന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എഡ്വേര്‍ഡ് ഒര്‍മെ വര്‍ച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്
എഡ്വേര്‍ഡ് ഒര്‍മെ വര്‍ച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്

പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ച ധൈര്യശാലിയായ ഒരു മുസ്ലീം സുല്‍ത്താന്‍ (രാജ്യാധികാരി). ഹൈദരലിയ്ക്ക് ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകന്‍ (1750-1799). ഹൈദരലിയുടെ മരണശേഷം (1782) മുതല്‍ സ്വന്തം മരണം വരെ മൈസൂരിനെ ഭരിച്ചു. ഒരു സമര്‍ത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. [1] കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങള്‍ ഹൈദരലിയേയും തുടര്‍ന്ന് ടിപ്പു സുല്‍ത്താനെയും ഇങ്ങോട്ട് ആകര്‍ഷിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന്റെ വരവോടെ കേരളത്തില്‍ പാതകള്‍ വികസിച്ചു എന്നു കരുതുന്നു.[2]

ടിപ്പുവിന്റെ ഭരണകാലത്ത് കേരളത്തിലെ ഹിന്ദുജനവിഭാഗം വളരെയധികം ക്രൂരതകള്‍ക്ക് ഇരയായി. ഗുണ്ടര്‍ട്ട് തന്റെ കേരളപ്പഴമ എന്ന ഗ്രന്ഥത്തില്‍ കിരാതനായ ടിപ്പു കോഴിക്കോട് കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലെന്ന് പറയുന്നു. വില്യം ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ ഒരു നീണ്ട് കുറിപ്പ് തന്നെ കൊടുത്തിരിക്കുന്നു. [3]

ഉള്ളടക്കം

[തിരുത്തുക] കുട്ടിക്കാലം

ഇന്നത്തെ കോലാര്‍ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ജനിച്ചത്. ജനനത്തിയതിയെപറ്റി തര്‍ക്കങ്ങള്‍ ഉണ്ട് എങ്കിലും 1750 ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതുന്നു.

[തിരുത്തുക] ഭരണ പരിഷ്കാരങ്ങള്‍

ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍
ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍

[തിരുത്തുക] സമ്രാജ്യ വികസനം

[തിരുത്തുക] കേരളത്തില്‍

[തിരുത്തുക] ആധാരസൂചിക

  1. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍.നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  2. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000
  3. വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002
ആശയവിനിമയം
ഇതര ഭാഷകളില്‍